ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വ്യാഴാഴ്‌ച, ഒക്‌ടോബർ 6

ഇനി പേറ്റുനോവിനെ മാത്രം പേടിച്ചാല്‍ പോരാ, കമ്മിഷനേയും പേടിക്കണം

ണ്ടിലേറെ കുഞ്ഞുങ്ങള്‍ വേണമെന്നാഗ്രഹിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കുക,  കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്കോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലേക്കോ വീടും  പറമ്പും വിറ്റ് താമസമാക്കുകയായിരിക്കും അവര്‍ക്ക് നല്ലത്.
എന്തിനും ഏതിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് എന്ത് തോന്നിയവാസം ചെയ്യാനും  സ്വാതന്ത്ര്യം നല്‍കുകയും അതിന് വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ ഒരു പെണ്ണിന്റെ പ്രസവിക്കാനുള്ള സ്വാതന്ത്ര്യം എടുത്ത് കളയണം എന്നാണ് പോലും ഒരുപറ്റം 'ബുതൂസ് ജീവി'കളുടെ അഭിപ്രായം. ആരാന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന് കണക്ക് പറയുന്ന ഇക്കൂട്ടരുടെ സ്ത്രീത്വത്തെ മാനിക്കാത്ത വുമന്‍സ് കോഡ് ബില്ല് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇക്കൂട്ടരുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി അവര്‍ പ്രകാശനം ചെയ്യുകയും ചെയ്തു.
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തടവും പിഴയും, എന്താ മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ എന്ന് ചോദിക്കുന്നവനും പറയുന്നവനും പ്രസംഗിക്കുന്നവനും പ്രത്യേക തടവും പിഴയും, നിയമപരമായി വിവാഹമോചനം തേടി വേറെയൊരു വിവാഹം കഴിച്ചാല്‍ അതിലുണ്ടാകുന്ന കുട്ടിയെ ആരാന്റെ കുട്ടിയായി കണക്കാക്കുക.....

 നാം രണ്ട് നമുക്ക് രണ്ട് മാത്രം എന്ന് വാദിക്കുന്ന വി ആര്‍ കൃഷ്ണയ്യരെ പോലുള്ളവര്‍ക്ക് റിവാര്‍ഡ് നല്‍കുക. മൂന്നാമതെങ്ങാനും ഒരു കുട്ടിയുണ്ടായാല്‍ ആ കുട്ടിക്ക് ലഭിക്കേണ്ട പണം, ചികിത്സ എന്ന് വേണ്ട മുഴുവന്‍ ഗവണ്‍മെന്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കുക തുടങ്ങിയ വെള്ളരിക്കാ പട്ടണത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന നിയമമാണോ എന്ന് തോന്നിപ്പോകുന്ന മുഴുവന്‍ നിയമകുരുക്കുകളും ഇതിലുണ്ട്.
വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനായ ഈ വുമന്‍സ് കോഡിലെ മുഴുവന്‍ നിയമങ്ങളും വായിച്ചതിനും മനസ്സിലാക്കിയതിനും ശേഷമാണോ അദ്ദേഹം ആ സ്ഥാനം ഏറ്റെടുത്തത്. അതല്ല, അദ്ദേഹത്തെ പറഞ്ഞു പറ്റിച്ചേല്‍പിച്ചതാണോ എന്ന് കേരളത്തിലെ സാധാരണക്കാര്‍ പോലും സംശയിച്ചേക്കാവുന്ന തരംതാഴലിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ്.
സന്താനോല്‍പാദനം സാധ്യമാകുന്ന പ്രായത്തില്‍ എണ്ണംവെക്കാതെ സന്താനങ്ങളെ ഉല്‍പ്പാദിപ്പിച്ചവരും ജന്മം നല്‍കിയവരും ഇനി ഞങ്ങള്‍ക്ക് മക്കളുണ്ടാവില്ല എന്ന് ബോധ്യമായപ്പോള്‍ വരും തലമുറക്കും വേണ്ട മക്കള്‍ എന്ന കണ്ണുകടിയില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് ജനാധിപത്യ രാജ്യത്ത് വിലപ്പോകാത്തതാണ്. കാരണം ഈ ബില്ലില്‍ പറയുന്ന ബഹുഭൂരിഭാഗം നിര്‍ദേശങ്ങളും മനുഷ്യാവകാശത്തിനും മതാവകാശത്തിനും വിഘ്‌നം സൃഷ്ടിക്കുന്നവയാണ്.
ഒരാള്‍ക്ക് എത്ര സന്താനങ്ങള്‍ വേണം എന്ന കാര്യത്തില്‍ ഒരു കമ്മീഷനോ വ്യക്തിയോ ഇടപെടുക എന്നത് സ്വസ്ഥവും സ്‌നേഹനിര്‍ഭരവുമായ കുടുംബ ജീവിതത്തെ പ്രതികൂലമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വരെ ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിരുധാഭിപ്രായങ്ങള്‍ വിവാഹമോചനത്തില്‍ വരെ എത്തിപ്പെടാറുണ്ട് എന്നത് കുടുംബ കോടതികളില്‍ നിന്നുള്ള വിവാഹമോചന കണക്കുകള്‍ സൂചിപ്പിക്കുന്നു. മസ്തിഷ്‌കം വറ്റിവരണ്ടവര്‍ക്ക് ഇത് മനസ്സിലാകുന്നില്ലെങ്കില്‍ മനസ്സിലാക്കേണ്ട സര്‍ക്കാറെങ്കിലും ഈ കാര്യം മനസ്സിലാക്കണം.
കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന വങ്കത്ത നിര്‍ദേശം നിയമപരമായി വിവാഹമോചനം നടത്തി വേറെയൊരു വിവാഹം കഴിച്ചാല്‍ അതിലുണ്ടാകുന്ന കുഞ്ഞിനെ സ്വന്തം കുഞ്ഞായി പരിഗണിക്കാന്‍ പാടില്ല എന്നതാണ്. ഏതൊരു തത്വവും തത്വസംഹിതയുമാണ് ഈ നിര്‍ദേശത്തിന് ചേതോവികാരമായത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. നിയമപരമല്ലാതെ വിവാഹമോചനം നടത്തിയാല്‍ എന്നാണ് എങ്കില്‍ വിവാഹമോചനം എന്ന ദുര്‍ഗുണത്തെ ഇല്ലാതാക്കാനായിരിക്കാം എന്നെങ്കിലും ആലോചിച്ചെടുത്ത് നമുക്കാശ്വസിക്കാമായിരുന്നു. ഇത് കന്നുകാലികളെപ്പോലും നാണിപ്പിക്കുന്ന നിര്‍ദേശമല്ലേ? ഒരു പശുക്കിടാവിന് അതിന്റെ ജനനത്തിന് കാരണമായിത്തീര്‍ന്ന മൂരിയുടെയോ പോത്തിന്റെയോ സ്‌നേഹം ലഭിച്ചില്ലെങ്കിലും തള്ളപ്പശുവിന്റെ അടങ്ങാത്ത, പിടിച്ചുവെക്കാത്ത സ്‌നേഹവും കാരുണ്യവും ലഭിക്കാറുണ്ട്. എന്നാല്‍ കമ്മീഷനിലെ നിര്‍ദേശപ്രകാരം രണ്ടാം വിവാഹത്തിലുണ്ടാകുന്ന കുഞ്ഞിന് പിതാവിന്റെയോ മാതാവിന്റെയോ സ്‌നേഹം ലഭിക്കില്ല എന്ന് മാത്രമല്ല അത് നല്‍കുന്നതും സ്വീകരിക്കുന്നതും പിഴക്കും തടവിനും കാരണമായിത്തീരുകയും ചെയ്യും. അവിടെ കുഞ്ഞിന്റെ അമ്മ ഒന്നാം വിവാഹക്കാരിയാണോ രണ്ടാം വിവാഹക്കാരിയാണോ എന്ന പരിഗണനപോലും ഉണ്ടാകില്ല.
കമ്മീഷന്‍ മുന്നോട്ടുവെക്കുന്ന മറ്റൊരു നിര്‍ദേശം സുരക്ഷിതമായി ഗര്‍ഭഛിദ്രം നടത്താന്‍  ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും സൗകര്യമൊരുക്കുക എന്നതാണ്. ഗര്‍ഭഛിദ്രം എന്നത് കേവലം ഒരു വാക്ക് എന്നതിലപ്പുറം മനുഷ്യന്റെ ആദ്യാവസ്ഥയെ കത്രികയും ബ്ലെയ്ഡുമായി ഗര്‍ഭപാത്രത്തില്‍ ചെന്ന് അറുത്ത് മുറിച്ചിടുന്ന പ്രക്രിയക്ക് പറയുന്ന പേരാണ് എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഇങ്ങനെ ഒരു പ്രക്രിയ ചെയ്യുക എന്നത് മാനുഷികമായും മതാധിഷ്ഠിതമായും  കുറ്റകരവും പാപവുമാണ്. പ്രപഞ്ച സ്രഷ്ടാവ് മുഴുവന്‍ ജനങ്ങളോടുമായി നിര്‍ദേശിക്കുന്ന പരിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിന്റെ നിര്‍ദേശം ഇപ്രകാരമാണ്: 'ദൈവം പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്(17:33)'. 'ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്.
അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു(17:31)'. എന്നീ ദൈവിക കല്‍പനകള്‍ ഗവണ്‍മെന്റിനും കമ്മീഷനുകള്‍ക്കും ജനസംഖ്യാ വര്‍ധനവ് എന്ന ആധിക്ക് ശമനം നല്‍കേണ്ടതുണ്ട്.
ആയതിനാല്‍ മതേതരത്വവും മതസ്വാതന്ത്ര്യവും അനുവദിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ മതചിന്തകള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും എതിരായി വരുന്ന കമ്മീഷനുകളേയും  റിപ്പോര്‍ട്ടുകളേയും അര്‍ഹിക്കുന്ന ഗൗരവത്തില്‍ എതിര്‍ക്കേണ്ടതും തള്ളിക്കളയേണ്ടതും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റിന്റെ ബാധ്യതയാണ്.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ