ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വ്യാഴാഴ്‌ച, ഒക്‌ടോബർ 20

ബി.എസ്.എഫ്. ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു



ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്ത് ബി.എസ്.എഫിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി പൈലറ്റ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ക്യാപ്റ്റന്‍ കെ.വി. തോമസ് (52), ക്യാപ്റ്റന്‍ എസ്.പി. സിങ്, ടെക്‌നീഷ്യന്‍ മനോജ്കുമാര്‍ സ്വെയ്ന്‍ എന്നിവരാണ് മരിച്ചത്. പവന്‍ഹന്‍സ് കമ്പനി ജീവനക്കാരനാണ് മരിച്ച തോമസ്.ബുധനാഴ്ച രാവിലെ ബിര്‍സമുണ്ട വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 20 മിനിറ്റിന് ശേഷമാണ് അപകടമുണ്ടായത്.

മാവോവാദി സ്വാധീനമേഖലയായ റാഞ്ചിയില്‍ നിന്ന് ബി.എസ്.എഫിന്റെ ദൗത്യത്തിനായി ഛായിബാസയിലേക്ക് പുറപ്പെട്ട ധ്രുവ് ഹെലികോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രാവിലെ 8.30-ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 8.55-ന് വടക്കന്‍ റാഞ്ചിയിലെ ഖുണ്ഡി വനമേഖലയിലാണ് തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് കരുതുന്നത്. സേനയുടെ മാവോവാദിവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നതാണ് തകര്‍ന്ന ഹെലികോപ്റ്റര്‍.

അപകടം നടക്കുമ്പോള്‍ 3500-4000 അടി ഉയരത്തിലായിരുന്നു ഹെലികോപ്റ്റര്‍ പറന്നിരുന്നത്. അതിനാല്‍ മാവോവാദി ആക്രമണമാവാന്‍ സാധ്യതയില്ലെന്ന് ജാര്‍ഖണ്ഡ് പോലീസ് വക്താവ് ആര്‍.കെ. മാലിക് പറഞ്ഞു. എന്നാല്‍ വിദഗ്ധ സംഘത്തിന്റെ അന്വേഷണത്തിനുശേഷമേ യഥാര്‍ഥ കാരണം പറയാനാകൂ. ഹെലികോപ്റ്റര്‍ വീണത് വനത്തിനുള്ളിലായതിനാല്‍ മറ്റ് ആളപായങ്ങള്‍ ഉണ്ടായിട്ടില്ല. മാവോവാദി വിരുദ്ധ പോരാട്ടം നടത്തുന്ന സി.ആര്‍.പി.എഫ്. സംഘവും ഇന്ത്യന്‍ വ്യോമസേനയും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തി.

കരസേനയില്‍ നിന്ന് ലഫ്. കേണലായി 2000-ല്‍ വിരമിച്ച കെ.വി. തോമസ് ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 17 ഡി. 55-ലാണ് താമസിച്ചിരുന്നത്. അതിനുശേഷം വിവിധ കമ്പനികളില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പവന്‍ഹന്‍സില്‍ ചേരുന്നത്. ശ്രീനഗറിലെ ദൗത്യത്തിനുശേഷം കഴിഞ്ഞ മാസമാണ് റാഞ്ചിയിലേക്ക് പോയത്. മൂവാറ്റുപുഴ കോട്ടയ്ക്കല്‍ കുടുംബാംഗമായ തോമസ് കഴക്കൂട്ടം സൈനിക് സ്‌കൂളിലാണ് പഠിച്ചത്. ഡല്‍ഹിയിലെ വസന്ത്‌വിഹാര്‍ ഹോളി ചൈല്‍ഡ് ഒക്‌സിലിയം സ്‌കൂള്‍ അധ്യാപിക ആനി തോമസാണ് ഭാര്യ. മക്കള്‍: ജോര്‍ജ് കോട്ടയ്ക്കല്‍, റാഫേല്‍ കോട്ടയ്ക്കല്‍ (ഇരുവരും ബാംഗ്ലൂര്‍). സഹോദരങ്ങള്‍: കെ.വി. അഗസ്റ്റിന്‍, കെ.വി. ജോസ്. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് നാലിന് ഡല്‍ഹിയില്‍ എത്തിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ