ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

തിങ്കളാഴ്‌ച, ജനുവരി 23

സല്‍ സ്വഭാവം

മാന്യ മുസ്‌ലിം സഹോദരങ്ങളെ!
സല്‍ സ്വഭാവത്തിന് അമിതമായ പ്രാധാന്യം നല്‍കിയ മതമാണ്‌ ഇസ്ലാം. സല്‍
സ്വഭാവം വഴി ഉന്നത സ്ഥാനം കൈവരിക്കാനും നന്മ വര്‍ധിപ്പിക്കാനും
കാരണമാകുന്നു. "മഹദ് സ്വെഭാവതിന്റെ പൂര്‍ത്തീകരണത്തിന്നാണ് ഞാന്‍
നിയുക്തനായിരിക്കുന്നതെന്ന്"  ഹബീബ് (സ്വ) ഉണര്‍ത്തുന്നുണ്ട്. ഇസ്ലാം
മനുഷ്യനെ നന്മയിലേക്ക് ക്ഷണിക്കുന്നു. നന്മ അഥവാ പുന്ന്യത്തിന്റെ
നിര്‍വചനമായി നബി തിരുമേനി (സ്വ) പഠിപ്പിച്ചത് നന്മ എന്നാല്‍ സല്സ്വെഭാവം
എന്നാകുന്നു.
അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്ന ദാനമാണ് സല്‍സ്വെബാവം.
തിരുമേനി (സ്വ) പ്രസ്താവിച്ചു. "അല്ലാഹു നിങ്ങള്‍ക്കിടയില്‍ ഉപജീവനം
വീതിച്ച പോലെ സ്വെഭാവവും വീതിച്ചിരിക്കുന്നു. ദുനിയാവ്
അവനിഷ്ട്ടപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കി, എന്നാല്‍ ദീനിനെ
അവനു ഇഷ്ട്ടപ്പെട്ടവര്‍ക്കെ നല്‍കൂ. അല്ലാഹു ആര്‍ക്കാണോ ദീന്‍ നല്‍കിയത്
അവനെ അല്ലാഹു ഇഷ്ട്ടപ്പെട്ടു". (അഹ്മദ്)

ഇസ്ലാം ചില മത ചിന്ഹങ്ങളും സല്സ്വെഭാവങ്ങളും  ചേര്‍ന്നതാണ്.  നമസ്ക്കാരം,
നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നീ കര്‍മ്മങ്ങളും മത ചിന്ന്ഹങ്ങലാകുന്നു.
ഇവയുടെയെല്ലാം സദ്ഗുണം  അവ സല്സ്വെഭാവം ശീലിപ്പിക്കുന്നു എന്നതാണ്. ഓരോ
കര്മത്തെ കുറിച്ച് പഠിക്കുമ്പോഴും അതെല്ലാം നമ്മുടെ ആത്മാവിനെയും
മനസ്സിനെയും ശരീരത്തെയും നല്ല സ്വഭാവത്തിലേക്കു കൊണ്ട് പോകാന്‍
സഹായിക്കുന്നുണ്ട്. ദുസ്സ്വെഭാവം കര്‍മ്മ ഫലങ്ങളെ നശിപ്പിക്കുമെന്ന്
റസൂല്‍ തിരുമേനി (സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. "അന്യരെ
പഴിക്കുകയും അപവാദം പ്രചരിപ്പിക്കുകയും രക്തം ചിന്തുകയും അന്ന്യന്റെ ധനം
അന്ന്യായമായി തിന്നുകയും ചെയ്തവന്റെ സല്‍ക്കര്‍മ്മങ്ങലെല്ലാം
അതിന്റെയാളുകള്‍ക്ക് നല്‍കുകയും നന്മാകളവസാനിച്ചാല്‍ അവരുടെ പാപങ്ങള്‍
എടുത്തു ഈ പാപിക്ക്‌ നല്‍കുകയും അവസാനമാവനെ നരകത്തിലേക്ക്
വലിച്ചെരിയപ്പെടുമെന്നു" നബി തിരുമേനി (സ്വ) നമ്മെ പഠിപ്പിക്കുന്നുണ്ട്.
അഹന്ത, അഹങ്കാരം, ബന്ധ വിചെദം, ഏഷണി, പരദൂഷണം തുടങ്ങിയ
ദുസ്സ്വെഭാവങ്ങളില്‍ നിന്നും വിശ്വാസികള്‍ അകന്നു നില്‍ക്കേണ്ടതുണ്ട്.
സല്സ്വെഭാവം ശീളിക്കുന്നതിന്നു നാം മുത്ത്‌ ഹബീബിനെ
മാതൃകയാക്കേണ്ടതുണ്ട്. അവിടത്തെ മാതൃകകള്‍ പഠിക്കുകയും അത് നമ്മുടെ
ജീവിതത്തില്‍ നാം പാലിക്കേണ്ടതുണ്ട്.
സജ്ജനഗലുമോതുള്ള സഹവാസം,   മഹദ്  വ്യക്തികളുടെ ജീവ ചരിത്രം
പടിക്കുന്നതിലൂടെയും ആരാധന മാനസിക സംതൃപ്തിയോടെ നിര്‍വ്വഹിക്കുകയും
ചെയ്യുന്നതിലൂടെ നല്ല സ്വെഭാവത്തിനു ഉടമകളാകാന്‍ സാധിക്കും.
സ്വെഹാബതിന്റെയും താബിഉകളുടെയും ചര്ത്രം നമ്മുടെ മക്കളെ പഠിപ്പിക്കേണ്ടത്
അനിവാര്യമാണ്. അതോടൊപ്പം നമുക്കും നമ്മുടെ മക്കള്‍ക്കും ഹിദായതിന്നു
വേണ്ടി പ്രാര്തിക്കണം.
അന്ത്യ നാളില്‍ തുലാസില്‍ ഖനം തൂങ്ങുന്ന സല്ക്കര്‍മ്മമാണ് സല്സ്വെഭാവം.
നബി തിരുമേനിയുടെ സ്വെഭാവം എന്തായിരുന്നു എന്ന് ചോദിച്ചപ്പോള്‍ ആഇശ ബീവി
പറഞ്ഞത് "ഖുരആന്‍" ആണെന്നാണ്‌.
ആയതിനാല്‍ നാം സല്സ്വെഭാവം ശീലിക്കുകയും അതനുസരിച്ചുള്ള ജീവിതം
കെട്ടിപ്പടുക്കുകയും ചെയ്യണം, അല്ലാഹു നമ്മെ നല്ല സ്വെഭാവത്തിനു
ഉടമകളാക്കി തരട്ടെ. ആമീന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ