ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

വ്യാഴാഴ്‌ച, ജൂലൈ 21

മഅ്ദിന്‍ നോളജ് ഹണ്ട് സംഘത്തിന് ഉസ്‌ബെക്കിസ്ഥാനില്‍ ഊഷ്മള വരവേല്‍പ്പ്


താഷ്‌ക്കന്റ്: മധ്യേഷ്യയുടെ സാംസ്‌കാരിക തലസ്ഥാനമായ ഉസ്‌ബെക്കിസ്ഥാന്റെ ചരിത്ര ഭൂമികയിലൂടെ പഠനപര്യടനം നടത്തുന്ന മഅ്ദിന്‍ നോളജ് ഹണ്ട് സംഘത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഊഷ്മള വരവേല്‍പ്പ്. സാംസ്‌കാരികമായും സാമൂഹികമായും മതപരമായും ഇന്ത്യയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഉസ്ബക്കിസ്ഥാനില്‍ ഗവേഷണ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടനെ ഏവരും ശ്ലാഘിച്ചു. 
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല് ബുഖാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സമര്‍ക്കന്തിലെ ഇമാം ബുഖാരി അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയുടെയും കള്‍ച്ചറല്‍ സെന്ററിന്റെയും തലവനും മുഫ്തിയുമായ ശൈഖ് അബ്ദുല്ല മഹ്്മൂദ് ബുഖാരിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരിച്ചത്. വിശുദ്ധ ഖുര്‍ആനിനുശേഷം ഏറ്റവും ആധികാരികമായ ഹദീസ് ശേഖരണം നടത്തിയ ഇമാമിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ഉസ്‌ബെക്ക് തലസ്ഥാനമായ താഷ്‌കന്റ്, പൈതൃക നഗരമായ ബുഖാറ എന്നിവക്കു ശേഷമാണ് തിര്‍മുദിയും സന്ദര്‍ശിച്ചശേഷമാണ് തിരിച്ചെത്തുക.
മതം, ശാസ്ത്രം, സാഹിത്യം, കല തുടങ്ങിയ എല്ലാ രംഗങ്ങളിലും ശോഭിച്ചുനിന്ന മധ്യകാല യുഗത്തിന്റെ അടയാളങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഉസ്‌ബെക്കിസ്ഥാൈനിലെ ചരിത്രപ്രധാനമായ ഭാഗങ്ങളിലൂടെയായിരുന്നു യാത്ര. മഅ്ദിന്‍ നോളജ് ഹണ്ടിനു കീഴില്‍ ഉസ്‌ബെക്കിസ്ഥാന്റെ ചരിത്രഭൂമികളിലേക്ക് കൂടുതല്‍ സംഘങ്ങളെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ചെയര്‍മാന്‍ സയ്യിദ് ഖലീലുല്‍ ബുഖാരി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ