ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വെള്ളിയാഴ്‌ച, ഒക്‌ടോബർ 26

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെയല്ല ;വിവരങ്ങൾ നിഷേധിച്ചവർക്കെതിരെയാണ് ആദ്യം നടപടി എടുക്കേണ്ടത്.

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെയല്ല ;വിവരങ്ങൾ നിഷേധിച്ചവർക്കെതിരെയാണ് ആദ്യം നടപടി എടുക്കേണ്ടത്. 14000 ത്തോളം വരുന്ന വിവരാവകാശ അപ്പീൽ അപേക്ഷകളിൽ അതിവേഗം തീർപ്പു കല്പിക്കുന്നതിനു പകരം അപേക്ഷകരുടെ ജാതകം പരിശോധിച്ച്
അപേക്ഷകളുടെ കടയ്ക്കൽ കത്തിവയ്ക്കാനും വിവരാവകാശത്തെ ദുർബലപ്പെടുത്താനുമുള്ള നീക്കമാണ് കമ്മിഷന്റെ ഭാഗത്തു നിന്നു കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്.
വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിവരാവകാശ കമ്മിഷന്റെ പ്രസ്താവനയും
ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിക്കാനുള്ള സാഹചര്യവും വിശദമായി പരിശോധിക്കപ്പെടെണ്ടതാണ്.
ദുരുപയോഗം എന്നതിന്റെ നിർവ്വചനം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത കമ്മീഷനിൽ നിക്ഷിപ്തമാണെങ്കിലും ദുരുപയോഗമെന്ന ഒറ്റവാക്കിൽ കമ്മീഷൻ ഒഴിഞ്ഞു മാറുകയാണുണ്ടായത്.

പ്രഥമ വിവരാവകാശ അപേക്ഷയിൽ പി.ഐ.ഒ വിവരങ്ങൾ നിഷേധിക്കുകയോ വിവരങ്ങൾ ലഭ്യമാക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഒന്നാം അപ്പീൽ അധികാരിയെ സമീപിക്കുന്നത്.ഒന്നാം അപ്പീൽ അധികാരിയും വിവരങ്ങൾ മറച്ചുവെക്കുമ്പോഴാണ് രണ്ടാം അപ്പീൽ അധികാരിയായ സംസ്ഥാന വിവരാവകാശ കമ്മീഷനു മുന്നിലെത്തുന്നത്.ഇത്തരത്തിൽ സംസ്ഥാന കമ്മീഷനു മുന്നിൽ 14000 അപ്പീലുകളാണ് വർഷങ്ങളായി കെട്ടികിടക്കുന്നത്.

അഴിമതി തന്നെയാണ് വിവരങ്ങൾ നിഷേധിക്കപ്പെടാനുള്ള പ്രഥമ കാരണം. സ്വജനപക്ഷപാതം, രാഷ്ട്രീയ താത്പര്യം, എന്നിവയും വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനുള്ള കാരണങ്ങളുടെ കൂട്ടത്തിലുൾപ്പെടും.ഇവിടെയാണ് ദുരുപയോഗമെന്ന വാക്കിന്റെ പ്രസക്തി. ഒരു വിവരം ലഭിച്ചു കഴിഞ്ഞാൽ വിവരവുമായി ബന്ധപ്പെട്ടവർ അപേക്ഷകനെയോ മറിച്ച് അപേക്ഷകൻ വിവരവുമായി ബന്ധപ്പെട്ടവരരയോ സാമ്പത്തിക, രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി സമീപിക്കുന്നുവെന്നതാണ് ദുരുപയോഗമെന്ന പ്രയോഗത്തിനടിസ്ഥാനം. ലഭ്യമായ വിവരങ്ങൾ സുതാര്യവും സത്യസന്ധവുമാണെങ്കിൽ ആർക്കും ആരരയും ഭയപ്പെടേണ്ടതില്ല എന്ന് കമ്മീഷൻ പോലും തിരിച്ചറിയപ്പെടാതെ പോകുന്നു.

വിവരവകാശ നിയമത്തിന്റെ അധികാരങ്ങൾ പ്രയോഗിക്കാനും ചുമതലകൾ നിറവേറ്റാനും പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിവരാവകാശ കമ്മീഷൻ.
വിവരങ്ങൾ സമയബന്ധിതമായി അപേക്ഷകന് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പ്രത്യക കമ്മീഷൻ തന്നെ രൂപീകരിച്ചത്.കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും വിവരാവകാശ കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട്
അല്ലാത്തപക്ഷം സിവിൽ കോടതി ധാരാളം മതിയാവുമായിരുന്നു.

വിവരം ലഭിക്കണമെങ്കിൽ കമ്മീഷനെ സമീപിക്കണമെന്ന സ്ഥിതിയുണ്ടാക്കുന്നത് വിവരാവകാശ നിയമം ദുർബലമാക്കപ്പെട്ടതിന്റെ സൂചനയാണെന്ന് കമ്മീഷൻ തിരിച്ചറിയാൻ വൈകരുത്.
വിവരങ്ങൾ നിഷേധിക്കപ്പെടാനുള്ള സാഹചര്യങ്ങളും നീക്കങ്ങളെയും തടയുന്നതിന് തന്നിൽ നിക്ഷിപ്തമായ അധികാരങ്ങൾ ശക്തമായി ഉപയോഗിക്കാനാണ് തയ്യാറാവേണ്ടത്.

രണ്ടാം അപ്പീൽ കാലാവധി പരമാവധി വേഗത്തിലാക്കണം. അതിനു അധികമായി വേണ്ടിവരുന്ന കമ്മീഷണർമാരര നിയമിക്കുന്നതിനാണ് സർക്കാറിൽ സമ്മർദ്ദം ചെലുത്തണം.