ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

തിങ്കളാഴ്‌ച, ഡിസംബർ 24

താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ കുറ്റിയാടി കര്‍മ്മം നിര്‍വഹിച്ചു

ആദര്‍ശ പ്രചരണത്തില്‍ സംഘബലം അനിവാര്യം: കൂറ്റമ്പാറ ഉസ്താദ്


പുത്തിഗെ: വിശുദ്ധ ആദര്‍ശത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സംഘടിതമായി നീങ്ങണമെന്ന് എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പറഞ്ഞു. മുഹിമ്മാത്ത് പ്രാസ്ഥാനിക സമ്മേളനത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു.
ഇടപെടേണ്ടിടത്ത് ധീരമായി ഉടപെടുന്ന സംഘടിത ബലമാണ് ആദര്‍ശ പ്രതിബദ്ധതയുളളവരുടെ കരുത്ത്. പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആരംഭ ദിശയില്‍ നബി (സ) സഹാബാക്കളുടെ ഇടയില്‍ മികച്ച സംഘാടനം നടത്തിയിരുന്നു. സമാധാനത്തിന്റെ വഴി പിന്തുടര്‍ന്ന പൂര്‍വ്വീകരുടെ പാത അതു തന്നെയാണ്. ആ പാത തന്നെയാണ് താജുല്‍ ഉലമയും കാന്തപുരം ഉസ്താദും നേതൃത്വം നല്‍കുന്ന സമസ്ത തുടര്‍ന്ന് പോകുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഒത്താശ കൂടാതെ ജുഡീഷറിയിലെ ന്യൂന പക്ഷ സംവരണ വിഷയത്തിലും നീതി നിഷേധ വിഷയങ്ങളിലും ആധികാരികമായി ഇടപെടാന്‍ സമസ്തയ്ക്ക് സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ധേഹം ഓര്‍മ്മപ്പെടുത്തി.

മുഹിമ്മാത്ത് ഹാന്റിക്രാഫ്റ്റ് ഇന്‍സ്റ്റിട്ട്യുട്ട് ചിത്താരി ഉസ്താദ്‌ ഉദ്ഘാടനം ചെയ്തു


പുത്തിഗെ: മുഹിമ്മാത്ത് ക്യാമ്പസിലെ ആയിരത്തോളം അനാഥ അഗതി വിദ്യാര്‍ഥികളുടെ കരവിരുതില്‍ വിരിയുന്ന ഹാന്റിക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് സമസ്ത സെക്രട്ടറി ചിത്താരി ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സോപ്പ്, മെഴുക് തിരി, ചന്ദനത്തിരി, കളിപ്പാട്ടങ്ങള്‍, ചോക്ക്,അലങ്കാര പൂക്കള്‍ തുടങ്ങിയ പത്തോളം വസ്തുക്കളുടെ നിര്‍മാണ രഹസ്യങ്ങള്‍ പരീശീലിച്ച പ്രായോഗിക രംഗത്തിറങ്ങുകയാണ് വിദ്യാര്‍ഥികള്‍. ഒപ്പം സ്‌കീന്‍ പ്രിന്റിംഗ്, ഫോട്ടോ ഫ്രെയിം, തുടങ്ങിയവയിലും പരിശീലനം നല്‍കും.
വിദ്യാര്‍ഥികളുടെ കൈത്തൊഴില്‍ പരിശീലനത്തിനും കര കൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനും വിപണനവും മുഹിമ്മാത്ത കാമ്പസില്‍ തുടങ്ങും. സമ്മേളന ഭാഗമായുള്ള പ്രൊജക്ടായ വിഷന്‍ 20 യുടെ ഭാഗമാണ് ഈ പുതിയം സംരംഭം.

ജ്ഞാനാന്വേഷണത്തില്‍ കൂടുതല്‍ തത്പരരാകണം: കുമ്പോല്‍ തങ്ങള്‍


പുത്തിഗെ: പ്രവാചകരുടെ അനന്തരവാശികളായ പണ്ഡിതന്മാര്‍ വലിയ ത്യാഗങ്ങള്‍ സഹിച്ച് വിജ്ഞാനം നേടുന്നതില്‍ കൂടുതല്‍ തത്പരരാകണമെന്ന് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പറഞ്ഞു. മുഹിമ്മാത്ത് സ്ഥാനവസ്ത്ര വിതരണ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
ഭാരിച്ച ചുമതലയാണ് പണ്ഡിതന്മാര്‍ക്കുള്ളത്. മതവിദ്യാഭ്യാസം പഠിക്കാന്‍ സാധിച്ചത് മഹാ സൗഭാഗ്യമായിക്കണ്ട് ഉത്തരവാദിത്വ നിര്‍വഹണത്തില്‍ പണ്ഡിതന്മാര്‍ സജീവമായ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍കുമ്പോല്‍ സ്ഥാന വസ്ത്രം നല്‍കി. മുസ്തഫ സഖാഫി പട്ടാമ്പി, ഇബ്രാഹിം അഹ്‌സനി പനയങ്ങാങ്കര, മുഹമ്മദ് റഫീഖ് ബുഖാരി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, അഹ്്മദ് കബീര്‍ സഅദി മന്‍ച്ചി, അബ്ദുല്‍ അസീസ് മിസ്ബാഹി ഈശ്വരമംഗലം, ഹാഫിസ് ഇല്യാസ് സഖാഫി, ഹാഫിസ് ഇംറാന്‍ സുഹ് രി, ഹാഫിള് ശാഹുല്‍ ഹമീദ് സുഹ് രി, എ കെ സഅദി ചുള്ളിക്കാനം, ഹാഫിള് അശ്‌റഫ് മുസ്ലിയാര്‍, ഉമര്‍ സഖാഫി കൊമ്പോട്, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, ഖാസിം മദനി പള്ളപ്പാടി, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്ല്, മുഹമ്മദ് ഹനീഫ് സഖാഫി കര്‍ണൂര്‍ ഹംസ സഖാഫി ഓലയമ്പാടി പ്രസംഗിച്ചു.

മുഹിമ്മാത്ത് സ്ഥാപനങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ സ്ഥാപന കമ്മീഷന്റെ അംഗീകാരം


പുത്തിഗെ: മുഹിമ്മാത്തിനു കീഴിലുള്ള അഞ്ച് പ്രധാന സ്ഥാപനങ്ങള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷനില്‍ അംഗീകാരം. മുഹിമ്മാത്ത് ശരീഅത്ത് കോളജ്, ദഅ്‌വാ കോളജ്, വിമന്‍സ് കോളജ്, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവയ്ക്കാണ് കമ്മീഷന്‍ ന്യൂനപക്ഷ പദവി നല്‍കിയത്.
മുഹിമ്മാത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പ്രഖ്യാപനം നടത്തി. എം എല്‍ എയില്‍നിന്നും മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ.കെ. ഇസ്സുദ്ദീന്‍ സഖാഫി അംഗീകാരപത്രം ഏറ്റുവാങ്ങി. സമസ്ത സെക്രട്ടറി ചിത്താരി ഹംസ മുസ്ലിയാര്‍, കെ കരുണാകരന്‍ എം.പി, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, പി.എ അശ്‌റഫലി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞായറാഴ്‌ച, ഡിസംബർ 23

ആരോഗ്യ സംരക്ഷണം - നാം ശീലിക്കേണ്ട ഭക്ഷണ രീതികള്‍

ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് പ്രായം കുറയ്ക്കാമെന്നു കരുതി ഇഷ്ടവിഭവങ്ങളെല്ലാം കഴിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കു തെറ്റി. പ്രായം ഒരു പരിധി കടന്നാല്‍ ഒരു ക്രീമിനും നിങ്ങളെ ചെറുപ്പത്തിലേക്കു തിരിച്ചുകൊണ്ടുപോവുകയില്ല. പ്രായത്തിനു പിടികൊടുക്കാതെ ചുറുചുറുക്കും സൌന്ദര്യവും നിലനിര്‍ത്താന്‍ ഇന്നത്തെ കാലത്തു വേണ്ടത് സുരക്ഷിത ആഹാരമാണ്. എന്താണ് ഈ പ്രൊട്ടക്ടീവ് ഫുഡ് എന്നു നോക്കാം.  
തെരഞ്ഞെടുക്കാം ഒരു കോമ്പിനേഷന്‍
നമ്മുടെ മുഖ്യാഹാരം ഉച്ചയൂണും അത്താഴവുമാണല്ലോ. മുഖ്യഭക്ഷണം സമീകൃതാഹാരമാക്കാന്‍ ശ്രദ്ധിക്കണം. ധാന്യങ്ങള്‍, മാംസ്യം, പച്ചക്കറികള്‍, വെജിറ്റബിള്‍ സാലഡ്, ഒരു പഴം എന്ന കോമ്പിനേഷന്‍ പാലിക്കുന്നത് വളരെ നന്നായിരിക്കും. പൊതിച്ചോറു കൊണ്ടുപോകുന്നവര്‍ക്കും ഒരു പഴംകൂടി കരുതാം. വാര്‍ദ്ധക്യത്തിന്റെ പിടിയിലമരാതെ ശരീരത്തിന് ആവശ്യമായ പ്രൊട്ടക്ഷന്‍ നല്‍കാന്‍ ഈ കോമ്പിനേഷനു കഴിയും.
 നാടന്‍പഴങ്ങളെ കൂട്ടുപിടിക്കാം
ആശുപത്രിക്കിടക്കയിലാവുമ്പോഴേ നമ്മള്‍ സാധാരണ ഓറഞ്ചും മുന്തിരിയും ആപ്പിളുമൊക്കെ കഴിക്കൂ. എന്നാല്‍ രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്ന പഴങ്ങള്‍ നിത്യാഹാരത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഇറക്കുമതി ചെയ്ത വിലകൂടിയ പഴങ്ങള്‍ കഴിക്കണമെന്നില്ല. ചക്കയും മാങ്ങയും പറങ്കിമാങ്ങയും പേരക്കയുമൊക്കെയടങ്ങുന്ന നാടന്‍പഴങ്ങളിലേക്ക് തിരിച്ചുപോയാല്‍ പ്രകൃതിയില്‍നിന്നു കിട്ടുന്ന അമൂല്യമായ സുരക്ഷിതഭക്ഷണം നമുക്കു സ്വന്തം. പഴങ്ങള്‍ പ്രകൃതി അനുഗ്രഹിച്ചുനല്‍കുന്ന സ്നാക്സാണ്. ഏത്തപ്പഴവും പേരക്കയും സീതപ്പഴവുമൊക്കെ ആപ്പിളിനോളംതന്നെ ഗുണമുള്ളതാണ്. പഴങ്ങള്‍ക്ക് പൊള്ളുന്ന വിലയാണെന്നു വച്ച് പഴങ്ങള്‍ കഴിക്കാതിരിക്കരുത്. വിലയിലാണ് ഗുണം എന്ന ധാരണ തിരുത്തി സുലഭമായി കിട്ടുന്ന പഴങ്ങള്‍ കഴിക്കുകയാണു വേണ്ടത്. ഓരോ സീസണല്‍ പഴങ്ങള്‍ക്ക് പൊതുവെ വില കുറയും. മാമ്പഴക്കാലത്ത് ആപ്പിള്‍ വാങ്ങുന്നതിനു പകരം മാമ്പഴം വാങ്ങാം. നട്ട്സിന്റെ ഗുണം
ധാരാളം പോഷകഗുണങ്ങളടങ്ങിയ നട്സില്‍ ഒന്നാംസ്ഥാനം അണ്ടിപ്പരിപ്പിനും ബദാമിനുമൊക്കെയാണ്. താരതമ്യേന വിലകൂടിയ നട്സ് ഇനങ്ങളായതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് ഇവ ആവശ്യത്തിനു കഴിക്കാന്‍ കഴിയാറില്ല. എന്നാല്‍ മേന്മയേറിയ വിറ്റാമിനുകളും ധാതുക്കള്‍, മാംസ്യം, അന്നജം എന്നിവയും നട്സിലുള്ളതുകൊണ്ടുതന്നെ ഇവ തീര്‍ച്ചയായും നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇവിടെയും വില കുറഞ്ഞതും ഗുണം കൂടിയതുമായ നട്സുകളെ നമുക്കു കൂട്ടുപിടിക്കാം. ഉദാഹരണത്തിന് കശുവണ്ടിയോളംതന്നെ ഗുണമുള്ള കടല വിലക്കുറവുള്ള നട്സാണ്. മാര്‍ക്കറ്റില്‍ ഇത് സുലഭവുമാണ്. ഇടനേരങ്ങളില്‍ കഴിക്കാന്‍ എണ്ണപ്പലഹാരങ്ങള്‍ക്കു പകരം നട്സാക്കി നോക്കൂ ചെറുപ്പം നിങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കും.  
ഗ്രീന്‍ ടീ എന്ന അത്ഭുതമരുന്ന്
ചൈനക്കാരെ കണ്ടാല്‍ പ്രായം പറയുക ബുദ്ധിമുട്ടാണ്. ഇതിന്റെ രഹസ്യം മറ്റൊന്നുമല്ല, ഗ്രീന്‍ ടീയാണ്. ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റിഓക്സിഡന്റികളാണ്. ദിവസവും എണീറ്റയുടന്‍ ഗ്രീന്‍ ടീ കുടിക്കുന്ന ശീലം ചൈനക്കാര്‍ക്കുണ്ട്. ലോകത്തെവിടെയുമുള്ള മനുഷ്യരെ ദിവസവും ഉന്മേഷത്തിന്റെ പുലരികളിലേക്ക് ഉണര്‍ത്തുന്നത് തേയിലയാണല്ലോ. ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. ഇതില്‍ ബ്രൌണ്‍ ടീയാണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ചായച്ചെടിയുടെ കൂമ്പില (വിടരുംമുമ്പുള്ള കൂമ്പില) നുള്ളി ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ടീയുണ്ടാക്കുന്നത് തളിരില മാത്രം നുള്ളി വെയിലത്തുണക്കിയെടുത്താണ്. തിളപ്പിച്ച വെള്ളത്തില്‍ രണ്ടു നുള്ള് ഗ്രീന്‍ടീ ഇട്ടാല്‍ കരിങ്ങാലിവെള്ളംപോലെ കുടിക്കാനുപയോഗിക്കാം. രാവിലെ വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നതിനു പകരം ഈ ഗ്രീന്‍ടീ കുടിച്ചുനോക്കൂ. നിങ്ങളുടെ ചര്‍മ്മങ്ങള്‍ ചുക്കിച്ചുളിയുകയില്ല. അല്പം നാരങ്ങാനീരു ചേര്‍ത്ത് രുചിമാറ്റിയും ഗ്രീന്‍ടീ ഉപയോഗിക്കാം. പഞ്ചസാര, പാല്‍ ഇവ ഗ്രീന്‍ടീയില്‍ ചേര്‍ക്കരുത്.
 പച്ചക്കറികളും ഇലക്കറികളും നിത്യാഹാരത്തിന്റെ ഭാഗമാക്കണം
വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ കെമിക്കലുകള്‍, നാരുകള്‍ എന്നിവ മാത്രമല്ല, ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് വിറ്റാമിനുകള്‍, വിറ്റാമിന്‍ ബി, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് പച്ചക്കറികള്‍. ഇലക്കറികളില്‍ ധാരാളം കാല്‍സ്യവുമുണ്ട്. പച്ചക്കറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിവിധ നിറങ്ങളിലുള്ളവയാണെന്ന് ഉറപ്പുവരുത്തണം. ഓരോ നിറത്തിലും ഓരോ ഗുണങ്ങളാണുള്ളത്. പച്ച, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലുള്ള കായ്കറികള്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിച്ചിരിക്കണം.  
പയറുവര്‍ഗ്ഗങ്ങള്‍
ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള പയറുവര്‍ഗ്ഗങ്ങള്‍ നമ്മുടെ ശീലമാക്കണം. മല്‍സ്യം, മാംസം എന്നിവയുടെ ഗുണങ്ങള്‍ പയറുവര്‍ഗ്ഗങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ചെറുപയര്‍, വന്‍പയര്‍, ബീന്‍സ്, സോയാബീന്‍ തുടങ്ങിയവ വിവിധ തരത്തിലുള്ള ജീവകങ്ങളും കൊഴുപ്പും നാരുകളും അടങ്ങിയിട്ടുള്ളതാണ്. പ്രായത്തെ ചെറുക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ സോയയിലുണ്ട്. പരിപ്പിട്ട സാമ്പാറോ കടലക്കറിയോ കഴിക്കുന്ന ദിവസം പയറു കഴിക്കേണ്ടതില്ല. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും പയറുവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
വൈറ്റമിനുകള്‍ തിരിച്ചറിയണം
കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വൈറ്റമിന്‍-സി ആവശ്യമാണ്. നാരങ്ങ, നെല്ലിക്ക എന്നിവയില്‍ ഇത് ധാരാളമുണ്ട്. മോരുംവെള്ളവും കാല്‍സ്യം ആഗിരണം ചെയ്യാന്‍ സഹായിക്കും. വിറ്റാമിന്‍ ബി കിട്ടാന്‍ ബദാമോ തവിടോടുകൂടിയ ധാന്യങ്ങളോ കഴിക്കാം. പച്ചിലക്കറികളും മുട്ടയുടെ വെള്ളയിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. മുട്ടയില്‍ വൈറ്റമിന്‍ എ,ഡി,ഇ എന്നിവയ്ക്കു പുറമേ ധാരാളം ബി കോംപ്ളക്സ് ജീവികങ്ങളുമുണ്ട്. നമ്മുടെ നിത്യാഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ പ്രായത്തിനെ വെല്ലുവിളിക്കാനുള്ള ഊര്‍ജ്ജം നേടാം.
ദിവസം എട്ടു ഗ്ളാസ് വെള്ളം
ചര്‍മ്മം ചുക്കിച്ചുളിഞ്ഞ് പ്രായാധിക്യം പ്രകടമാവുന്നത് ഒഴിവാക്കാന്‍ ആവശ്യത്തിനു വെള്ളം കുടിക്കണം. കിഡ്നിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വെള്ളം നന്നായി കുടിക്കാം. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുന്നതിനു പകരം ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ചായ, കാപ്പി, ചാറുകള്‍ എന്നിവ കൂടാതെ എട്ടു ഗ്ളാസ് വെള്ളം ദിവസേന അകത്താക്കണം. തണുത്ത വെള്ളത്തില്‍ പച്ചനെല്ലിക്ക ചതച്ചിട്ടതും ഉപ്പും ചേര്‍ത്താല്‍ കുടിക്കാന്‍ നല്ലൊരു പാനീയമായി. സംഭാരമോ ഉപ്പിട്ട നാരങ്ങാവെള്ളമോ മാറിമാറി പരീക്ഷിക്കാം.
 ഉപ്പ്, കൊഴുപ്പ്, മധുരം
ആഹാരത്തിലെ മൂന്നു പാപങ്ങള്‍ എന്നറിയപ്പെടുന്ന ഉപ്പും കൊഴുപ്പും മധുരവും മിതമായി ഉപയോഗിച്ചാല്‍ ചെറുപ്പത്തെ അടിച്ചമര്‍ത്തുന്ന രോഗങ്ങള്‍, മരുന്നുകള്‍ എന്നീ ഭീഷണികളില്‍നിന്ന് രക്ഷപ്പെടാം. ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍, ഉലുവ, ഇഞ്ചി തുടങ്ങിയവ പല അസുഖങ്ങളെയും ചെറുക്കുന്നവയാണ്. കറികളിലും മറ്റും ഇവ ധാരാളമായി ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. ആഴ്ച്ചയില്‍ രണ്ട് ദിവസം (ഒരു ദിവസമെങ്കിലും) വൃതം ശീലമാക്കുന്നത് മാനസിക സമ്മര്‍ദ്ധങ്ങള്‍ കുറക്കാനും ശരീര സൗന്ദര്യം നിലനിര്‍ത്താനും നല്ലതാണ് .

വെള്ളിയാഴ്‌ച, ഡിസംബർ 21

അറിയാനുള്ള അവകാശ നിയമം 2005 (വിവരവകാശ നിയമം 2005)

SREEVIDYAPRAKASINI SABHA RTI ACT IN MALAYALAM - SREEVIDYAPRAKASINI SABHA

വിവരാവകാശ നിയമത്തില്‍ ഭേദഗതി: കരട് പിന്‍വലിച്ചു

ന്യൂഡല്‍ഹി: വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദേശങ്ങളുടെ കരട് കേന്ദ്രമന്ത്രിസഭ പിന്‍വലിച്ചു. ഭേദഗതി നിര്‍ദേശങ്ങള്‍ കൂടുതല്‍ വിവാദങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ദേശം അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനം മന്ത്രിസഭ എടുത്തത്. പുനസംഘടനയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തിലേതാണ് ഈ തീരുമാനം. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭ്യമാക്കുന്നത് പൊതു-വികസനവിഷയങ്ങളില്‍ മാത്രമാക്കി നിജപ്പെടുത്തണമെന്ന നിര്‍ദേശമാണ് പുതിയ ഭേദഗതി നിര്‍ദേശത്തിലുള്ളത്. ഇത് പിന്‍വലിക്കുന്നത് ദുരുദ്ദേശപരമാണെന്ന വിമര്‍ശനം നേരിടേണ്ടിവരുമെന്ന തോന്നലാണ് കരട് പിന്‍വലിക്കാന്‍ കാരണം. മന്ത്രിസഭാ യോഗത്തില്‍ പുതിയതായി ചുമതലയേറ്റ കേന്ദ്രമന്ത്രിമാരും സഹമന്ത്രിമാരും പങ്കെടുത്തു. സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. പല വകുപ്പുകളിലും മന്ത്രിമാര്‍ സഹമന്ത്രിമാരെ അവഗണിക്കുന്നുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം നല്‍കിയത്.

Vivaravakasa Niyamam Oru Padanam

Vivaravakasa Niyamam Oru Padanam

തിങ്കളാഴ്‌ച, ഡിസംബർ 17

യു.എ.ഇ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ വകുപ്പ്‌ മന്ത്രി "സിറാജ്‌" പ്രോഗ്രാമില്‍

നാല്‍പത്തിയൊന്നാമത്‌ യു.എ.ഇ ദേശിയ ദിനാഘോഷത്തിണ്റ്റെ ഭാഗമായി സിറാജ്‌ മലയാളം ഡൈലി അബൂദാബി നാഷണല്‍ തിയേറ്ററില്‍ വെച്ച്‌ നടത്തിയ പ്രോഗ്രാമില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ വകുപ്പ്‌ മന്ത്രി ഹിസ്‌ ഹൈനസ്‌ ശൈഖ്‌ നഹയാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്‌യാന്‍ ശൈഖുനാ കാന്തപുരത്തിന്‌ ഉപഹാരം നല്‍കിയപ്പോള്‍ 

Inline images 1Inline images 2Inline images 3

ഞായറാഴ്‌ച, ഡിസംബർ 16

ഡോ .കെ.കെ.എന്‍.കുറുപ്പ് മ:അ ദിന്‍ അക്കാദമി ഡയരക്ടര്‍ ജനറലായി ചുമതലയേറ്റു

അറബിക് സെമിനാറും അഖില കേരള മാഗസിന്‍ മത്സരവും മഅ്ദിന്‍ ക്യാമ്പസില്‍

മലപ്പുറം: ലോക അറബിക് ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18ന് അറബിക് സെമിനാറും അഖില കേരള അറബിക് കയ്യെഴുത്ത് മാസിക മത്സരവും സംഘടിപ്പിക്കും. സെമിനാര്‍ ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാന്‍ഗേജ്വസ് യൂനിവേഴ്‌സിറ്റി (ഇഫ്‌ളു) അറബിക് വിഭാഗം തലവന്‍ ഡോ. മുഹമ്മദ് ജഹാംഗീര്‍ ഉദ്ഘാടനം ചെയ്യും. അറബി ഭാഷാ ആഗോള പ്രസക്തി എന്ന വിഷയത്തില്‍ പ്രമുഖര്‍ പ്രബന്ധം അവതരിപ്പിക്കും. അറബി പ്പബന്ധം, അറബി നിമിഷ പ്രസംഗം, അക്ഷരശ്ലോകം, എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും അനുമോദന പത്രവും വിതരണം ചെയ്ും. അഖില കേരള അറബി കയ്യെഴുത്ത് മാസിക മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2012 ല്‍ പ്രസിദ്ധീകരിച്ച എന്‍ട്രികള്‍ ഈ മാസം 16നു മുമ്പ് കണ്‍വീനര്‍, അറബിക് സെമിനാര്‍, മഅ്ദിന്‍ അക്കാദമി, സ്വലാത്ത് നഗര്‍, മലപ്പുറം എന്ന വിലാസത്തിലോ ഓഫീസിലോ നേരിട്ട് എത്തിക്കണം. വിശദ വിവരങ്ങള്‍ക്ക് 9633158822, 9142110338 നമ്പറില്‍ ബന്ധപ്പെടണം

ശനിയാഴ്‌ച, ഡിസംബർ 15

മുഖ്യമന്ത്രിയുടെ അതിവേഗം ബഹുദൂരം?

Dear Please see the attachment. Biju had filed a complaint for a vigilance enquiry against the Kerala Cricket Association on 2011 June 1. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് 2011 ജൂണ്‍ ഒന്നിന് ബിജു നല്‍കിയ പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണത്തിനായി 2011 ജൂലൈ 4 നു സ്പോര്‍ട്സ് മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആ കത്തിന് നാളിതുവരെ തുടര്‍ നടപടി ഉണ്ടായില്ല. ഒരു വര്‍ഷവും 4 മാസവും കഴിഞ്ഞപ്പോള്‍, കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട ബിജുവിന് മറുപടി കൊടുക്കുന്ന അതെ ദിവസം 19-11-2012 നു ബിജുവിന്റെ പരാതി മുഖ്യമന്ത്രി വിജിലന്‍സിന് കൈമാറി അന്വേഷണം നടത്താന്‍ ഉത്തരവായി. (ഉത്തരത്തില്‍ രണ്ട് കാണുക) Impact of RTI application filed by an ordinary citizen. After one year and four months, CM acted on the letter given by the sports minister. "കത്തിന്മേല്‍ നടപടിയില്ല" എന്ന വാര്‍ത്തയെ ഭയന്നാണ് ഇപ്പോഴെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് ചെയ്തത്. ഇതാണോ മുഖ്യമന്ത്രിയുടെ അതിവേഗം ബഹുദൂരം? 20121211073835

തിങ്കളാഴ്‌ച, സെപ്റ്റംബർ 24


IemIncoS¯n Xncqc§mSn ap¯an«pPnÃm kmlntXymÕhv kam]n¨p
sI.Sn Peo Fw.FÂ.F DZvLmS\w sN¿p¶p
Xm\mfqÀ: kzchpw Ciepw tafn¡p¶, kÀK am\k§fpsS hcIfpw hÀW\Ifpw Bem]\hpw, ame auenZpIfptSbpw aZvlv KoX§fptSbpw tXmcm¯ a{´§Ä, Z^pw Adh\bpw XoÀ¡p¶ kpµc kwKoXw, JqÀB\nsâ Nn´n¸n¡p¶ Bem]\ kuµcyw......... [Àam[njvTnX kmlnXy¯nsâ hnfw_cw, CXv kp¶nkwL IpSpw_¯nsâ asämcp s]cp¶mÄ. am¸nfIeIfpsS kzXzw Xncn¨p ]nSn¡pI IqSnbmWnhnsS kmlntXymÂkhv. hmtZym]IcW§fpsS Atemkcs¸Sp¯p¶ i_vZtLmj§fnÃm¯ P³akn²amb \à IebptSbpw kmlnXy¯ntâbpw Aw_mkUÀamcmb{]Xn`Isf hmÀs¯Sp¡p¶ imkv{Xobamb aÂkc {Iaw. kmlntXymÂkhneqsS tIcfIc¡v ap¶n Fkv Fkv F^v Xpd¶nSp¶Xv ]pXnsbmcp kmlnXytemIw. Gsd Imet¯¡v \mhnepw \n\hnepw aqfp¶ Km\iIe§fpw Nn´n¸n¡p¶ hcIfpw hcnIfpw hcpw XeapdbpsS kmwkvImcnI \nÀanXnIfmhpIbmWnhnsS. AXn\v thZnsbmcp¡p¶ kmlntXymÂkhv kÀK{]Xn`IfpsS ]Wn¸pcbpw. KuchapÅ IemkzmZ\¯n\¸pdw tIcfob IeIfn CkvemanI am\w IsWvS¯pI IqSnbmWv Fkv Fkv F^v kmlntXymÂkhv. apkvenw tIcf¯nsâ Iem]camb hfÀ¨¡v thZnsbmcp¡p¶Xnt\msSm¸w Nn´Ifnepw {]IS\§fnepw CkvemanI ImgvN¸mSpIÄ¡v IqSn Ahkc§Ä \ÂIn apkvenw kaql¯nsâ kmwkvImcnI ]ptcmKXnbpsS KXn \nÀWbn¡pIbmWnhnsS. Ietbbpw kmlnXyt¯bpw Kucht¯msS DÄsImWvSv sImWvSv Hcp kaql¯nsâ aqeyt_m[s¯ hmbns¨Sp¡m³ Ahsc t{]cn¸n¡pIbmWv kmlntXymÂkhv. CkvemanI Iem kmlnXy§fpsS Bßmhn IsWvS¯m\mhp¶ JpÀB\ntâbpw Xncp a{´§fptSbpw kzm[o\w ChnsS ]p\cmhnjv¡cn¡p¶p. AtXmsSm¸w CkvemanI kmlnXy§sf AhbpsS kmwkvImcnI ss]XrI¯nte¡v Xncn¨p sImWvSp hcm\pw kmlntXymÂkhn\mhp¶p.  Bib {]NmcW¯nepw kwLS\m hfÀ¨bnepw Ie¡pw kmlnXy¯n\papÅ Øm\w kp¶n hnZymÀYn kwL¯nsâ hgnIm«nIÄ Xncn¨dnªncn¡p¶p.
kv¡qÄ ItemÂkh§fnse ]Ws¡mgpt¸m BÀ`mS§tfm A¸o {]fb§tfm H¶pw ChnsSbnÃ. AXp sImWvSp Xs¶bmWv kmlntXymÂkhv amXrIbmhp¶Xpw. ImXS¸n¡p¶ ]mÝmXy kwKoX D]IcW¯nsâ AI¼SntbmsS am¸nf¸m«pIÄ t]mepw hgn sXäpt¼mÄ am¸nf ¸m«nsâ Xncn¨dnhn\pw ]p\krjvSn¡pw ChnsS kmlnXytemIw hgn IsWvS¯p¶Xv Cu [ÀaItemÂkhs¯. A§ns\ am¸nf kwKoX ]mc¼cy¯nsâ t\chIminItfm kwc£ItcmbmhpIbmWnhnsS Fkv Fkv F^v [Àa kJm¡Ä. IrXyamb N«¡q«n\I¯v \n¶v kmlnXyt¯bpw Ietbbpw hf¨psI«nÃmsX shÅw tNÀ¡msX X\natbmsS \ne \nÀ¯pIbmWnhnsS. kÀKhmk\IÄ PohnX¯nsâ Xmftam ebtam Hs¡bmbn amdnb kmlntXymÂkhv {]Xn`Isf ]Ws¡mgp¸ntâbpw tafs¡mgp¸ntâbpw ASbmfamb kv¡qÄ bphPt\mÂkh  thZnIÄ `bs¸«p XpS§nbn«v Imetasdbmbn. ChnsS \n¶pw aqÀ¨ Iq«n an\p¡nsbSp¯ ip² kwKoXhpw IemkrãnIfpw kv¡qÄ tafIfpsS Øncw BkzmZ\ hn`hambn amdp¶Xn Fkv Fkv F^n\v A`nam\n¡mw. Ignhpä kwLS\m ]mShhpw t\XrKpWhpapÅ Hcp kwhn[m\¯nsâ hyhØm]nXamb CSs]S IqSnbmWv ChnsS \ngen¡p¶Xv. Ie¡pw kmlnXy¯n\pw AXnsâ ip²ntbmSp IqSnbpÅ NmcpX \ne \nÀ¯m³ kmlntXymÂkhpIÄ ]pXnb thZnIÄ krãn¨p sImtWvSbncn¡p¶p. 21/09/2012   

വ്യാഴാഴ്‌ച, സെപ്റ്റംബർ 13

കടല്‍ക്ഷേഭ ബാധിത പ്രദേശങ്ങള്‍ സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു



പൊന്നാനി: കടലാക്രമണം രൂക്ഷമായ പുതുപൊന്നാനിയില്‍ ആശ്വാസ വചനങ്ങളും പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി സുന്നി നേതാക്കളുടെ സന്ദര്‍ശനം. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പൊന്മുള അബ്ദുല്‍ ഖാദിര്‍ മുസ്ലാര്‍, ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ജില്ലാ സാന്ത്വന സമിതി ചെയര്‍മാന്‍ അലവി സഖാഫി കൊളത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളും തകര്‍ന്ന വീടുകളും സന്ദര്‍ശിച്ചത്. ദുരിതാശ്വാസ ക്യാമ്പും സംഘം സന്ദര്‍ശിച്ചു.
സംസ്ഥാന എസ്.വൈ.എസ് കമ്മിറ്റിയുടെ സ്വാന്ത്വന കിറ്റ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. പതിനേഴോളം കുടുംബങ്ങളാണ് എല്ലാം നഷ്ടപെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. അബ്ദുറസാഖ് ഫൈസി മാണൂര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍, കെ എം അഷ്‌റഫ് ബാഖവി അയിരൂര്‍, മുഹമ്മദ് കാസിംകോയ ഹാജി, ജില്ലാ ക്ഷേമകാര്യ സെക്രട്ടറി അലവി പുതുപറമ്പ്, വി ടി ഹമീദ് ഹാജി, കെ എം ശാഹുല്‍ ഹമീദ് മുസ്‌ലിയാര്‍ എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഞായറാഴ്‌ച, ഓഗസ്റ്റ് 5

ബദരീങ്ങളെ സ്മരിക്കുമ്പോള്‍ …….!


ബദരീങ്ങളെ സ്മരിക്കുമ്പോള്‍ .......!


എ.ഡി 624 ല്‍, ഹിജ്‌റയുടെ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ബദര്‍ യുദ്ധം നടന്നത്. മുഹമ്മദ് നബി (സ.അ) യും 313 സഹാബിമാരും ഒരു സത്യവിശ്വാസത്തിന്റെ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ കീഴില്‍ ആയിരത്തോളം പടയാളികളും മറുപക്ഷത്തും നിരന്ന ഇസ്ലാം ചരിത്രത്തിലെ ശത്രുക്കളുമായി നടത്തിയ ആദ്യത്തെ യുദ്ധം. അതിന്റെ ഫലം വളരെ നിര്‍ണ്ണായകമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്ര കാരന്മാര്‍ ഈ യുദ്ധത്തെ കാണുന്നത്.


ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ബദ്‌ര്‍ യുദ്ധം.ആയിരത്തോളം  വരുന്ന സര്‍വ്വായുധസജ്ജരാ‍യ ശത്രുക്കള്‍ക്കെതിരേ വെറും മുന്നൂറ്റിപ്പതിമൂന്ന് പോരാളികള്‍ വിജയം നേടിയത് ആയുധ ബലം കൊണ്ടോ യുദ്ധനൈപുണ്യം കൊണ്ടോ അല്ല. വിശ്വാസദാര്‍ഢ്യവും സത്യമാര്‍ഗ്ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയും അനുസരണയും ഒത്തൊരുമയാണ് ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം നേടികൊടുത്തത്. അതു  തന്നെയാണ്  ബദ്‌ര്‍ എക്കാലത്തേക്കും നല്‍കുന്ന സന്ദേശം

റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയതിനു തൊട്ടു പിറകിലായാണ് ബദര്‍ യുദ്ധം ഉണ്ടായത്. ബദറില്‍ നബിയും അനുചരന്മാരും സര്‍വ്വായുധ സജ്ജരായ ശത്രു സൈന്യത്തെ നേരിട്ടത്  തികച്ചും നിരായുധരായിട്ടായിരുന്നു. മാത്രമല്ല അവര്‍ക്ക് അത്യാവശ്യ ഭക്ഷണം പോലും അപ്പോള്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും വിജയം കൊണ്ട് നബിയെയും അനുചരന്മാരെയും അല്ലാഹു അനുഗ്രഹിച്ചു.


റമളാന്‍ പതിനേഴ് വെള്ളിയാഴ്ച ദിവസം പ്രഭാതമായതോടെ ഇരുസൈന്യവും ബദ്ര്‍ താഴ്‌വരയില്‍ മുഖാമുഖം നിന്നു. നബി(സ) അണികളെ ക്രമീകരിച്ചു നിര്‍ത്തിയ ശേഷം ശത്രുസൈന്യത്തെ വീക്ഷിച്ചു.


മുസ്‌ലിംകളുടെ മൂന്നിരട്ടി വലുപ്പമുള്ള ശത്രുസൈന്യം. ഒരു ഭാഗം നിറയെ അവരുടെ കുതിരകളും, ഒട്ടകങ്ങളുമാണ്. പടക്കോപ്പുകളുടെ വമ്പിച്ച ശേഖരം. ആര്‍പ്പുവിളികളും അട്ടഹാസങ്ങളും മുഴക്കുകയാണവര്‍. എണ്ണത്തിന്റെയും വണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിക്കുന്നതെങ്കില്‍, ഇന്ന് വിജയം മക്കക്കാര്‍ക്കു തന്നെ! സംശയമില്ല. പക്ഷേ, കാര്യം അങ്ങനെയല്ല. വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് അല്ലാഹുവിന്റെ കരങ്ങളാണ്!


അവിടുന്ന് അനുചരരിലേക്ക് നോക്കി. നിരായുധരെന്നു പറയാവുന്ന വിധത്തിലുള്ള ഒരുപിടി ആളുകള്‍! മൈതാനത്തിലൊരിടത്ത് അവരുടെ രണ്ടു കുതിരകളും ഒട്ടകങ്ങളുമുണ്ട്. ഒരു ഭാഗത്ത് കൂറ്റന്‍ പട! മറുഭാഗത്ത് ഒരു കൊച്ചുസംഘം. ആ കൊച്ചു സംഘത്തെ നോക്കുന്തോറും അവിടുത്തെ മുഖം വിവര്‍ണ്ണമായി! തിരുനയനങ്ങള്‍ നിറഞ്ഞു! അവിടുന്ന് തമ്പിലേക്ക് മടങ്ങി. റസൂല്‍(സ)യുടെ ഭാവപ്പകര്‍ച്ച കണ്ട് അബൂബക്കര്‍ (റ)ഉം പിന്നാലെ തമ്പിലേക്ക് കയറി. തമ്പിലേക്ക് കയറിയ റസൂല്‍ (സ) കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി അല്ലാഹുവിന്റെ മുന്നില്‍ നിറകണ്ണുകളോടെ അവിടുന്ന് പ്രാര്‍ത്ഥിച്ചു. കണ്ണു നിറഞ്ഞ പ്രാര്‍ഥന:


”അല്ലാഹുവേ.... ഒരു പിടി മാത്രമുള്ള ഈ ചെറുസംഘത്തെ ഈ ദിവസം നീ നശിപ്പിക്കുകയാണെങ്കില്‍ പിന്നെ, ഈ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ... നീ എനിക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കിത്തരേണമേ.... നിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ.......”


ഈമാനിക ശക്തിക്കു മുന്നില്‍ താഗൂത്തിന്റെ ശക്തിക്കു പിടിച്ചുനില്‍ക്കാനായില്ല. മുന്‍നിരയിലുണ്ടായിരുന്ന ശത്രുക്കളെ മുസ്‌ലിംകള്‍ തുരത്തിയോടിച്ചുവിട്ടപ്പോള്‍ പരിഭ്രമിച്ച പിന്‍നിരക്കാരും പിന്തിരിഞ്ഞോടാന്‍ തുടങ്ങി. ഹംസ(റ)യും അലി(റ)യും മുസ്അബ്(റ)മെല്ലാം ജീവന്‍ മറന്നു പൊരുതി.

മുസ്‌ലിംകളുടെ ശക്തമായ ചെറുത്തുനില്‍പ്പ് പ്രവാചക(സ)നെപ്പോലും വിസ്മയിപ്പിച്ചു. അവിടുത്തെ മുഖം പ്രഭാപൂരിതമായി. ഇത് അല്ലാഹുവിന്റെ സഹായമല്ലാതെ മറ്റൊന്നുമല്ല! നന്ദിയോടെ അവിടുന്ന് ദൃഷ്ടികള്‍ മോലോട്ടുയര്‍ത്തി. പെട്ടെന്ന് തിരുവദനം സന്തോഷം കൊണ്ട് വികസിച്ചു. അവിടുന്ന് വിളിച്ചു പറഞ്ഞു: ”ഇതാ.... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു..... ”


ജിബ്‌രീല്‍ (അ)ന്റെ നേതൃത്വത്തില്‍ ഒരു സംഘം മലക്കുകള്‍ അപ്പോള്‍ ആകാശത്തു നിന്നു ഇറങ്ങുകയായിരുന്നു!

ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക യുദ്ധത്തെ വിശ്വാസികള്‍ എന്നും ഓര്‍ത്തുവെക്കുന്നു. റമദാനില്‍ ബദര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ* മഹത്വം വാ‍ഴ്തി പാടലും നടക്കുന്നു. ഈ സ്മരണയിലൂടെ നാം വിശ്വാസത്തിന്റെ വിജയത്തെ ഒന്നു കൂടി മനസ്സിലാക്കുന്നു


ബദ്‌ര്‍ പോരാളികളെ മുസ്‌ലിം ലോകം എക്കാലവും ആദരവോടെയാണ് കണ്ടിട്ടുള്ളത്. പ്രവാചക തിരുമേനിയുടെ കാലം മുതല്‍ ഖലീഫമാരുടെ കാലഘട്ടത്തിലും ബദ്‌ര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ഏറ്റം മുന്തിയ പരിഗണനയാണ് നല്‍കപ്പെട്ടിരുന്നത്.

ഒരിക്കല്‍ നബി തിരുമേനി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി വന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ ബദര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബി(സ)കണ്ടപ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഉടന്‍ നബി(സ) അവരോട് ഇങ്ങനെ പറഞ്ഞു: “ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിയതു തന്നെ പാടുവിന്‍...” (സ്വഹീഹുല്‍ ബുഖാരി 4/1496. നമ്പര്‍ 3779).

ബദ്‌ര്‍ പോരാളികളെ നബി(സ)യും അനുചരന്മാരും ആദരിച്ച, പ്രകീര്‍ത്തിച്ച നിരവധി സംഭവങ്ങള്‍ ഹദീസില്‍ കാണാം. ബദ്‌റില്‍ പോരാടിയ ഈ 313 പേരെ അല്ലാഹുവും റസൂലും(സ) പൂര്‍ണ്ണമായി തൃപ്തിപ്പെടുകയും, മുഹമ്മദ് (സ)യുടെ സമുദായത്തിലെ അതുല്യരായി അവരെ വാഴ്ത്തുകയും ചെയ്തു. അവരുടെ തെറ്റുകള്‍ അല്ലാഹു പൊറുക്കുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടു. സമുദായത്തില്‍ അവരെ ഏറ്റവും ശ്രേഷ്ടരാക്കിയ പോലെ, ബദ്‌റില്‍ പങ്കെടുത്ത മലക്കുകളെയും, അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണ്ടെന്നും ജിബ്‌രീല്‍(അ) അറിയിച്ചു. വാനലോകത്തും, ഭൂമിയിലും ബദ്ര്‍ പോരാളികള്‍ ഒരു പോലെ വാഴ്ത്തപ്പെട്ടു. സദസ്സുകളില്‍ നബി(സ) അവരെ പ്രത്യേകം പരിഗണിക്കുകയും, മറ്റു സ്വഹാബാക്കള്‍ അവരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തിരുന്നു.

മഹാത്മാക്കളുടെ ഈ പാരമ്പര്യം ഇന്നും മുസ്‌ലിംകള്‍ കൈവിടാതെ സൂക്ഷിക്കുന്നു. റമദാന്‍ പതിനേഴാം രാവില്‍ അവര്‍ ബദ്‌ര്‍ രക്തസാക്ഷികളുടെയും പോരാളികളുടെയും മഹത്വം ഘോഷിക്കുന്നു, അപദാനങ്ങള്‍ പാടുന്നു, ഭക്ഷണം ദാനം ചെയ്യുന്നു. ഇസ്‌ലാമിക പാരമ്പര്യത്തിലെ ഏറ്റവും ചൈതന്യവത്തായ ഒരു മഹാസംഭവത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബദ്‌ര്‍ ദിനം ജീവിതം സംശുദ്ധവും സുധീരവുമാക്കാന്‍ നമുക്ക് പ്രേരണ ആകേണ്ടതാ‍ണ്.

ബദറില്‍ പങ്കെടുത്ത 313 സഹാബികളുടെ പേരുകള്‍ കോര്‍ത്ത മൌലൂദിലെ ഈരടികള്‍ പ്രായമായവര്‍ക്കൊക്കെ മനപാഠമായിരുന്നു. ആ പേരുകളുടെ ഈണത്തിലുള്ള വായന എല്ലാ വീടുകളില്‍  സജീവമായിരുന്നു. ബദരീങ്ങളുടെ പേരുകള്‍ക്കു എന്തു മാത്രം പോരിശകള്‍...  അതെല്ലാം   അനുഭവത്തില്‍ അറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍,   ആ പേരുകള്‍ പോലും കാവല്‍, വാതില്‍ക്കലവ‍ എഴുതിത്തൂക്കി ദൂരയാത്ര പോയ ബഗ്ദാദിലെ കച്ചവടക്കാരന്‍റെ വീട് കുത്തിത്തുറന്ന കള്ളന്‍മാര്‍ തട്ടിന്‍ പുറത്തെ തട്ടും മുട്ടും കേട്ട് തടിയെടുത്ത കഥ ഇമാം ഹദീസില്‍ വായിക്കാന്‍ നമുക്ക്  കഴിയും. ഇന്നത്തെ തലമുറ അതെല്ലാം വിസ്മരിക്കുന്ന കാഴ്ച ഇന്ന് ജീവിച്ചിരിക്കുന്ന ആ പ്രായമായവരുടെ ഹൃദയം ഒരുപാട് വേദനിപ്പിക്കുന്നു,


ബദരീങ്ങള്‍ക്ക് ഒരു പ്രാഥാന്യവും   നല്‍കാതെ അവരെ  അവമതിക്കുന്ന  കക്ഷികള്‍ ഇന്നും  നമ്മുക്കിടയിലുണ്ട്, ഖവാരിജുകളുടെയും മുഅതലിസത്തുകാരുടെയും പിന്‍ തലമുറക്കാരായ ഈ ബിദഈകക്ഷികളെ  നാം  അകറ്റി  നിര്‍ത്തുകയും, നമ്മുടെ തലമുറയെ  അവരുടെ ശര്‍റില്‍ നിന്ന് കാത്തു  കൊള്ളാന്‍ വളരെ ഗൌരവമായി എല്ലാവരും ശ്രദ്ദ വെക്കുകയും  വേണം.

അള്ളാഹു നമ്മുടെ ജീവിതത്തില്‍,  നമ്മുടെ കുടുംബത്തില്‍,  നമ്മുടെ സമുദായത്തില്‍....    ബദരീങ്ങളുടെ കാവല്‍ എല്ലായിപ്പോഴും സദാ വര്‍ഷിക്കുമാറാകട്ടെ (ആമീന്‍ )

കടപ്പാട്  :http://muslimvoi.wordpress.com/

ചൊവ്വാഴ്ച, ജൂൺ 19

മതപണ്ഡിതര്‍ ദൗത്യനിര്‍വഹണം വിസ്മരിക്കരുത്: കാന്തപുരം


മംഗലാപുരം: മതപണ്ഡിതര്‍ ദൗത്യനിര്‍വഹണം മറക്കരുതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജ് 42-ാം വാര്‍ഷിക 33-ാം സനദ്ദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവലോക സംസ്‌കൃതിയില്‍ മതപണ്ഡിതര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുള്ളതെന്നും പൂര്‍വകാല സൂരികളെ അനുതാപനം ചെയ്ത്‌കൊണ്ട് ദൗത്യ നിര്‍വഹണത്തില്‍ വര്‍ത്തമാനകാല പണ്ഡിതര്‍ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൈമുതലാക്കി ധീരമായി മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സയ്യിദ് മദനി ട്രസ്റ്റിനു കീഴില്‍ പുതുതായി ആരംഭിക്കുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ്, ദഅ്‌വാ കോളജ് എന്നിവയുടെ ഉദ്ഘാടനം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ നിര്‍വഹിച്ചു. മദനി സംഗമത്തില്‍ ബശീര്‍ ഫൈസി വെണ്ണക്കോട് വിഷയാവതരണം നടത്തി. സനദ്ദാന സമ്മേളനം താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, അത്താവുള്ള തങ്ങള്‍ ഉദ്യാവരം, ചെറുകുഞ്ഞി തങ്ങള്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, താഴക്കോട് അബ്ദുല്ല മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, അഹമ്മദ് ബാവ മുസ്‌ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, എ പി അബ്ദുല്‍ ഹകീം അസ്ഹരി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഫാസില്‍ റസ്‌വി കാവല്‍ക്കട്ട, യു ടി ഖാദര്‍ എം എല്‍ എ, സി എം ഇബ്‌റാഹിം, വൈ അബ്ദുല്ലക്കുഞ്ഞി യേനപ്പോയ, മുംതാസ് അലി സംബന്ധിച്ചു.

വ്യാഴാഴ്‌ച, ജൂൺ 14

സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ കുഞ്ഞാലിക്കുട്ടി നാലമന്‍; തിരുത്തി അച്ചടിക്കാന്‍ തീരുമാനം



തിരുവനന്തപുരം: മന്ത്രിസഭാ വാര്‍ഷികത്തിനിറക്കിയ പ്രസിദ്ധീകണരത്തില്‍ വ്യവസായ മന്ത്രി നാലാം സ്ഥാനത്ത്. ലീഗ് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് ഇവ തിരുത്തി വീണ്ടും അച്ചടിക്കുന്നു.
സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥം പ്രത്യേക പതിപ്പിലാണ് തിരുത്തല്‍. ‘വികസനവര്‍ഷം, കാരുണ്യവര്‍ഷം’ എന്നിങ്ങനെ പേരില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇത് പുറത്തിറക്കിയത്.
ജനപഥത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ചിത്രം നാലാമതായിരുന്നു. ആദ്യം മുഖ്യമന്ത്രി, രണ്ടാമത് ആഭ്യന്തര മന്ത്രി, മൂന്നാമത് ധനമന്ത്രി, നാലാമത് വ്യവസായ മന്ത്രി എന്നിങ്ങനെയാണ് ലേഖനങ്ങള്‍ നല്‍കിയത്. ‘വികസന വര്‍ഷം കാരുണ്യ വര്‍ഷ’ത്തിലും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനം നാലാമതായി.
മന്ത്രിസഭയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവായിട്ടും കുഞ്ഞാലിക്കുട്ടിയെ നാലാം സ്ഥാനത്തേക്ക് മാറ്റിയതില്‍ ലീഗ് എതിര്‍പ്പ് രേഖപ്പെടുത്തിയതോടെയാണ് പ്രസിദ്ധീകരണങ്ങള്‍ മാറ്റി പ്രിന്റ് ചെയ്യാന്‍ തീരുമാനമായത്. ഇതോടെ കുഞ്ഞാലിക്കുട്ടിയെ ലേഖനവും ചിത്രവും രണ്ടാം സ്ഥാനത്താക്കി അച്ചടിക്കാന്‍ ഇര്‍ഫര്‍മേഷന്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ കുറച്ചു മാത്രമേ അച്ചടിച്ചിരുന്നൂള്ളൂവെന്നും അതിനാലാണ് തിരുത്തിയതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാര്‍ വാര്‍ഷികം വി.ജെ.ടി ഹാളില്‍ നിന്ന ദിവസം കുഞ്ഞാലിക്കുട്ടി നാലാം സ്ഥാനത്തുള്ള പ്രസിദ്ധീകരണത്തിന്റെ കോപ്പികള്‍ വിതരണം ചെയ്തിരുന്നു.

ആനക്കൊമ്പ് കേസ്, ലാലുമായി ബന്ധപ്പെടാനായില്ലെന്ന് പോലീസ്


കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ നടക്കുന്ന അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് ലാലിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.   മോഹന്‍ലാലുമായി ഇതുവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ലാലിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു.
ലാലിപ്പോള്‍ എവിടയുണ്ടെന്നു പോലും അന്വേഷണ സംഘത്തിന് വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ ഇനിയും നീളാനാണ് സാധ്യത. സംഭവത്തില്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തശേഷം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച നിര്‍ദേശം. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി കേസില്‍ യാതൊരു പുരോഗതിയുമില്ല.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ഹൈക്കോടതിയിലായിരുന്നതിനാലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ പോയതെന്നായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ മറുപടി. എന്നാല്‍ മോഹലാലിനെ എന്നത്തേക്ക് ചോദ്യം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
ആനക്കൊമ്പ് കൈവശം വെച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയ വിവരാവകാശ കൂട്ടായ്മയെന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ അനില്‍കുമാറിനെ ചോദ്യം ചെയ്തതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നും കേസില്‍ ഇതുവരെ ഉണ്ടായിട്ടില്ല.
2011 ജൂലൈ 22ന് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് കണെ്ടടുത്തത്. തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാല്‍ സൂക്ഷിക്കുന്നത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് കണെ്ടത്തിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ നടപടിയെടുക്കാത്തതിനെയാണ് പരാതിക്കാരന്‍ ചോദ്യം ചെയ്യുന്നത്.

തിങ്കളാഴ്‌ച, ജൂൺ 11

ഖുര്‍ആന്‍ മനഃപാഠമാക്കിയവരെ ആദരിച്ചു



ദുബായ്: ദുബായിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ നിന്ന് ഈ വര്ഷം വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ആദരിക്കല്‍ ചടങ്ങും നടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണംവും സമ്മാനദാനവും ദുബായ് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദാഹീ ഖഫാന്‍ തമീം ഇന്നലെ രാത്രി ദുബായ് കാനാഡിയന്‍ യൂണിവേഴ്‌സിറ്റി ഹാളില്‍ നിര്‍വഹിച്ചു.ചടങ്ങില്‍ നിരവധി അറബി പ്രമുഖര്‍ സംബന്ധിച്ചു.
ദാഹീ ഖഫാന്‍ തമീം തന്റെ പിതാവിന്റെ നാമധേയത്തില്‍ 1999ല്‍ ജുമേരയില്‍ നിര്‍മ്മിച്ച് പഠനം നടത്തിവരുന്ന ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ ഇതുവരേയായി നിരവധി പേര്‍ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയിതായി പ്രിന്‍സിപ്പാള്‍ ശൈഖ് മുഹമ്മദ് അഹമ്മദ് ശെഖറൂന്‍ പറഞ്ഞു. തികച്ചും സൗജന്യമായി ഖുര്‍ആന്‍ പഠിപ്പിച്ചുവരുന്ന ഇവിടെ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മന:പാഠമാക്കിയ ശേഷം പത്ത് ഖിറാഅത്ത് (ഖുര്‍ആന്‍ പാരായണ രീതി)കൂടി പഠിപ്പിച്ചു വരുന്നതിനാല്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പുറമെ മുതിര്‍ന്ന സ്ത്രീകളും യു.എ.ഇ.ലെ മതകാര്യ വകുപ്പുകളിലും പള്ളികളിലും മറ്റും ജോലി ചെയ്യുന്ന ഇമാമുകള്‍, ഖതീബുമാര്‍, മുഅദ്ദിനുകള്‍, അധ്യാപകര്‍, ഉള്‍പ്പെടെയുള്ള ഉന്നത മത പണ്ഡിതരും ഉപരി പഠനത്തിനായി ഇവിടെ വരാറുണ്ട്.
പരിശുദ്ധ റമസാന്‍ മാസത്തില്‍ വര്‍ഷങ്ങളായി ദുബായില്‍ നടന്നു വരുന്ന ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പത്ത് വര്ഷം മുമ്പ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയ ഇന്ത്യക്ക് അഭിമാന നേട്ടം കൈവരിച്ച തമിഴ് നാട്ടിലെ മുനവ്വര്‍ അബ്ദുസ്സലാം എന്ന വിദ്യാര്‍ഥി ഈ ഖുര്‍ആന്‍ സെന്ററില്‍ നിന്നാണ് ഖുര്‍ആന്‍ മന:പാഠമാക്കിയത്. അറബികള്‍ക്ക് പുറമെ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രങ്ങളില്‍ പെട്ടവരും ഈ ഖുര്‍ആന്‍ സെന്ററില്‍ പഠനം നടത്തിവരുന്നു.
ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിന്റെ ഒരു ശാഖ സുന്നി മാര്‍ക്‌സിന്റെ കീഴിലായി കോഴിക്കോട്ടും പ്രവര്‍ത്തിക്കുന്നുണ്ട്. ദുബായിലെ കറാമ, ജുമേര,സത്ത്‌വ, അല്‍വസല്‍, അല്‍കൂസ്, ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി ഖുര്‍ആന്‍ സെന്റര്‍ വക സൗജന്യ ബസ് സര്‍വീസ് സേവനവും നടത്തി വരുന്നുണ്ടെന്ന് രജിസ്‌ട്രേഷന്‍ വിഭാഗത്തന്റെ ചുമതലയുള്ള ആലൂര്‍ ടി.എ. മഹമൂദ് ഹാജി അറിയിച്ചു.

എസ് വൈ എസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ ദിനം ആചരിച്ചു.

കോഴിക്കോട് : എസ് വൈ എസ്  ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധ വല്‍ക്കരണതോടനുബന്ദിച്ചു  നാടെങ്ങും ജൂണ്‍ പത്തിന് ശുചിത്വ ദിനമായി ആചരിച്ചു.ശുജീകരണ പ്രവര്ത്തനത്തിന്ടേ ജില്ല തല ഉദ്ഘാടനം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍  മുരളീധരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു .മെഡിക്കല്‍ കോളേജ് ,ബീച്ച് ആശുപത്രി .കൊട്ടപ്പരമ്പ് ആശുപത്രി എന്നിവിടങ്ങളില്‍ സഹായി വാദി സലാം വളണ്ടിയെര്മാരും, എസ് വൈ എസ് പ്രവര്‍ത്തകരും ശുജീകരിച്ചു. മെഡിക്കല്‍ കോളേജ് RMO ഡോക്ടര്‍ അനീന്‍ ,ഹെല്‍ത്ത്‌ സൂപര്‍വൈസര്‍ കുട്ടന്‍, ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ അലക്സ്‌ ,ദിലീഷ് ,സഹായി വാദി സലാം പ്രസിഡന്റ്‌ കെ .അബ്ദുള്ള സാദി, സെക്രട്ടറി കെ  എ  നാസര്‍ ചെറുവാടി ,എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീര്‍ മുസ്ലിയാര്‍ ചെറൂപ്പ ,മുഹമ്മദ്‌ അബ്ദുറഹിമാന്‍ മാസ്റ്റെര്‍,സുബൈര്‍ ഉമ്മളതൂര്‍ തുടങ്ങിയവര്‍ നേത്ര്‍ത്വം നല്‍കി.
എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശുചിത്വ ദിനാചരണം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍  മുരളീധരന്‍ നമ്പൂതിരി  ഉദ്ഘാടനം ചെയ്യുന്നു .

ബുധനാഴ്‌ച, ഏപ്രിൽ 25

ഉപഭോക്തൃ സംരക്ഷണവും വിവരാവകാശ നിയമവും


അസംഘടിതരും അവഗണിക്കപ്പെട്ടവരുമായ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് 1986ല്‍ ഉപഭോക്തൃ സംരക്ഷണ നിയമം പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തെ ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദത്തിന്റെയും ജനകീയ പ്രക്ഷോഭങ്ങളുടെയും ഫലമായിരുന്നു ഈ നിയമത്തിന്റെ ജനനം. ഒരു പോസ്റ്റ്കാര്‍ഡില്‍ എഴുതിയ പരാതിയുടെ അടിസ്ഥാനത്തില്‍പോലും ഉപഭോക്താവിന് നീതിലഭിക്കുമെന്ന അവകാശവാദം ഇന്ന് നിരര്‍ഥകമാണ്. നിയമം പ്രാബല്യത്തിലായി കാലക്രമേണ പരാതി സമര്‍പ്പിക്കാന്‍ കോര്‍ട്ട്ഫീ ഏര്‍പ്പെടുത്തുകയും ഉപഭോക്തൃ ഫോറങ്ങള്‍ അഭിഭാഷകരുടെ പറുദീസകളായിമാറുകയും ചെയ്തു. എന്നാലും, ഉപഭോക്താവ് വാങ്ങുന്ന സാധനങ്ങളിലും ലഭിക്കുന്ന സേവനങ്ങളിലും ഗുണനിലവാരം ഉറപ്പുവരുത്താനും അനുചിതമായ കച്ചവടതന്ത്രങ്ങളിലൂടെ ചൂഷണംചെയ്യപ്പെടുന്നതില്‍നിന്ന് ഉപഭോക്താക്കളെ ഒരു പരിധിവരെ മോചിപ്പിക്കാനും ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്.
വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍ അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. കടയില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്ന സാധനങ്ങള്‍ തെരഞ്ഞെടുക്കാനും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ കോടതിയെ സമീപിച്ച് കമ്പോളത്തില്‍നിന്ന് പിന്‍വലിപ്പിക്കാനും ഉപഭോക്താവിന് അവകാശമുണ്ട്. പക്ഷേ, ഈ അവകാശങ്ങളില്‍ പലതും പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നില്ല.വിവരാവകാശ നിയമം 2005ല്‍ പാര്‍ലമെന്റ് പാസാക്കിയതിലൂടെ ഇതിനൊരു മാറ്റംവന്നിരിക്കുന്നു. പ്രബുദ്ധരായ പൗരസഞ്ചയമാണ് ജനാധിപത്യത്തിന്റെ കാതലെങ്കില്‍ 'വിവര'മുള്ള ഉപഭോക്തൃ സമൂഹവും രാജ്യത്തിന്റെ സമ്പത്താണ്.
അറിയാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ സംരക്ഷിക്കുന്ന സുപ്രധാന വിധിയാണ് ദല്‍ഹി ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച്, ഹെസനും ഇന്ത്യാ ഗവണ്‍മെന്റും തമ്മിലുള്ള കേസില്‍ പുറപ്പെടുവിച്ചത്. കടയില്‍നിന്ന് വാങ്ങുന്ന മരുന്നുകള്‍, ഭക്ഷ്യവസ്തുക്കള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയില്‍ മൃഗങ്ങളില്‍നിന്ന് സംസ്കരിച്ചെടുക്കുന്ന എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ എന്നറിയാന്‍ സസ്യാഹാരം മാത്രം കഴിക്കുന്ന ഒരാള്‍ക്ക് അവകാശമുണ്ട്. മരുന്നുകളില്‍ ചില ഘടകങ്ങള്‍ ജീവനുതന്നെ ഹാനിയുണ്ടാക്കിയെന്നുവരാം. ഒരാളുടെ മതപരമായ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരായ വസ്തുക്കള്‍പോലും അയാളറിയാതെ ഉള്ളില്‍ ചെന്നെന്നും വരാം.
ഇതെല്ലാം പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ്. ഭരണഘടനയുടെ 19, 21, 25 അനുച്ഛേദങ്ങളുടെയും ലംഘനമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. സസ്യവും സസ്യേതരവും എന്ന് തരംതിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള നിറങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉപഭോക്താവിന്റെ അറിയാനുള്ള അവകാശം സംരക്ഷിക്കണമെന്നാണ് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കുന്നതിനുമുമ്പ് സേവനത്തില്‍ വീഴ്ചവരുത്തിയ സ്ഥാപനത്തില്‍നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത് നഷ്ടപരിഹാര ഹരജിയുടെ വിജയസാധ്യത കൂട്ടുന്നു. വിവരാവകാശ നിയമപ്രകാരമുള്ള മുഴുവന്‍ സ്ഥാപനങ്ങളും 'പൊതു അധികാരി'കളാണ്. പാര്‍ലമെന്റോ സംസ്ഥാന നിയമസഭകളോ നിര്‍മിച്ച ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സ്ഥാപനങ്ങളും 'പൊതു അധികാരി' എന്ന നിര്‍വചനത്തില്‍ വരും. പൊതു അധികാരിക്ക് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം രൂപവത്കൃതമായ സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാറുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളില്‍നിന്നും വിവരങ്ങള്‍ ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍നിന്നും ഗണ്യമായ ധനസഹായം സ്വീകരിക്കുന്ന സര്‍ക്കാറിതര സ്ഥാപനങ്ങളില്‍നിന്നും പൗരന് വിവരം ലഭിക്കും.
സ്വകാര്യ സ്ഥാപനങ്ങളും വിവരാവകാശ നിയമവും
സാധാരണക്കാരന്‍ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളെ അവഗണിച്ച് പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളുടെ ബ്രാഞ്ചുകള്‍ കുഗ്രാമങ്ങളില്‍പോലും എത്തിക്കഴിഞ്ഞു. ഇത്തരം ബാങ്കുകളുടെ രഹസ്യ ഉപാധികളുടെ ചതിക്കുഴിയില്‍പെടുന്നവര്‍ രക്ഷാമാര്‍ഗമെന്ന നിലയില്‍ വിവരാവകാശ നിയമവും ഉപയോഗിക്കാറുണ്ട്.
സ്വകാര്യ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ നേരിട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഏതെങ്കിലും ഒരു നിയമപ്രകാരം സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വിവരം ശേഖരിക്കാന്‍ അധികാരമുള്ള 'പൊതു അധികാരി' സ്ഥാപനത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ സ്ഥാപനത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്റെ അധികാരമുപയോഗിച്ച് സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വിവരം ശേഖരിച്ച് അപേക്ഷകന് നല്‍കണം.
സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് നല്‍കുന്ന വേതനത്തെക്കുറിച്ച് അറിയണമെങ്കില്‍ അപേക്ഷ തൊഴില്‍ വകുപ്പിനാണ് സമര്‍പ്പിക്കേണ്ടത്. തൊഴില്‍ വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്റെ അധികാരമുപയോഗിച്ച് സ്വകാര്യ ആശുപത്രിയില്‍നിന്ന് വിവരം ശേഖരിച്ച് അപേക്ഷകന് കൈമാറണം. വിവരാവകാശ നിയമത്തിലെ 5(4) വകുപ്പുപ്രകാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ ചുമതല നിര്‍വഹിക്കുന്നതിന് ആവശ്യമെങ്കില്‍ ഏത് ഉദ്യോഗസ്ഥന്റെയും സഹായം തേടാവുന്നതാണ്. അത്തരത്തിലൊരു സഹായം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആവശ്യപ്പെട്ടിട്ടും വിവരങ്ങളുടെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍, വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി കണക്കാക്കി വിവരാവകാശ നിയമപ്രകാരം ശിക്ഷിക്കാന്‍ വിവരാവകാശ കമീഷന് അധികാരമുണ്ട്. നഴ്സുമാര്‍ക്ക് നല്‍കുന്ന വേതനത്തെ സംബന്ധിച്ച സ്വകാര്യ ആശുപത്രി തൊഴില്‍ വകുപ്പിന് നല്‍കുന്നില്ലെങ്കില്‍ മിനിമം വേജസ് നിയമപ്രകാരം തൊഴില്‍ വകുപ്പിന് ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാം.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ തീര്‍പ്പുകല്‍പിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ വിവരാവകാശ കമീഷന് ശിക്ഷിക്കാം. നിയമത്തിലെ 20(1), 20(2) എന്നീ വകുപ്പുകള്‍ പ്രകാരമാണിത്. 30 ദിവസത്തിനകം രേഖകള്‍ നല്‍കണമെന്ന വ്യവസ്ഥ ലംഘിക്കുന്ന ഉദ്യോഗസ്ഥന് വൈകുന്ന ഓരോ ദിവസത്തിനും 250 രൂപ നിരക്കില്‍ പരമാവധി 25,000 രൂപയാണ് പിഴ. കൂടാതെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്യുന്നതിനും കമീഷന് അധികാരമുണ്ട്.
'വിവരം' സമയബന്ധിതമായി ലഭിക്കാത്തതുമൂലം അപേക്ഷകന് എന്തെങ്കിലും നഷ്ടം വന്നുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ വിവരാവകാശ നിയമത്തില്‍ 19(8)(ബി) വകുപ്പ് അപേക്ഷകന് നഷ്ടപരിഹാരം വിധിക്കാന്‍ കമീഷന് അധികാരം നല്‍കുന്നു. പൊതുഅധികാര സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
ഉപഭോക്തൃ ഫോറത്തിനും നഷ്ടം വിധിക്കാം
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമാനുസൃതം രേഖകള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ അപേക്ഷകന് നഷ്ടപരിഹാരം വിധിക്കാന്‍ ഉപഭോക്തൃ ഫോറത്തിന് അധികാരമുണ്ടെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ ഉത്തരവിട്ടു.
മൈസൂര്‍ കോര്‍പറേഷനെതിരെ ഡോ. എസ്.പി. തിരുമലറാവു സമര്‍പ്പിച്ച ഹരജിയിലാണ് ശ്രദ്ധേയമായ ഈ വിധി. ഡോ. റാവുവിന്റെ ക്ളിനിക്കിനു മുമ്പിലെ നടപ്പാത ടെലിഫോണ്‍ കേബിളിടുന്നതിനുവേണ്ടി പൊളിച്ചുമാറ്റിയെങ്കിലും അത് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല. ക്ളിനിക്കിലേക്കുവരുന്ന രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഇതു തടസ്സമായി. ടെലിഫോണ്‍ കേബിള്‍ സ്ഥാപിച്ചവരുടെ വിശദാംശങ്ങള്‍ തേടി ഡോ. റാവു മൈസൂര്‍ കോര്‍പറേഷന്‍ മുമ്പാകെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. സമയപരിധിക്കുള്ളില്‍ വിവരം നല്‍കാന്‍ കോര്‍പറേഷന്‍ തയാറായില്ല. ഇത് സേവനത്തിലെ ന്യൂനതയാണെന്ന് പരാതിപ്പെട്ടാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.
വിവരാവകാശ നിയമപ്രകാരം നടപടികളിലെ വീഴ്ചയുടെ പേരില്‍ വിവരാവകാശ കമീഷനെയാണ് സമീപിക്കേണ്ടതെന്നും ഉപഭോക്തൃ ഫോറങ്ങള്‍ക്ക് നഷ്ടപരിഹാരം വിധിക്കാന്‍ അധികാരമില്ലെന്നു
മുള്ള മൈസൂര്‍ കോര്‍പറേഷന്റെ വാദം നിരാകരിച്ചുകൊണ്ട് 500 രൂപ നഷ്ടപരിഹാരവും 100 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കാന്‍ ജില്ലാ ഫോറം ഉത്തരവിട്ടു. ഈ ഉത്തരവിനെ ചോദ്യംചെയ്ത് കോര്‍പറേഷന്‍ കര്‍ണാടക ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചു.
നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഫോറത്തിന്റെ വിധി സംസ്ഥാന കമീഷന്‍ റദ്ദാക്കി. തുടര്‍ന്ന് ഡോ. റാവു ദേശീയ കമീഷനു മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. നഷ്ടപരിഹാരം നല്‍കാനുള്ള ജില്ലാ ഫോറത്തിന്റെ വിധി ദേശീയ കമീഷന്‍ ശരിവെക്കുകയായിരുന്നു. ഏറെ ഗുണകരമായ ഒന്നാണ് ദേശീയ കമീഷന്റെ ഈ വിധി.
മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച അഡ്വ. ഡി.ബി. ബിനുവിന്റെ ലേഖനം 

തിങ്കളാഴ്‌ച, ഏപ്രിൽ 23

സ്റ്റിറോയ്ഡ് കുത്തിവച്ചു കശാപ്പ് !!!



ഇറച്ചിയിലെ മായത്തിന്‍റെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത് ഈയിടെ. രക്തം കട്ടപിടിക്കാനുള്ള സ്റ്റിറോയ്ഡ് കുത്തിവച്ചു കാലികളെ കശാപ്പുചെയ്‌യുന്നതായാണു വിവരം. ഇലിയം ബോള്‍ഡേബാല്‍ ആണു കശാപ്പിനു രണ്ടുമണിക്കൂര്‍ മുന്‍പു പ്രയോഗിക്കുന്നത്. ഇതോടെ രക്തം കട്ടപിടിക്കും. കശാപ്പുചെയ്‌യുന്പോഴുണ്ടാകുന്ന രക്തനഷ്ടം ഇല്ലാതായാല്‍ മാംസത്തിനു 30% അധികം തൂക്കമുണ്ടാകും. ഈയിടെ വയനാടു ജില്ലയില്‍ അറവുശാലയില്‍ നിന്നുള്ള മാംസം കഴിച്ചു ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായത് ഈ സ്റ്റിറോയ്ഡിന്‍റെ ഉപയോഗം മൂലമാണെന്ന് അധികൃതര്‍ കരുതുന്നു. ഈയിടെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ഇലിയം ബോള്‍ഡേബാല്‍ പിടിചെ്ചടുത്തിരുന്നു. വന്‍തോതില്‍ സ്റ്റിറോയ്ഡ് കള്ളക്കടത്തു നടത്തിയതു കശാപ്പുശാലകളില്‍ ഉപയോഗിക്കാനാണെന്ന വിവരത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നു സര്‍ക്കാര്‍ ആരോഗ്യവകുപ്പിനു നിര്‍ദേശം നല്‍കുകയും ചെയ്തു. പോത്ത് വരുന്ന വഴിആയിരം കോടി രൂപയിലേറെയാണു മാട്ടിറച്ചി വിപണിയില്‍ കേരളത്തില്‍ ഒരുവര്‍ഷം കൈമറിയുന്ന പണം. ഭക്ഷ്യവസ്തുക്കളില്‍ ഏതെങ്കിലും ഘട്ടത്തില്‍ പേരിനെങ്കിലും പരിശോധന നടക്കുന്നുവെന്നാണു വയ്പ്. എന്നാല്‍, മാട്ടിറച്ചിയുടെ കാര്യത്തില്‍ ഒന്നും നടക്കുന്നിലെ്ലന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. ഇപ്പോള്‍ കേരളത്തിലേക്കു പ്രധാനമായും അറവുമാടുകളെത്തുന്നത് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ്. ആന്ധ്രയില്‍ നിന്നു തമിഴ്നാട്ടിലേക്ക് ഉരുവിനെ കടത്തുന്പോള്‍ പരിശോധനയുണ്ട്. ചെക്‌പോസ്റ്റില്‍ വെറ്ററിനറി സര്‍ജന്‍ വിശദപരിശോധന നടത്തണമെന്നാണു നിയമമെങ്കിലും ഒന്നിനു 100 രൂപവച്ചു നല്‍കിയാല്‍ പാസ് റെഡി. കേരളത്തിലേക്കു കടക്കുന്പോഴും പരിശോധനയുണ്ട്. പരിശോധിച്ച് ഉരുവിന്‍റെ കാതില്‍ ‘കമ്മല്‍ അടിച്ചുവിടണമെന്നാണു ചട്ടം. അറവുമാടുകളെ കൈകാര്യം ചെയ്‌യുന്നതും അറുക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ചു വിശദമായ നിയമം കേരളത്തിലുണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇറച്ചിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. പലതരം വിരകളും മുഴകളും വൈറസുകളും ബാക്ടീരിയകളും അടങ്ങിയതാണ് ഒാരോ അറവുമാടിന്‍റെയും ശരീരം. ക്ഷയവും ബ്രൂസലേ്ലാസിസ് രോഗവുമുള്ള ഉരുക്കളില്‍ നിന്ന് അതു മനുഷ്യരിലേക്കു പകരാം. ക്യാന്‍സര്‍ ബാധയുള്ള മാടുകളെ വരെ അറുത്തു വില്‍ക്കുന്നുണ്ട്. കേരളത്തില്‍ എവിടെ വില്‍ക്കുന്ന മാംസം പരിശോധിച്ചാലും അതില്‍ ഇ_കോളി ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായിരിക്കും. എന്നിട്ടും നമുക്കു കാര്യമായ അപകടങ്ങളില്ലാത്തതിനു നന്ദി പറയേണ്ടതു നമ്മുടെ പാചകരീതിയോടാണ്. മുക്കാല്‍ മണിക്കൂറോളം വേവിക്കുന്നതും മഞ്ഞള്‍ ചേര്‍ക്കുന്നതും രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നു. മീന്‍: കീടനാശിനി മുതല്‍ ഫോര്‍മാലിന്‍ വരെവില്‍പനയ്ക്കു വച്ച മീന്‍ അഴുകാതിരിക്കാനും ഈച്ച വരാതിരിക്കാനും കീടനാശിനി സ്‌പ്രേ ചെയ്‌യുന്നതു വ്യാപകമാണ്. ഈച്ച, പാറ്റ തുടങ്ങിയവയെ കൊല്ലാന്‍ വീടുകളില്‍ ഉപയോഗിക്കുന്ന സ്‌പ്രേയാണു പലയിടത്തും ഉപയോഗിക്കുന്നത്. ഈയിടെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലും വൈക്കത്തും കീടനാശിനി തളിച്ചു മീന്‍ വില്‍ക്കുന്നതു നാട്ടുകാര്‍ പിടികൂടിയിരുന്നു. വീട്ടില്‍ ഉപയോഗിക്കുന്നതിനിടെ ദേഹത്തുവീണാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ചു പലവട്ടം കഴുകണമെന്നു മുന്നറിയിപ്പുള്ള കീടനാശിനിയാണ് ഇടയ്ക്കിടെ മീനില്‍ തളിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളില്‍ വില്‍ക്കുന്ന മീനില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പരാതി ലഭിച്ചതിനെ തുടര്‍ന്നു മത്തി, കൊഴിയാള, അയല, പനഞ്ചാള തുടങ്ങിയ മല്‍സ്യങ്ങള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനില്‍ ഫോര്‍മാലിന്‍റെ മണം സഹിക്കാന്‍ വയ്‌യാതെ പലവട്ടം തിരിച്ചുകൊടുത്തിട്ടുണ്ടെന്നു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജാഫര്‍ പാലോട്ട് പറയുന്നു.ഉണക്കമീനിലും വിഷംസുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ പരീക്ഷണത്തിനായി ഈച്ചകളെ പിടിക്കാന്‍ മല്‍സ്യം ഉണക്കുന്ന മേഖലയില്‍ പോയ കഥയും ജാഫര്‍ പാലോട്ട് പങ്കുവയ്ക്കുന്നു. ആ പ്രദേശത്തെ ഈച്ചകളെല്ലാം കൂട്ടത്തോടെ അപ്രത്യക്ഷമായിരിക്കുന്നു. കാരണം അന്വേഷിച്ചപ്പോഴാണു മല്‍സ്യത്തൊഴിലാളികള്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. ഈച്ച വരാതിരിക്കാന്‍ മല്‍സ്യം ഉണക്കുന്ന സ്ഥലത്ത് ആദ്യം കീടനാശിനി തളിക്കും. ആ കീടനാശിനിയില്‍ ഉണങ്ങിയ മീനാണു നമ്മള്‍ വറുത്തുകഴിക്കുന്നത്.മുട്ടക്കോഴിക്കു ഹോര്‍മോണ്‍മുട്ടക്കോഴിയില്‍ ഹോര്‍മോണ്‍ കുത്തിവച്ചു വന്‍തോതില്‍ മുട്ട ഉല്‍പാദനം നടത്തുന്നതു തമിഴ്നാട്ടിലെയും മറ്റും ഫാമുകളില്‍ പതിവാണ്. 365 ദിവസം കൊണ്ടു 303നും 310നും ഇടയില്‍ മുട്ട എന്നാണ് ഇവരുടെ കണക്ക്. കൃത്യം ഒരുവര്‍ഷം കഴിഞ്ഞാല്‍ ഇതിനെ ബ്രോയിലര്‍ ഫാമിലേക്കു മാറ്റി ഇറച്ചിക്കോഴിയാക്കി വില്‍ക്കുന്നു. ഇത്തരം കോഴികള്‍ ഓവറി ട്യൂമര്‍ വന്നു ചാകുന്നതു പതിവാണ് ഇവിടങ്ങളില്‍. ഇറച്ചിക്കോഴി വേണോ മുട്ടക്കോഴി വേണോ എന്നു ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുതന്നെ ഉപഭോക്താക്കളോടു ചോദിക്കാറുണ്ട്. അപകടകാരിയായി ബ്രോസ്റ്റ്കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടവിഭവമായി ബ്രോസ്റ്റ് ചിക്കന്‍ മാറിയിരിക്കുന്നു. ബ്രോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായ പൗഡര്‍ ഇപ്പോള്‍ വിപണിയില്‍ പരക്കെയുണ്ട്. ഈ പൗഡറിന്‍റെ സാംപിള്‍ കോഴിക്കോട് അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ എംഎസ്ജി (മോണോ സോഡിയം ഗ്ലൂക്കോമേറ്റ്) സാന്നിധ്യം കണ്ടെത്തിയിരുന്നു. എംഎസ്ജി അടങ്ങിയ ഭക്ഷണം ഗര്‍ഭിണികളും കുട്ടികളും കഴിക്കാന്‍ പാടില്ല. തലചേ്ചാറിലെ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് എംഎസ്ജി. നിയമം കര്‍ശനം; പക്ഷേ...ഭക്ഷ്യവസ്തുക്കളില്‍ മനുഷ്യജീവനു ഹാനികരമാകുന്ന മായം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കു ജീവപര്യന്തം തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥയുള്ള ഭക്ഷ്യസുരക്ഷാ നിയമം (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ടും അനുബന്ധ ചട്ടങ്ങളും) സംസ്ഥാനത്തു നിലവില്‍ വന്നിട്ടു വര്‍ഷം ഒന്നാകാറായി. കുറ്റത്തിന്‍റെ കാഠിന്യം അനുസരിച്ചു 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്‌യാന്‍ സംസ്ഥാനത്തു ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫിസറെയും അപ്പീല്‍ കേള്‍ക്കാന്‍ ജില്ലാ ജഡ്ജിയുടെ പദവിയില്‍ ഫുഡ് സേഫ്റ്റി അപ്ലറ്റ് ട്രൈബ്യൂണലിനെയും നിയമിക്കുമെന്നും ഭക്ഷ്യ വ്യാപാരികള്‍ക്കും ഭക്ഷ്യ ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും നിര്‍ബന്ധിത റജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുമെന്നുമൊക്കെയായിരുന്നു പ്രഖ്യാപനങ്ങള്‍. അഡ്ജുഡിക്കേറ്റിങ് ഓഫിസറുടെ അധികാരം ആര്‍ഡിഒയ്ക്ക് നല്‍കണോ എഡിഎമ്മിനു നല്‍കണോ എന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ട്രൈബ്യൂണലാണെങ്കില്‍ ഒന്നുമായിട്ടില്ല. വ്യാപാരികള്‍ക്കു ലൈസന്‍സ് നല്‍കണമെങ്കിലും അവരെ സംബന്ധിച്ച കണക്കുകളോ വിവരങ്ങളോ ഒന്നുമില്ല. ലൈസന്‍സ് എടുക്കാന്‍ 2000 രൂപ ഫീസ് നിശ്ചയിച്ചതിനെ വ്യാപാരികള്‍ എതിര്‍ത്തിരിക്കുകയാണ്. ഇത് അടയ്ക്കാന്‍ സാവകാശം നല്‍കാമെന്നും തല്‍ക്കാലം നൂറുരൂപ അടച്ചു റജിസ്‌ട്രേഷന്‍ എടുക്കാനും കഴിഞ്ഞദിവസം മന്ത്രിതലത്തില്‍ വിളിച്ച യോഗത്തില്‍ ധാരണയായിട്ടുണ്ട്. നിയമത്തിന്‍റെ ഭാഗമായി ചെക്‌പോസ്റ്റുകളില്‍ പഴവര്‍ഗങ്ങളിലെ മായം പരിശോധിക്കുമെന്നും പാലിലെ മായം പരിശോധിക്കുന്നതിനുള്ള മൊബൈല്‍ ലാബ് ചെക്‌പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.മായം കണ്ടെത്തിയിട്ടും കേസില്ല; നടപടിയില്ലരണ്ടുവര്‍ഷ കാലയളവില്‍ എറണാകുളം റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കു ലഭിച്ച ഭക്ഷ്യസാംപിളുകള്‍ 9037 ആണ്. ഇതില്‍ 303 സാംപിളുകളില്‍ മാരകമായ തോതില്‍ മായം കണ്ടെത്തിയതായി റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറി പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഒാഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മായം കണ്ടെത്തിയ സാംപിളുകളില്‍ 131 എണ്ണം പ്രിവന്‍ഷന്‍ ഒാഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ട് പ്രകാരം പരിശോധനയ്ക്കു നല്‍കിയവയാണ്. 172 സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും. ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും ഒരു കേസുപോലും റജിസ്റ്റര്‍ ചെയ്തിട്ടിലെ്ലന്നതാണു പുതിയ നിയമത്തിന്‍റെ ‘ഗുണം. മലപ്പുറത്തു നിന്നു ഫെബ്രുവരി 23നു വാങ്ങിയ പാക്കറ്റ് തൈരില്‍ യഥാര്‍ഥ തൈരിനു വേണ്ട ഘടകങ്ങളിലെ്ലന്നു സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. പേരോ ലേബലോ ഒന്നുമില്ലാതെ വെറും കവറില്‍ കെട്ടിയാണു തൈരു ലഭിച്ചത്. ഈ സാംപിളില്‍ പാല്‍ കൊഴുപ്പ് 0.5% മാത്രമായിരുന്നു. വഴുതനങ്ങയിലും കാബേജിലും ഓര്‍ഗാനോക്ലോറോ എന്ന കീടനാശിനിയുടെ അവശിഷ്ടങ്ങളും ലാബ് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യവസ്തുക്കളുടെ സാംപിളുകളില്‍ 270 എണ്ണത്തില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്നു വിവരാവകാശനിയമ പ്രകാരം കൊടുത്ത അപേക്ഷയുടെ മറുപടിയില്‍ വ്യക്തമാകുന്നു. ഓര്‍ക്കുക _ പരിശോധനയ്ക്കു ശേഖരിക്കുന്ന സാംപിളുകളുടെ എണ്ണം വളരെ കുറവാണ്. ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും എന്തു നടപടിയെടുത്തു എന്നുമാത്രം ചോദിക്കരുത്; ഒന്നും ചെയ്തിട്ടില്ല. ഉഴുന്നുപരിപ്പില്‍ മുഖത്തിടുന്ന പൗഡര്‍കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടന്ന പരിശോധനകളുടെ ഫലം വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതിലെ വിശദാംശങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഉഴുന്നിനു തിളക്കം കിട്ടാന്‍ മുഖത്തിടുന്ന ടാല്‍ക്കം പൗഡര്‍, ബിരിയാണി ആകര്‍ഷകമാക്കാന്‍ കൃത്രിമനിറം, പത്രത്തിന്‍റെ പേജുകള്‍ ചേര്‍ത്തു ബേക്ക് ചെയ്ത കേക്ക്, പുതിനച്ചമ്മന്തിക്കു പച്ചകൂട്ടാന്‍ കൃത്രിമ നിറം, കൃത്രിമമധുരം ചേര്‍ത്തതും ഫാറ്റ് കുറഞ്ഞതുമായ ഐസ്ക്രീമുകള്‍, ചെറുതേനില്‍ കൃത്രിമനിറവും കൃത്രിമമധുരമായ സുക്രോസും അരിയിലും ബംഗാള്‍ പരിപ്പിലും യൂറിക് ആസിഡ്, എള്ളെണ്ണയില്‍ തവിടെണ്ണ, ഗുണനിലവാരമില്ലാത്ത കൃത്രിമ നെയ്‌യ്, മായം ചേര്‍ത്ത വെളിചെ്ചണ്ണ തുടങ്ങിയവയാണു പട്ടികയിലുള്ളത്. പലയിടങ്ങളില്‍ നിന്നു പല സമയത്തായി ശേഖരിച്ച സാംപിളുകളില്‍ ഒരേ തരത്തിലുള്ള മായം കണ്ടെത്തിയത് ഇതിനു പിന്നില്‍ വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ തെളിവാണ്. ചിക്കന്‍ _ വെജിറ്റബിള്‍ ബിരിയാണി, ചിക്കന്‍ കബാബ്, ചായപ്പൊടി, നേന്ത്രക്കായ _ ചക്ക _ കപ്പ _ ഉരുളക്കിഴങ്ങ് ചിപ്സുകള്‍, വീല്‍ മിഠായി, ചെറുപയര്‍ പരിപ്പ്, തന്തൂരി ചിക്കന്‍, റാഗി, ഹെല്‍ത്ത്മിക്സ് ധാന്യപ്പൊടി, തുവരപ്പരിപ്പ്, പച്ചമുളക് _ തക്കാളി സോസുകള്‍, അച്ചാറുകള്‍, റാഗി, കപ്പ ചിപ്സ്, ബീഫ് ചില്ലി, ബീഫ് ഫ്രൈ, ചിക്കന്‍ മസാല, ബ്രോസ്റ്റ് പൗഡര്‍, കടലപ്പൊടി, മുത്താറി തുടങ്ങിയവയുടെ സാംപിളുകളില്‍ കൃത്രിമനിറങ്ങള്‍ കണ്ടെത്തി. തൂക്കം കൂട്ടാനും മായം ചേര്‍ക്കുന്നുണ്ടെന്നാണു പരിശോധനയില്‍ തെളിഞ്ഞത്. മഞ്ഞപ്പൊടി, ചോളപ്പൊടി, അരിപ്പൊടി, ഗോതന്പുപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയില്‍ മണലും കുരുമുളകു പൊടിയില്‍ അരിപ്പൊടിയും കപ്പപ്പൊടിയും കണ്ടെത്തി. പഴുതുകള്‍ ഒട്ടേറെപല ബ്രാന്‍ഡുകളുടെയും തൈരിന്‍റെ പാക്കറ്റില്‍ തൈര് എന്നു കാണാറില്ല. അങ്ങനെ എഴുതിയാല്‍ നിയമപ്രകാരം ഒട്ടേറെ ഗുണമേന്മാ നിബന്ധനകള്‍ പാലിക്കേണ്ടിവരും. അതൊഴിവാക്കാന്‍ കട്ടിമോര് എന്നാണു ചിലരൊക്കെ കവറിനു പുറത്തെഴുതുന്നത്. കട്ടിമോര് എന്ന വാക്കു നിയമത്തില്‍ എവിടെയുമില്ലാത്തതിനാല്‍ മായം ചേര്‍ത്താലും നടപടിയില്‍ നിന്നു രക്ഷപ്പെടാം. 

ശനിയാഴ്‌ച, ഏപ്രിൽ 21

കാന്തപുരം ഭാരതയാത്ര നടത്തണം:മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി


മലപ്പുറം: രാഷ്ട്രീയ നേട്ടമല്ല, മനുഷ്യ ന• ലാക്കാക്കിയാണ് കാന്തപുരം കേരളയാത്ര നടത്തുന്നതെന്ന് ഐ യു എം എല്‍ ദേശീയ സെക്രട്ടറി ശഹിന്‍ഷാ ജഹാംഗീര്‍. ഈ യാത്ര കൊണ്ട് അദ്ദേഹത്തിന് സാമ്പത്തികമായ നേട്ടമൊന്നുമില്ല -കേരളയാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം അസാ•ാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അരുതെന്നാണ് കാന്തപുരം വിളിച്ചുപറയുന്നത്.
സാമൂഹിക സേവനമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവന ദൗത്യവുമായി അദ്ദേഹം കടന്നെത്തുന്നു. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തില്‍ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ മുന്നോട്ടുവന്ന വ്യക്തിത്വമാണ് കാന്തപുരം.
ആഹാരത്തിന് വകയില്ലാത്തവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുകയും പള്ളികളും മദ്റസകളും നിര്‍മിക്കുകയും ചെയ്തു. ജാതിയും മതവും വര്‍ഗവും നോക്കിയല്ല ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം നേടി അറുപത് വര്‍ഷം പിന്നിട്ടിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ്. ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യാതിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ തിരിനാളവുമായി കാന്തപുരം കടന്നുവരുന്നത്. ഈ യാത്ര കേരളത്തില്‍ മാത്രം ഒതുക്കരുത്. അത് ഭാരതയാത്രയാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നടത്തിയ യാത്രയുടേതിന് സമാനമാണ് കാന്തപുരത്തിന്റെ കേരളയാത്ര. ബംഗാളിലേക്ക് തിരിച്ചുചെന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പണ്ഡിത•ാര്‍ക്ക് നല്‍കുന്ന ബഹുമാനവും മഹത്വവും ബംഗാള്‍ ജനതക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.ഇൻലൈൻ ഇമേജ് 1

കേരളയാത്ര ബഹിഷ്‌കരണം: ലീഗ് നേതൃത്വം ഒറ്റപ്പെടുന്നു, നേതാക്കള്‍ പങ്കെടുത്താല്‍ രാജിവെക്കുമെന്ന് തങ്ങള്‍


കോഴിക്കോട്: കാന്തപുരം നയിക്കുന്ന കേരള യാത്രയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്ന് ലീഗ് നേതൃത്വം സ്വന്തം അണികളില്‍ നിന്നും മറ്റു രാഷ്ട്രീയ കക്ഷികളില്‍ നിന്നും ഒറ്റപ്പെടുന്നു. മാനവികതയെ ഉണര്‍ത്തുന്നു എന്ന സന്ദേശവുമായി കഴിഞ്ഞ പന്ത്രണ്ടിന് കാസര്‍ഗോട് നിന്നും ആരംഭിച്ച യാത്രക്ക് രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരില്‍ പലരും പിന്തുണ പ്രഖ്യാപിച്ച് വേദികള്‍ പങ്കിട്ടിട്ടുണ്ട്. എന്നാല്‍ മുസ്‌ലിം ലീഗും, ബി.ജെ.പി യും മാത്രമാണ് വിട്ട് നില്‍ക്കുന്നത്.
സംസ്ഥാനത്തെ എല്ലാ സ്വീകരണ സ്ഥലങ്ങളിലും അതാതു ദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകരെയും പൌര പ്രമുഖരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്നാണ് എ.പി വിഭാഗവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞത്. എന്നാല്‍ കേരള യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടും ലീഗിന്റെ പ്രമുഖ നേതാക്കളാരും പരിപാടികളില്‍ സംബന്ധിച്ചിട്ടില്ല. അതെ സമയം പാനൂരിലെ വേദിയില്‍ സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ലംഘിച്ചു മണ്ഡലം സെക്രട്ടറി വി നാസര്‍ യാത്രക്ക് ആശംസകള്‍ നേരാനെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മറ്റു വേദികളിലും പ്രാദേശിക വികാരങ്ങള്‍ പരിഗണിച്ചു ലീഗ് നേതാകള്‍ സംബന്ധിക്കുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ലീഗിന്റെ ബഹിഷ്‌കരണം തുടരുകയാണ്.
കൊടുവള്ളിയിലെ പരിപാടിയില്‍ എം.എല്‍.ഏ ഉമര്‍ മാസ്റ്ററും താമരശേരിയില്‍ തിരുവമ്പാടി എം .എല്‍. ഏ. സി മോയിന്‍ കുട്ടിയുമാണ് സംബന്ധിക്കെണ്ടിയിരുന്നത്. എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടതിനാല്‍ വരാന്‍ സാധ്യമല്ലെന്ന് സി മോയിന്‍ കുട്ടി സംഘാടകരെ അറിയിക്കുകയായിരുന്നു. അതെസമയം യാത്ര താമരശ്ശേരി റസ്റ്റ് ഹൗസിനു സമീപം എത്തിയപ്പോള്‍ സി മോയിന്‍ കുട്ടി നേരിട്ടെത്തി കാന്തപുരത്തിന് അഭിവാദ്യം അര്‍പ്പിച്ചത് ഏ പി വിഭാഗത്തോടുള്ള തന്റെ കൂറ് അറിയിക്കാന്‍ വേണ്ടിയായിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്.
ലീഗിന്റെ പ്രമുഖ നേതാക്കളെല്ലാം ഇതിനകം കാന്തപുരത്തിന്റെ യാത്രക്ക് പിന്തുണ അറിയിച്ചതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം യാത്ര മാവൂരിലൂടെ കടന്നു പോയപ്പോള്‍ പരിസ്ഥിതി സൗഹാര്‍ദ്ദ വികസനത്തിന് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ കാല്‍ നട റാലിയില്‍ നിന്നു കേരള യാത്രക്ക് അഭിവാദ്യം അറിയിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയുണ്ടായി.
അതെ സമയം പാര്‍ട്ടി മുഖപത്രവും സംസ്ഥാന അധ്യക്ഷനും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. തന്റെ വിലക്ക് ലംഘിച്ചു ആരെങ്കിലും യാത്രയില്‍ പങ്കെടുത്താല്‍ സ്ഥാനം രാജി വെക്കുമെന്നു വരെ സംസ്ഥാന പ്രസിഡണ്ട് പറഞ്ഞതായാണ് വിവരം. യാത്ര എറണാകുളം ജില്ലയില്‍ എത്തുമ്പോള്‍ വരവേല്‍ക്കാന്‍ മുസ്‌ലിം ലീഗിന്റെ ഒരു മന്ത്രി ഉണ്ടാവും എന്നാണറിയുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടി വാശിക്കെതിരെ ലീഗ് നേതാക്കളില്‍ പലരും ഇതിനകം പരാതി ഉന്നയിച്ചു കഴിഞ്ഞതായാണ് വിവരം.
ഒരു വിഭാഗത്തിന്റെ മാത്രം സമ്മര്‍ദ്ദത്തിന് വഴങ്ങി വിശാല മുസ്ലിം മുന്നണി എന്ന ലേബലില്‍ ഇനിയും എത്ര നാള്‍ മുന്നോട്ടു പോവാന്‍ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. മുസ്ലിം ലീഗിന്റെ പിന്‍മാറ്റത്തെ കുറിച്ചു വ്യക്തമായ മൗനം പാലിക്കുകയാണ് കാന്തപുരം വിഭാഗമിപ്പോള്‍. മാനവികത ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തില്‍ ധര്‍മ പക്ഷത്തുള്ളവരെല്ലാം തങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് മാത്രമാണ് സ്വീകരണ വേദികളില്‍ പ്രഭാഷകര്‍ പറയുന്നത്. കേരള യാത്ര കേവലം ഗതാഗത കുരുക്ക് സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ പ്രസ്താവനയോട് പ്രതികരിച്ചതാവട്ടെ കാസര്‍ഗോട് ജില്ലാ ദുബൈ എസ്.വൈ.എസ് പ്രസിഡന്റ് കന്തല്‍ സൂപ്പി മാത്രമാണ്.
മാനവികതയെ എതിര്‍ക്കുന്നത് ‘ഇബിലീസ് ‘ (പിശാചു ) മാത്രമാണെന്ന് പറഞ്ഞാണ് കുന്ദമംഗലം എം എല്‍ ഏ .അഡ്വ:പി ടി ഏ റഹീം നരിക്കുനിയിലെ വേദിയില്‍ കയ്യടി വാങ്ങിയത്. കൊടുവള്ളിയിലും കുന്ദമംഗലത്തും യാത്രയെ അനുഗമിച്ചു അദ്ദേഹം പ്രവര്‍ത്തകരെ കയ്യിലെടുത്തു. അതെ സമയം മുസ്‌ലിം ലീഗിന്റെ അഭാവം പ്രത്യക്ഷമായും പരോക്ഷമായും മുതലെടുക്കാന്‍ കൊണ്‍ഗ്രസും ഇടതു പാര്‍ടികളും അരയും തലയും മുറുക്കി രംഗത്തുണ്ട്. യാത്രക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് വിവിധ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെയും ടി സിദ്ദീകിന്റെയും ചിത്രങ്ങള്‍ സഹിതം നിരവധി ആശംസാ ബാനറുകള്‍ പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വേദികളിലും ഇതേ കാഴ്ച തന്നെയാണുള്ളത്.
കാസറഗോട്ടെ ഉത്ഘാടന വേദിയില്‍ കേന്ദ്ര മന്ത്രി കെ വി തോമസ് സംബന്ധിക്കുകയും യാത്രയില്‍ അല്‍പ്പ ദൂരം കൂടെ സഞ്ചരിക്കുകയും ചെയ്തിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ്, എം ഐ ഷാനവാസ് എം .പി .കെ സുധാകരന്‍, ടി സിദ്ധിക്ക്, കെ സി അബു , തുടങ്ങി കോണ്ഗ്രസ്സിന്റെ നേതാക്കളില്‍ പലരും ഇതിനകം വേദി പങ്കിട്ടു കഴിഞ്ഞു. സി.പി.ഐ.എം നേതാക്കളായ എം വി ജയരാജന്‍ ഇ.പി ജയരാജന്‍, മന്ത്രി കെ മോഹനന്‍, എന്‍ സി പി, സോഷ്യലിസ്റ്റ് ജനത, ജനതാദള്‍ നേതാക്കള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്.
അതേസമയം മതസാമുദായിക നേതാക്കളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ വിലപേശലുകള്‍ മതത്തിനും രാഷ്ട്രീയത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സാമുദായിക പാര്‍ട്ടികളുടെ ഇടപെടലുകളെ പരാമര്‍ശിച്ചാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അഞ്ചാം മന്ത്രിയെച്ചൊല്ലിയുണ്ടായ ചര്‍ച്ച മതങ്ങള്‍ തിരിച്ചുള്ള കണക്കെടുപ്പിലേക്ക് പോയ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
മതത്തിനും രാഷ്ട്രീയത്തിനും യോജിക്കാവുന്ന മേഖലകള്‍ ഉണ്ട്. അത്തരം സാധ്യതകളെ, സങ്കുചിതമായ അധികാരമോഹങ്ങള്‍ക്കുവേണ്ടി ബലികഴിക്കരുത്. ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും നല്‍കുന്ന സൗകര്യങ്ങളെ വിപുലപ്പെടുത്താനും അവയെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും കഴിയുമോ എന്ന അന്വേഷണമാണ് അടിസ്ഥാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. ഇതിനെ അധികാരത്തര്‍ക്കങ്ങളിലേക്ക് ചുരുക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും രാഷ്ട്രീയ സാക്ഷരത നേടുന്നതില്‍ മലയാളി പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇയ്യിടെയായി സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാകുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ കോഴിക്കോട്ടെ സ്വീകരണ യോഗത്തിലെ പ്രസ്താവന. മതവും രാഷ്ട്രീയവും പരസ്പരം ഇടപെടുന്നത് സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടിയാകണമെന്നും കാന്തപുരം പറഞ്ഞിരുന്നു.