ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ഒക്‌ടോബർ 11

ലോക്പാല്‍: ചര്‍ച്ച പരസ്യമാക്കും

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ തയ്യാറാക്കുന്ന സംയുക്ത സമിതിയുടെ നടപടിക്രമങ്ങളുടെ ശബ്ദരേഖ പരസ്യമാക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ തയ്യാറായി. നടപടികളുടെ ശബ്ദ സി.ഡികള്‍ നല്‍കണമെന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ പേഴ്‌സണല്‍ വകുപ്പ് നേരത്തെ ഇത് നിരസിച്ചിരുന്നു. ശബ്ദം റെക്കോഡ് ചെയ്തത് പരസ്യപ്പെടുത്താന്‍ നിയമമന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇതിന് കാരണം പറഞ്ഞത്.
                 ഗാന്ധിയന്‍ അണ്ണ ഹസാരെ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഏപ്രിലില്‍ നടത്തിയ നിരാഹാര സമരത്തിനു ശേഷമാണ് അഴിമതി തടയാനുള്ള ലോക്പാല്‍ ബില്‍ രൂപവത്കരിക്കാന്‍ സംയുക്ത സമിതിയുണ്ടാക്കിയത്. ഹസാരെ സംഘത്തിലെ അഞ്ചുപേരും അഞ്ച് കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന സമിതിയുടെ യോഗങ്ങളും നടപടി ക്രമങ്ങളും ഉള്‍പ്പെടുന്ന ഓഡിയോ സി.ഡി. നല്‍കണമെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.സി. അഗര്‍വാളാണ് ആവശ്യപ്പെട്ടത്.
                സര്‍ക്കാറും ഹസാരെ സംഘവും നടത്തുന്ന ചര്‍ച്ചകളുടെ ഓഡിയോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് നിയമ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് പേഴ്‌സണല്‍ വകുപ്പ് ചൂണ്ടിക്കാട്ടിയത്. ''കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമാണ് സംയുക്ത സമിതി രൂപവത്കരിച്ചത്. സംയുക്ത സമിതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. നിയമ മന്ത്രാലയത്തിന്റെ കീഴിലുള്ള നിയമകാര്യ വകുപ്പിന് ഇക്കാര്യം വിട്ടുകൊടുക്കുന്നു'' എന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പേഴ്‌സണല്‍ വകുപ്പ് മറുപടി നല്‍കിയത്. യോഗങ്ങളുടെ മിനുട്‌സുകള്‍ പേഴ്‌സണല്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും ഓഡിയോ നല്‍കാനാവില്ലെന്നു വകുപ്പ് വ്യക്തമാക്കി.
             എന്നാല്‍, 450 രൂപ കൂടി ഫീസായി നല്‍കിയാല്‍ ഓഡിയോ റെക്കോഡ് ചെയ്ത സി. ഡികള്‍ നല്‍കാമെന്ന് പേഴ്‌സണല്‍ വകുപ്പ് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. ഒമ്പത് സി. ഡികളിലായാണ് നടപടിക്രമങ്ങള്‍ ചിത്രീകരിച്ചത്. ഇതിന്റെ പകര്‍പ്പെടുക്കാനുള്ള ഫീസാണ് 450 രൂപ. സി. ഡികള്‍ നല്‍കാമെന്ന് പേഴ്‌സണല്‍ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി അമര്‍ജിത് സിങ്ങാണ് അഗര്‍വാളിനെ അറിയിച്ചത്.
           ഏപ്രില്‍ അഞ്ചു മുതല്‍ ഹസാരെ നടത്തിയ സമരം രാജ്യശ്രദ്ധ നേടിയതിനെത്തുടര്‍ന്ന് ഏപ്രില്‍ പത്തിനാണ് സമതി രൂപവത്കരിച്ചത്. ധനമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി പി. ചിദംബരം, അന്നത്തെ നിയമമന്ത്രി വീരപ്പമൊയ്‌ലി, ടെലികോം, മാനവശേഷി മന്ത്രി കപില്‍ സിബല്‍, ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍. പൊതുസമൂഹപ്രതിനിധികളായി ഹസാരെ, ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ, ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരും സമിതിയിലുണ്ട്.
           ലോക്പാല്‍ ബില്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ സര്‍ക്കാറും പൊതുസമൂഹ പ്രതിനിധികളും തമ്മില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. യോഗങ്ങള്‍ പലപ്പോഴും അലസിപ്പിരിഞ്ഞു. പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൊതുസമൂഹപ്രതിനിധികളുടെ നിലപാടാണ് സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നത്. ബില്ലിന്റെ ഉള്ളടക്കം തയ്യാറാക്കുന്നതിന് സംയുക്ത സമിതി നടത്തിയ വിവിധ യോഗങ്ങളുടെയും ചര്‍ച്ചകളുടെയും ശബ്ദ സി. ഡികളാണ് ഇനി പരസ്യമാകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ