ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

തിങ്കളാഴ്‌ച, ഡിസംബർ 24

ആദര്‍ശ പ്രചരണത്തില്‍ സംഘബലം അനിവാര്യം: കൂറ്റമ്പാറ ഉസ്താദ്


പുത്തിഗെ: വിശുദ്ധ ആദര്‍ശത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സംഘടിതമായി നീങ്ങണമെന്ന് എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി പറഞ്ഞു. മുഹിമ്മാത്ത് പ്രാസ്ഥാനിക സമ്മേളനത്തില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു.
ഇടപെടേണ്ടിടത്ത് ധീരമായി ഉടപെടുന്ന സംഘടിത ബലമാണ് ആദര്‍ശ പ്രതിബദ്ധതയുളളവരുടെ കരുത്ത്. പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആരംഭ ദിശയില്‍ നബി (സ) സഹാബാക്കളുടെ ഇടയില്‍ മികച്ച സംഘാടനം നടത്തിയിരുന്നു. സമാധാനത്തിന്റെ വഴി പിന്തുടര്‍ന്ന പൂര്‍വ്വീകരുടെ പാത അതു തന്നെയാണ്. ആ പാത തന്നെയാണ് താജുല്‍ ഉലമയും കാന്തപുരം ഉസ്താദും നേതൃത്വം നല്‍കുന്ന സമസ്ത തുടര്‍ന്ന് പോകുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഒത്താശ കൂടാതെ ജുഡീഷറിയിലെ ന്യൂന പക്ഷ സംവരണ വിഷയത്തിലും നീതി നിഷേധ വിഷയങ്ങളിലും ആധികാരികമായി ഇടപെടാന്‍ സമസ്തയ്ക്ക് സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ധേഹം ഓര്‍മ്മപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ