ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ഞായറാഴ്‌ച, ജനുവരി 29

കാന്തപുരം ഉസ്താദിന്റെ പത്ര സമ്മേളനം



കോഴിക്കോട്: ഞങ്ങള്‍ക്കു ലഭിച്ച ശഅ്‌റെ മുബാറക്ക് പ്രവാചകന്റേതാണെന്നതില്‍ ഒരു സംശയവുമില്ല. ശഅ്‌റെ മുബാറക്ക് കത്തിച്ച് നോക്കി ആധികാരികത പരിശോധിക്കുന്നത് ഇസ്ലാമികമല്ല, അതിനു ഞങ്ങളുടെ വിശ്വാസവും അനുവദിക്കുന്നില്ലെന്ന് കാന്തപുരം എ പി അബൂ ബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. കോഴിക്കോട് വിളിച്ചു ചേര്‍ത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരേ സമയം 25000 പേര്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമുള്ള മസ്ജിദുല്‍ ആസാര്‍ മസ്ജിദിന്റെയും പ്രവാചകന്റെ തിരുകേശവും മറ്റു തിരുശേഷിപ്പുകളെയും സൂക്ഷിക്കുന്ന ഇസ്ലാമിക് ഹെറിറ്റേജ് മ്യൂസിയത്തിന്റേയും തറക്കല്ലിടല്‍ ചടങ്ങ് ജനുവരി 30ന് കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കുമെന്ന് അഖിലേന്ത്യാ സുന്നീ ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മസ്ജിദുല്‍ ആസാര്‍ എന്ന് പേരിട്ടിരിക്കുന്ന മസ്ജിദിനു സമസ്ത പ്രസിഡന്റ് ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയും മ്യൂസിയത്തിന് ഡോ. അഹമദ് ഖസ്‌റജിയും തറക്കല്ലിടും. കോഴിക്കോട് ഈ മാസം മുപ്പതിന് നടക്കുന്ന അന്താ രാഷ്ട്ര മീലാദ് സമ്മേളനത്തിലാണ് ശിലാ സ്ഥാപന ചടങ്ങ് നടക്കുന്നത് . ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂ ബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക മദുഹു റസൂല്‍ പ്രഭാഷണവും സ്വപ്ന നഗരിയില്‍ നടക്കും . രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള പ്രമുഖ പ്രവാചക പ്രേമികള്‍ പങ്കെടുക്കുന്ന പ്രകീര്‍ത്തന സദസ്സില്‍ പതിനായിരങ്ങള്‍ സംബന്ധിക്കുന്ന മഹാ സാഗരത്തിന് കാതോര്‍ക്കുകയാണു കോഴിക്കോട് സ്വപ്‌ന നഗരി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ