ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ഓഗസ്റ്റ് 2

അനധികൃത വാഹനങ്ങള്‍ പാടില്ല; സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം


തിരുവനന്തപുരം: അംഗീകൃത സ്‌കൂള്‍ബസുകളിലല്ലാതെ അനധികൃത വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ അനുവദിക്കരുതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് എ.ഇ.ഒമാര്‍ക്കും ഡി.ഇ.ഒമാര്‍ക്കും നിര്‍ദേശം നല്‍കി.
തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി വാന്‍ െ്രെഡവറുടെ പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ഉപവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെയും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെയും അനുമതിപത്രമില്ലാത്ത വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും തടയണമെന്നാണ് ഡി.പി.ഐയുടെ പ്രധാന നിര്‍ദേശം.
നിശ്ചിതയോഗ്യത ഉറപ്പിച്ചശേഷമേ സ്‌കൂള്‍ വാന്‍ െ്രെഡവര്‍മാരെ നിയമിക്കാവൂ. സ്‌കൂ ള്‍വാഹനത്തിന്റെ െ്രെഡവര്‍മാരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്കും പി.ടി.എയ്ക്കും വേണം. െ്രെഡവര്‍, ക്ലീനര്‍ എന്നിവരുടെ ഫോട്ടോയും രേഖകളും സ്‌കൂ ള്‍ അധികൃതര്‍ സൂക്ഷിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ