ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ബുധനാഴ്‌ച, ഓഗസ്റ്റ് 28

സേവനം നിഷേധിക്കപ്പെട്ടാല്‍ പരാതി നല്‍കാം, ഉടന്‍ പരിഹാരം

മലപ്പുറം:കൈക്കൂലിയോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാത്തതിന്റെ പേരിലും
വ്യകക്കതിവൈരാഗ്യംമൂലവും പൊതുജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍
നിഷേധിക്കപ്പെടുന്ന അവസക്കഥയുണ്ടായാല്‍ പരാതി നല്‍കാനും ഉടന്‍
പരിഹാരമുണ്ടാക്കാനുമുള്ള സംവിധാനം നിലവില്‍ വന്നു. പൊതുജനങ്ങളെ
അഴിമതിക്കെതിരെ ബോധവാന്മാരാക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാരുടെയും
പൊതുസേവകരുടെയുമിടയില്‍ അഴിമതി തടയുന്നതിനുമായി രൂപീകരിച്ച ജില്ലാതല
വിജിലന്‍സ് സമിതിയുടെ ആദ്യ യോഗം കലക്ടര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍
ചേര്‍ന്നു.

സര്‍ക്കാര്‍ ഉദ്യോഗസക്കഥര്‍ക്കിടയിലും പൊതുസേവകര്‍ക്കും ഇടയിലുള്ള

അഴിമതിമൂലം അര്‍ഹമായ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭിക്കാതിരിക്കുന്ന
അവസക്കഥയ്ക്കു പരിഹാരമുണ്ടാക്കുകയാണു സമിതിയുടെ ലക്ഷ്യം. ലഭിക്കുന്ന
പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ക്ക് അയച്ചു കൊടുക്കുകയും
അന്വേഷണം നടത്തി 10 ദിവസത്തിനകം കണ്‍വീനര്‍ക്കു തിരിച്ചുനല്‍കണം.
പരിഹാരമാകാത്ത പരാതികള്‍ സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും.
റവന്യു, പൊലീസ്, സിവില്‍ സപ്ലൈസ്, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, കൃഷി,
ജല അതോറിറ്റി, വൈദ്യുതി, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ്,
റജിസ്‌ട്രേഷന്‍, ആരോഗ്യവകുപ്പുകളുടെ ജില്ലാതല ഓഫിസര്‍മാര്‍ സമിതിയില്‍
അംഗങ്ങളാണ്.

അഴിമതിയുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുളള പരാതികള്‍ സമയബന്ധിതമായി

പരിഹരിക്കുന്നതിനും അഴിമതി കുറയ്ക്കുന്നതിനും ജില്ലാതലത്തില്‍
മോണിറ്ററിങ് സമിതികള്‍
അനിവാര്യമാണെന്ന വിജിലന്‍സ്-ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ നല്‍കിയ
നിര്‍ദേശത്തെ തുടര്‍ന്നാണു സര്‍ക്കാര്‍ ജില്ലാതല സമിതികള്‍
രൂപീകരിക്കാന്‍ ഉത്തരവിട്ടത്. റസിഡന്റ്‌സ് അസോസിയേഷന്‍, മനുഷ്യാവകാശ
സംഘടനകള്‍, ഉപഭോകക്കതൃ തര്‍ക്കപരിഹാര ഫോറം, സന്നദ്ധ സംഘടനകള്‍, കലാകായിക
സംഘടനകള്‍, പ്രധാന കോളജുകള്‍ തുടങ്ങിയവര്‍ക്കു സമിതിയിലേക്കു പ്രതിനിധിയെ
നിര്‍ദേശിക്കാം. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി എച്ച്. മഞ്ജുനാഥ്,
വിജിലന്‍സ് പൊലീസ് സൂപ്രണ്ട ് കെ.കെ. അബ്ദുല്‍ ഹമീദ്, വിജിലന്‍സ്
ഡിവൈഎസ്പി കെ.സലീം, എഡിഎം പി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

എങ്ങനെ പരാതി നല്‍കാം

  പൊതുജനങ്ങള്‍ക്കു സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ക്കോ കണ്‍വീനര്‍,
വിജിലന്‍സ്-ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി, കോട്ടപ്പടി, മലപ്പുറം
676519 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ പരാതി നല്‍കാം. പേര്,
വ്യകക്കതമായ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പരാതിയിലുണ്ടാകണം. മൂന്നുമാസം
കൂടുമ്പോഴാണു സമിതി യോഗം ചേരുക. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ഈ
കാലയളവിനിടയില്‍ത്തന്നെ പരാതിക്കാരനെയും ബന്ധപ്പെട്ട ഉദ്യോഗസക്കഥനെയും
വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കാനും വ്യവസ്ഥയുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ