ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ഞായറാഴ്‌ച, മാർച്ച് 31

പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ പദ്ധതി


മലപ്പുറം: ഗള്‍ഫ് നാടുകളില്‍ നിന്ന് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന് മലപ്പുറം മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിശീലന പരിപാടികള്‍, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ്, സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പുകള്‍, ഫാമിലി ഓറിയന്റേഷന്‍ ക്യാമ്പുകള്‍ എന്നിവ ഉള്‍പ്പെടതായിരിക്കും പദ്ധതി.
ഇതിനായി ജര്‍മനിയിലെ ഹാംബര്‍ഗ് ആസ്ഥാനമായുള്ള യുനെസ്‌കൊ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലൈഫ് ലോംഗ് ലേണിംഗിന്റെ പിന്തുണയോടെ മഅ്ദിന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്റര്‍ ആരംഭിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ യോഗ്യതകള്‍ക്കപ്പുറം ഓരോരുത്തര്‍ക്കുമുള്ള കഴിവുകളെ പരിപോഷിപ്പിക്കുകയും മികച്ച തൊഴിലും ജീവിത നിലവാരവും കണ്ടെത്താന്‍ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ പറഞ്ഞു.
ഭാഷാ നൈപുണ്യവും തൊഴില്‍ പരിശീലനവും നല്‍കി അഭിരുചിക്കനുസരിച്ച് പുതിയ മേഖലകള്‍ കണ്ടെത്താന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്ററിലൂടെ കഴിയും. നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെക്കൂടി ഉള്‍പ്പടുത്തിയായിരിക്കും പദ്ധതി നടപ്പാക്കുക. തൊഴില്‍ പരിശീലനം നല്‍കുന്നതിന് പോളിടെക്‌നിക്, ഐ ടി ഐ, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ഇംഗ്ലീഷ് വില്ലേജ്, ലാംഗ്വേജ് റിസോഴ്‌സ് സെന്റര്‍, സ്‌കൂളുകള്‍ തുടങ്ങിയ മഅ്ദിന്‍ സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍, ഓട്ടോ മൊബൈല്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നതിനൊപ്പം മെക്കട്രോണിക്‌സ് പോലുള്ള പുത്തന്‍ പഠന മേഖലകളില്‍ ഹ്രസ്വകാല കോഴ്‌സുകളുമുണ്ടാകും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് ചെറുകിട – കുടില്‍ വ്യവസായങ്ങളെയും നിക്ഷേപ രംഗത്തെയും കുറിച്ച് അവബോധമുണ്ടാക്കാനും പദ്ധതിയാവിഷ്‌കരിച്ചിട്ടുണ്ട്. ഇടക്കാലത്ത് പഠനം അവസാനിപ്പിച്ച പ്രവാസികള്‍ക്ക് തുടര്‍ പഠനത്തിന് അവസരമൊരുക്കി പരീക്ഷയെഴുതാനുള്ള സാഹചര്യവുമുണ്ടാക്കും. ഇതോടൊപ്പം, ഗള്‍ഫിനപ്പുറം മറ്റു രാജ്യങ്ങളിലെ ജോലി സാധ്യതകളെപ്പറ്റി വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. പ്രവാസി പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ 9048140233 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ശനിയാഴ്‌ച, മാർച്ച് 30

ഒരു കുമ്പിള്‍ പഞ്ചസാരയുമായി പതിനായിരങ്ങള്‍ പങ്കാളികളായി


മലപ്പുറം: എസ് എസ് എഫ് പഞ്ചസാര സമാഹരണ ദിനമായ ഇന്നലെ ജില്ലയില്‍ പതിനായിരങ്ങളാണ് ഒരു കുമ്പിള്‍ പഞ്ചസാരയുമായി യൂനിറ്റുകളില്‍ പങ്കാളികളായത്.
സമരമാണ് ജീവിതം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് നാല്‍പതാം വാര്‍ഷികത്തിന്റെ വിഭവ സമാഹരണം സമ്മേളന പ്രചരണത്തിന്റെ വേറിട്ട കാഴ്ചയായി. രാവിലെ പ്രവര്‍ത്തകര്‍ വീടുകളും കടകളും കേന്ദ്രീകരിച്ചാണ് സമാഹരണം നടത്തിയത്. കഴിഞ്ഞ കാലങ്ങളില്‍ എസ് എസ് എഫ് വിവിധ വിഭവങ്ങളുടെ സമാഹരണം പ്രൗഢമായി നടന്നുവെങ്കിലും പഞ്ചസാര സമാഹരണം ആദ്യമായിട്ടാണ് നടക്കുന്നത്.
പ്രവര്‍ത്തകര്‍ ആവേശത്തോടെ ഏറ്റെടുത്ത ഒരു കുമ്പിള്‍ പഞ്ചസാര പദ്ധതി ജില്ലയില്‍ വന്‍ സമ്മേളന പ്രചരണമാണ് നല്‍കിയത്. ഈമാസം 30നകം ജില്ലയിലെ മുഴുവന്‍ വീടുകളും കടകളും കേന്ദ്രീകരിച്ച് യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ ശേഖരണം നടക്കും. സെക്ടര്‍ കമ്മിറ്റികള്‍ 30ന് യൂനിറ്റ് കേന്ദ്രങ്ങളില്‍ പഞ്ചസാര ശേഖരണം നടത്തി ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കും
ഇത്‌സംബന്ധിച്ച് ജില്ലാ അവലോകന യോഗത്തില്‍ എ ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി കെ ശക്കീര്‍, കെ സൈനുദ്ദീന്‍ സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, എം ദുല്‍ഫുഖാറലി സഖാഫി ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

വെള്ളിയാഴ്‌ച, മാർച്ച് 8

വാര്‍ത്തകള്‍ വരുന്ന വഴി അറിയാമോ ?

മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ)വിന്റെ ഭരണകാലം. അക്കാലത്ത്, കൂഫയില്‍ നിയോഗിച്ച അമീറിനെ ചിലര്‍ക്ക് ഇഷ്ടമില്ലാതെ വന്നു. അവര്‍ അദ്ദേഹത്തിനെതിരെ കുതന്ത്രങ്ങള്‍ മെനഞ്ഞു. അതിനു കണ്ടെത്തിയ മാര്‍ഗം ഒരു വ്യാജ കത്ത് ചമയ്ക്കുക എന്നതായിരുന്നു. അവര്‍ ഖലീഫയുടെ പേരില്‍ കള്ളക്കത്തുണ്ടാക്കി കൂഫക്കാര്‍ക്ക് മുന്നിലെത്തിച്ചു. ഖലീഫയുടെ വ്യാജ സീല്‍ പോലും പതിച്ച് നാട്ടുകാരെ കബളിപ്പിക്കുന്ന വിധം വിദഗ്ധമായിരുന്നു കത്ത്.
കത്തുകിട്ടിയതോടെ കൂഫയിലെ അമീറിനെ അനുകൂലിക്കുന്ന ചിലര്‍ പ്രകോപിതരായി. അവര്‍ എടുത്തുചാടി ഖലീഫ ഉസ്മാന്‍ (റ)വിന്റെ വീട് വളഞ്ഞു. സത്യത്തില്‍ അങ്ങനെയൊരു കത്ത് ഖലീഫ അയച്ചിരുന്നില്ല. ആ കാര്യം ഉസ്മാന്‍ (റ) വ്യക്തമാക്കിയിട്ടും അവര്‍ വസ്തുതകളന്വേഷിക്കാതെ ഖലീഫക്കെതിരെ തന്നെ നീങ്ങി. ഇവരുടെ ഈ നീക്കമാണ് സാത്വികനും മഹാനുമായ ഉസ്മാന്‍ (റ) കൊല്ലപ്പെടാനിടയാക്കിയത്. അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ എത്രമാത്രം മാരകമാണ് എന്ന് വ്യക്തമാക്കിത്തരുന്നതാണ് ഈ ചരിത്രസംഭവം.
നബി (സ) ‘വാര്‍ത്ത’യെക്കുറിച്ച് സുവ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ”വാര്‍ത്തകളില്‍ വെച്ച് ഞാന്‍ ഏറ്റവും ഭയപ്പെടുന്നത് ഊഹങ്ങളില്‍ നിന്നുണ്ടാകുന്ന വാര്‍ത്തകളാണ്”- എന്നാണ് നബിവചനം. വിശുദ്ധ ഖുര്‍ആന്‍ തന്നെയും വാര്‍ത്തകളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”ഓ, വിശ്വാസികളേ, വല്ല ദുഷ്ടമാനസനും നിങ്ങളിലേക്ക് വല്ല വാര്‍ത്തയുമായി വന്നാല്‍, അറിവില്ലായ്മയിലൂടെ ഒരു ജനതയെ നിങ്ങള്‍ അപായപ്പെടുത്താതിരിക്കാനും അതുമൂലം ഖേദത്തിലാകാതിരിക്കാനും അതിനെക്കുറിച്ച് നിങ്ങള്‍ അന്വേഷിക്കുക”- (അല്‍ അന്‍ആം) എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
സാര്‍വജനീനവും സാര്‍വലൗകികവുമായ ഈ മുന്നറിയിപ്പുകള്‍ എക്കാലവും പ്രസക്തമാണ്. ഇക്കാലത്ത് വിശേഷിച്ചും. ഊഹങ്ങളും അര്‍ധസത്യങ്ങളും അസത്യങ്ങളും വാര്‍ത്തകളായി വരുന്നു എന്നത് മാത്രമല്ല നമ്മുടെ കാലഘട്ടത്തിന്റെ പ്രത്യേകത. അത് അങ്ങനെ പ്രചരിപ്പിക്കപ്പെടുകയും ആ അസത്യങ്ങളെ അടിത്തറയാക്കി അതിനു മുകളില്‍ അലോസരങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്യുന്നു എന്നതാണ്. പലപ്പോഴും കലാപങ്ങള്‍ക്ക് തന്നെ കാരണമായിട്ടുണ്ട് അത്തരം വാര്‍ത്തകള്‍.
ഗുജറാത്തിലെ കുപ്രസിദ്ധമായ വംശഹത്യാ സമയത്ത് രണ്ട് പ്രാദേശിക പത്രങ്ങള്‍ വഹിച്ച പങ്ക് ഒരു ഉദാഹരണം. കര്‍ണാടകയിലും കേരളത്തിലും അടുത്ത കാലത്ത് അസ്വസ്ഥത പടര്‍ത്തിയ ‘ലൗ-ജിഹാദ്’ കൂടുതല്‍ വ്യക്തമായ മറ്റൊരു ഉദാഹരണം.
വാര്‍ത്താവിനിമയ രംഗത്ത് സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിക്കുംതോറും നമ്മുടെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ വാര്‍ത്തയുടെ വിശുദ്ധിയില്‍ നിന്ന് അകന്നുപോവുകയാണെന്നു വേണം കരുതാന്‍. നമ്മുടെ നാട്ടില്‍ അടുത്തിടെ വാര്‍ത്താ മാധ്യമങ്ങളുടെ പ്രവണതക്കെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ശ്രദ്ധിക്കുക. രാഷ്ട്രീയ പാര്‍ട്ടികള്‍, മതവിഭാഗങ്ങള്‍, കോടതി, അങ്ങനെയങ്ങനെ എല്ലാവര്‍ക്കും വാര്‍ത്തകളില്‍ അവിശ്വാസമാണ്. എന്തുകൊണ്ടാണിത് എന്ന് അന്വേഷിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. മാധ്യമങ്ങള്‍ക്ക് കിട്ടുന്ന വാര്‍ത്തകള്‍ വരുന്ന വഴി ഏതാണ് എന്ന് അന്വേഷിക്കാതെയാണ് ആ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെങ്കില്‍ അതുകാരണം ഒരു ജനസമൂഹം ആപത്തില്‍പ്പെടും. പിന്നീട് എല്ലാവരും ഖേദിക്കേണ്ടതായും വരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. അതിനായി പ്രാര്‍ഥിക്കട്ടെ.

മഅദനിക്ക് ഇടക്കാലജാമ്യം


ബാംഗ്ലൂര്‍:  ബംഗലരു ബോംബ് സ്‌ഫോടനക്കേസ്സില്‍ ആരോപണവിധേയനനായി ജയിലില്‍ കഴിയുന്ന  പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍  മഅ്്ദനിക്ക് ഇടക്കാലജാമ്യം. എട്ട് മുതല്‍ 12വരെയാണ് പരപ്പന അഗ്രഹാര പ്രത്യേക കോടതി മഅദനിക്ക് ജാമ്യം അനുവദിച്ചത്. മകളുടെ നിക്കാഹില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന മഅ്ദനിയുടെ ഹരജി പരിഗണിച്ചാണ് കോടതി  ഇടക്കാലജാമ്യം അനുവദിച്ചത്.
മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഞ്ചു        ദിവസത്തേക്ക് സ്വന്തം ചിലവില്‍ പോലിസ് ബന്തവസ്സോടെ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാണ് അഡ്വ. ഉസ്മാന്‍ വഴി നല്‍കിയ ഹരജിയില്‍ മഅ്ദനി ആവശ്യപ്പെട്ടിരുന്നത്. മഅദനിയെ കേരളത്തിലേക്ക് കൊണ്ട് വരുന്ന കാര്യം കേരളാ മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പി.ഡി.പി നേതൃത്വം അറിയിച്ചു.
അസുഖബാധിതനായ പിതാവിനെ കാണാനും മഅദനിക്ക് അനുമതിയുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിലാണ്  മഅദനി കേരളത്തിലെത്തുക. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിരുന്നു.
മഅദനിക്ക് ജാമ്യം നല്‍കുന്നതിന് എതിരായി ശക്തമായ നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. കേരളത്തില്‍ നിരവധി അനുയായികളുള്ള നേതാവായ മഅ്ദനിക്ക് ജാമ്യം നല്‍കിയാല്‍ പിന്നെ തിരിച്ചു വരില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഈ കേസ്സില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ കേരള, കര്‍ണാടക പോലീസിന് ദിവസങ്ങള്‍ വേണ്ടി വന്നതായും  കേരളത്തിലേക്കു പോയാല്‍ കേസിന്റെ വിചാരണ മുടങ്ങുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍ ഈ വാദങ്ങള്‍ കോടതി സ്വീകരിച്ചില്ല.
മാര്‍ച്ച് പത്തിനാണ് മഅ്ദനിയുടെ മകള്‍ ഷമീറ ജൗഹറയുടെ വിവാഹം നടക്കുന്നത്. ഉപ്പയെത്തുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് താനെന്ന് ഷമീറ നേരെത്തെ പറഞ്ഞിരുന്നു.
തന്റെ ജീവിതത്തിലെ സുപ്രധാനസംഭവമാണ് വിവാഹം. അത് ഉപ്പ തന്നെ നടത്തിത്തരണമെന്നാണ് ഒരോ പെണ്‍കുട്ടിയും ആഗ്രഹിക്കുക. ഒരു വാപ്പയെന്ന നിലയില്‍ മഅ്ദനിക്ക് ഏറെ സന്തോഷം നല്‍കുന്ന മുഹൂര്‍ത്തമായിരിക്കും അത്. അതിന് അവസരമൊരുക്കി സര്‍ക്കാറും കോടതിയും കരുണ കാണിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ഷമീറ നേരെത്തെ പറഞ്ഞിരുന്നു.
മഅ്ദനിയുടെ ആദ്യ ഭാര്യയായ ഷഫിന്‍സയുടെ മകളാണ് ഷമീറ. ഒരു സ്വകാര്യകമ്പനിയില്‍ മള്‍ട്ടിമീഡിയ ഡിസൈനറായി ജോലി ചെയ്യുകയാണ് ഷമീറ. ആലുംകടവ് നമ്പരുവികാല ഷിഹാബ് മന്‍സിലില്‍ സിദ്ദീഖ്കുഞ്ഞിന്റെ മകനും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ നിസാമാണ് വരന്‍. കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിലാണ് വിവാഹം നടക്കുന്നത്.

വെള്ളിയാഴ്‌ച, ഫെബ്രുവരി 22

രണ്ടു ചോദ്യങ്ങളും മറുപടികളും





2012 ഡിസംബര്‍  മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രസ് 
അക്കാദമിയും മലപ്പുറം പ്രസ് ക്ലബും സംയുക്തമായി 
വിവരാവകാശ ശില്‍പ്പശാല സംഘടിപ്പിച്ചത്.
സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍
 എം.എന്‍. ഗുണവര്‍ധനന്‍ ഉള്‍പ്പടെയുള്ളവര്‍
 പങ്കെടുക്കന്നതറിഞ്ഞാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ 
പോയത്.

വിവരാവകാശ നിയമത്തിന്റെ ചരിത്രംപറഞ്ഞ് ഒരുമണിക്കൂറോളം
 അദ്ദേഹം ഉദ്ഘാടന ഭാഷണം നിര്‍വഹിച്ചു.
അങ്ങിനെയിരിക്കെയാണ് ഒരു ഇടവേള കിട്ടിയപ്പോള്‍ ബഹു
 എന്‍പി രാജേന്ദ്രന്‍ സാറോട് ഈ ക്ലാസ് ഒരു ഇന്ററാക്ടീവ്
 രൂപത്തിലാക്കിയാല്‍ നന്നായിരുന്നുവെന്ന് പറഞ്ഞത്.അതിന്
 അവസാനം അവസരമുണ്ടായിരിക്കുമെന്ന്
 ഉറപ്പുലഭിച്ചതോടെ ഏറെ സന്തോഷമായി.
 പ്രസംഗത്തിന് ശേഷം എനിക്ക് രണ്ടു ചോദ്യങ്ങള്‍ക്കുള്ള 
അവസരം ലഭിച്ചു. വിവരാവകാശ കമ്മീഷണറോട് ആയതിനാല്‍
 കുറെയധികം ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും രണ്ടെണ്ണം
 ചോദിക്കാനാണ് ആ സമയം ലഭിച്ചത്.

ചോദ്യം ഒന്ന്.
വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരമുള്ള 
പരാതികളില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നിരിക്കെ
 അത്തരം
പരാതികളെ തിരച്ചയക്കുകയും അപേക്ഷകനോട് ഒന്നാം 
അപ്പീല്‍ നല്‍കണമെന്ന്
പറയുകയും ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് ?

കമ്മീഷണര്‍ ഗുണവര്‍ദ്ദനന്റെ റുപടി:

നേരത്തെ കേരളത്തിലെ കമ്മീഷന്‍ സെക്ഷന്‍ 18 അനുസരിച്ചുള്ള
 കൊടുക്കുന്നഅപേക്ഷകളില്‍ വിവരങ്ങള്‍ കൊടുക്കാനുള്ള 
നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.അടുത്ത കാലത്ത് ബഹുമാനപ്പെട്ട
 സുപ്രീം കോടതിയുടെ വിധി വരികയുണ്ടായി.ആവിധിയില്‍
 സെക്ഷന്‍ 18 ഉം 19 ഉം കോടതി വിശകലനം ചെയ്തു.
സെക്ഷന്‍ 19അനുസരിച്ച് വിവരങ്ങള്‍ കൊടുക്കാന്‍ പറയാന്‍ 
കമ്മീഷന് അധികാരംനല്‍കിയിട്ടുണ്ട്. അതുകൊണ്ട് സെക്ഷന്‍ 
18 അനുസരിച്ച് വിവരങ്ങള്‍ നല്‍കാന്‍ പറയാന്‍ കമ്മീഷന്
അധികാരമില്ല എന്ന് സുപ്രീം കോടതി ക്ലാരിഫൈ ചെയ്തിട്ടുണ്ട്.

സുപ്രീം കോടതിയുടെ ഒരു ഓര്‍ഡര്‍ എന്നു പറഞ്ഞാല്‍ എല്ലാ
അധികാരികളും ഇത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.അതുപോലെ
 സെക്ഷന്‍ 18 പ്രകാരമുള്ള അപേക്ഷകള്‍ക്ക് വിവരം കൊടുക്കാന്‍
ഞങ്ങള്‍ ഉത്തരവ് കൊടുത്തുകൊണ്ടിരുന്നതാണ്.ഈ വിധിയുടെ
 സാംഗത്യത്തെകുറിച്ച് ഉന്നത നീതി പീഠങ്ങള്‍ പ്രതികരിക്കേണ്ട 
സംഗതിയാണ്.അതുകൊണ്ടാണ്അപേക്ഷ വരുമ്പോള്‍ 18
 അനുസരിച്ച് ആ അപേക്ഷയില്‍ അയാള്‍ കൂടുതല്‍
വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ നമ്മളത് മടക്കി അയക്കുകയും
 ഒന്നാംഅപ്പീല്‍ നല്‍കിയ ശേഷം വരാന്‍ പറയുകയും ചെയ്തു.

ഈയിടെ ഒരു ഹൈകോടതി വിധിയുണ്ടായി.ഒരു സെക്ഷന്‍
 18 പെറ്റീഷനില്‍ വിവരം കൊടുക്കാന്‍ നമുക്ക്
നിര്‍ദേശം കൊടുക്കാന്‍ സാധിക്കാത്തത് കൊണ്ട് സ്‌റ്റേറ്റ് പബ്ലിക്
 ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹിയറിംഗിന് എന്റെ മുമ്പില്‍
 ഹാജരായപ്പോള്‍ അയാള്‍ അത് കൊടുക്കുമെന്ന് 
പറഞ്ഞതായിട്ട് ഞാന്‍ രേഖപ്പെടുത്തി.അതു തന്നെ
 ഹൈകോടതി ആ വിധിക്കെതിരാണ് ,അത് പരിശോധിക്കണം
 എന്ന് പറഞ്ഞ് ഒരു ഫയല്‍ എന്റെയടുക്കല്‍ വന്നു.അതിനാല്‍
 സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അത് 
പുനഃപരിശോധിക്കണം.നമ്മള്‍ പരോക്ഷമായി കൊടുക്കാന്‍ 
പറഞ്ഞപോലെ
പരോക്ഷമായിട്ട് ഒരു നിര്‍ദേശം നല്‍കിയരൂപത്തില്‍ വന്നു.അത്
 കൊണ്ടാണ് സെക്ഷന്‍ 18 നില്‍ ഒന്നാം അപ്പീല്‍ 
അധികാരിക്ക് നല്‍കാതെ കമ്മീഷന്റെ അടുത്ത് നേരിട്ട്
 വരുന്ന കേസുകളില്‍ കൂടുതല്‍ വിവരങ്ങള്‍
ആവശ്യപ്പെട്ടാല്‍ നമുക്കത് സുപ്രീംകോടതിയുടെ
 വിധിയുടെ വൈലേഷനാകുമെന്നതാകുന്നത് കൊണ്ട് 
നമ്മളത് ഒന്നാം അപ്പീല്‍ നല്‍കാന്‍ അപേക്ഷകനെ
 ഉപദേശിക്കുകയാണ് ചെയ്യുന്നത്

ചോദ്യം രണ്ട്

വിവരാവകാശ കമ്മീഷന്റെ വിധികളില്‍ പലതിലും
 ഉദ്യോഗസ്ഥരെ താക്കീത്
ചെയ്യുന്നു എന്നതായി 
കാണപ്പെടുന്നു.
 എന്താണ് 
ഈ 
താക്കീത്‌കൊണ്ട് കമ്മീഷന്‍
ഉദ്ദേശിക്കുന്നത് ? വിവരാവകാശ നിയമത്തിലെ ഏത് പ്രൊവിഷന്‍
 പ്രകാരമാണ്
കമ്മീഷന്‍ താക്കീത് ചെയ്യുന്നത് ?

മറുപടി:

വ്യക്തമായി പറയുകയാണെങ്കില്‍ ...അങ്ങിനെ താക്കീത്
 നല്‍കാനുള്ളപ്രൊവിഷനൊന്നും ഇല്ല.കമ്മീഷന്‍ ആദ്യം 
2006 ല്‍ നിലവില്‍ വന്നപ്പോള്‍അന്ന് മുതല്‍ പല
കമ്മീഷണര്‍മാരും അത് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍
അടക്കം ഉദ്യോഗസ്ഥന്മാരെല്ലാം കൂടെ പരിചയമായിട്ട് 
വരുന്ന ഒരു.. ഒരു...ഒരു ഗ്യാപ്പ് കണക്കിലെടുത്തുകൊണ്ട്
 താക്കിത് ചെയ്യുകയൊക്കെയുണ്ടായിരുന്നു.അത് സ്ട്രിക്ട് 
ആയിട്ട് പറഞ്ഞാല്‍ അതിന് അങ്ങിനെയൊരു പ്രൊവിഷനില്ല.
താക്കിതിന് പ്രൊവിഷനില്ല.

===================
ഇപക്രാരമാണെങ്കില്‍ പ്രൊവിഷനൊന്നും ഇല്ലാതെ
 തോന്നിയപോലെ തീരുമാനം എടുക്കാന്‍ നിന്നാല്‍
 വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തുന്ന 
വിവരാവകാശ പ്രവര്‍ത്തകര്‍ നിരാശരാകാനേ വഴിവെക്കൂ.
കടപ്പാട് 
The Hindu

വീക്ഷണം വാര്‍ത്തകളുടെ വര്‍ത്തമാനം ശ്രദ്ധിച്ചോ?



വീക്ഷണം വാര്‍ത്തകളുടെ വര്‍ത്തമാനം ശ്രദ്ധിച്ചോ?

വീക്ഷണം കോണ്‍ഗ്രസിന്റെ മുഖപത്രമാണെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വര്‍ത്തമാനം ആരുടെ പത്രമാണ്? മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് പത്രം പ്രവര്‍ത്തിക്കുതെ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മടവൂരും ചില നേതാക്കളും മാത്രം ഇതു സമ്മതിക്കില്ല. മീഡിയ വ്യൂ ലിമിറ്റഡ് എന്ന പഴയ കമ്പനിയും വര്‍ത്തമാനം വെഞ്ചേഴ്‌സ് എന്ന പുതിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന പരസ്യനിലപാടിലാണ് ഈ ആദര്‍ശധീരന്മാര്‍. ഇക്കാര്യം ഏതെങ്കിലും ഗള്‍ഫ് നാട്ടില്‍ ചെന്നു പറഞ്ഞാല്‍ നേതാവാണെന്നൊന്നും നോക്കില്ല, തല്ല് എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. കാരണം കഷ്ടപ്പെട്ട് സമ്പാദിച്ച പണം പ്രസ്ഥാനത്തിനുവേണ്ടി നല്‍കിയ ഒട്ടേറെ സലഫി വിശ്വാസികളുണ്ട്. ഇപ്പോള്‍ നമ്മുടെ വിഷയം അതല്ല. കോണ്‍ഗ്രസും മടവൂര്‍ വിഭാഗവും തമ്മില്‍ എന്തെങ്കിലും അവിശുദ്ധ സഖ്യമുണ്ടോ? കഴിഞ്ഞ കുറെ ദിവസമായി വീക്ഷണത്തിലെ വാര്‍ത്തകളും വര്‍ത്തമാനത്തിലെ വാര്‍ത്തകളും ഒന്നാണ്. ഇതെന്ത് മാജിക്കാണ്? എന്നാലോചിച്ച് തലപുണ്ണാക്കേണ്ട? വീക്ഷണം പത്രത്തിന്റെ വാര്‍ത്തകള്‍ തന്നെയാണ് വര്‍ത്തമാനത്തില്‍ നിറഞ്ഞുവരുന്നത്. സാധാരണഗതിക്ക് ഇങ്ങനെ വരാന്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്. വീക്ഷണം പത്രം മുജാഹിദ് പത്രമായ വര്‍ത്തമാനത്തെ ഏറ്റെടുക്കണം. അല്ലെങ്കില്‍ ഉള്ളടക്കം കൈമാറുന്നതില്‍ രണ്ടു കമ്പനികളും പരസ്യമായ കരാറില്‍ ഏര്‍പ്പെടണം. ഇതു രണ്ടും നടന്നിട്ടുണ്ടോ എന്നറിയില്ല? ഒരേ പേജുകള്‍ വീക്ഷണത്തിലും വര്‍ത്തമാനത്തിലും വരുന്നത് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അറിവോടു കൂടിയാണോ എന്നതാണ് ചോദ്യം? അങ്ങനെയാണെങ്കില്‍ നല്ല കാര്യം. ചെലവ് ചുരുക്കുന്നതിനുള്ള പുതിയ പത്രപ്രവര്‍ത്തന മാതൃക എന്നു നമുക്കതിന് വിശേഷിപ്പിക്കാം. varthamanam veekshanam content sharing പക്ഷേ, സംഗതി അതൊന്നുമല്ല. തൊഴില്‍ പ്രശ്‌നമൂലം ജീവനക്കാര്‍ ഇടംതിരിഞ്ഞുനിന്നപ്പോള്‍ മണിയടി വീരനായ ഒരു വിരുതന്‍ കണ്ടെത്തിയ സൂത്രപ്പണിയാണിത്. നേരത്തെ വീക്ഷണത്തിലുണ്ടായിരുന്ന ഇയാള്‍ അവിടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനുശേഷമാണ് വര്‍ത്തമാനത്തിലേക്ക് കുടിയേറിയത്. പുതിയ താവളത്തിലും പഴയ ചുമതലയാണെങ്കിലും അതൊഴികെയുള്ള എല്ലാ 'കുത്തിതിരിപ്പ്' ജോലികളും ഇയാള്‍ ഭംഗിയായി ചെയ്യുന്നുണ്ടെന്ന് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജോലിക്ക് ജീവനക്കാര്‍ ഹാജരാകില്ലെന്ന് ഉറപ്പായതോടെ വീക്ഷണത്തിലെ പേജുകളെടുത്ത് അതിനുമുകളിലുള്ള പേര് മാത്രം മാറ്റി പേജുകള്‍ പുറത്തിറക്കാനുള്ള തൊലിക്കട്ടി കാട്ടിയ മാന്യന്മാരെ തുറന്നു കാണിക്കേണ്ടതുണ്ട്. വീക്ഷണത്തിന്റെ അതേ ഫോണ്ടില്‍ പേജുകള്‍ കണ്ടതോടെ സംഗതി പുറത്തായി. ഇപ്പോള്‍ പേജുകള്‍ മുഴുവനായും എടുക്കാതെ വാര്‍ത്തകളെടുത്ത് ഫോണ്ട് മാറ്റി നല്‍കാനുള്ള സാമാന്യബുദ്ധി കാണിക്കുന്നുണ്ട്. ഈ എളുപ്പപണി പുതിയ മാനേജ്‌മെന്റിനെ 'ക്ഷ' സന്തോഷിപ്പിക്കുകയും ചെയ്തു. ഈ കൂട്ടികൊടുപ്പിനെ വീക്ഷണത്തിന്റെ മാനേജ്‌മെന്റ് അംഗീകരിക്കുന്നുണ്ടോ? അതോ ഒന്നോ രണ്ടോ യൂനിറ്റിലെ ചിലര്‍ മാത്രം അറിഞ്ഞുള്ള കള്ളകളിയാണോ ഇത്. ഈ നെറികേട് കാണിക്കുന്ന വര്‍ത്തമാനം പത്രത്തിനെതിരേ കേരളപത്രപ്രവര്‍ത്തക യൂനിയനും പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും എന്ത് നടപടിയാണെടുക്കുന്നത്? തന്ത തള്ളികളഞ്ഞ ഒരു പത്രത്തിന്റെ നെറികേടായി ഇതിനെ തള്ളികളയരുത്. മാനേജ്‌മെന്റിനെതിരേ അസ്വസ്ഥത പുകയുന്ന മാതൃഭൂമിയില്‍ ഈ വാര്‍ത്ത ഒരു ഷോക്കായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ മരുന്ന് തന്നെ പല കമ്പനികളും പല പേരിലിറക്കും. അതുപോലെ ഒരു പത്രം തന്നെ പല പേരിലുകളിലാക്കി ഇറക്കി ആളെ പറ്റിയ്ക്കുന്ന കാലമാണ് വര്‍ത്തമാനം സ്വപ്‌നം കാണുന്നത്. എന്തായാലും സംഗതി ഓണ്‍ലൈന്‍ ലോകത്തെ ചൂടന്‍ വിഷയമായി കഴിഞ്ഞു.

courtesy & source:
http://malayalam.oneindia.in/feature/2013/varthamanam-veekshanam-content-sharing-107259.html

(കൂടുതല് ചിത്രങ്ങള്ക്കുംവാര്ത്തകള്ക്കുo @[427009840694822:274:Ahmed Nizar Androth] ഈ പേജ് ലൈക് ചെയ്യൂ )
http://www.facebook.com/nizuandroth
for more posts pls click the above link and LIKE this page .















വീക്ഷണം കോണ്‍ഗ്രസിന്റെ മുഖപത്രമാണെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ വര്‍ത്തമാനം ആരുടെ പത്രമാണ്? മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് പത്രം പ്രവര്‍ത്തിക്കുതെ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മടവൂരും ചില നേതാക്കളും മാത്രം ഇതു സമ്മതിക്കില്ല. മീഡിയ വ്യൂ ലിമിറ്റഡ് എന്ന പഴയ കമ്പനിയും വര്‍ത്തമാനം വെഞ്ചേഴ്‌സ് എന്ന പുതിയ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന പരസ്യനിലപാടിലാണ് ഈ ആദര്‍ശധീരന്മാര്‍. ഇക്കാര്യം ഏതെങ്കിലും ഗള്‍ഫ് നാട്ടില്‍ ചെന്നു പറഞ്ഞാല്‍ നേതാവാണെന്നൊന്നും നോക്കില്ല, തല്ല് എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി. കാരണം കഷ്ടപ്പെട്ട് സമ്പാദിച്ച പണം പ്രസ്ഥാനത്തിനുവേണ്ടി നല്‍കിയ ഒട്ടേറെ സലഫി വിശ്വാസികളുണ്ട്. ഇപ്പോള്‍ നമ്മുടെ വിഷയം അതല്ല. കോണ്‍ഗ്രസും മടവൂര്‍ വിഭാഗവും തമ്മില്‍ എന്തെങ്കിലും അവിശുദ്ധ സഖ്യമുണ്ടോ? കഴിഞ്ഞ കുറെ ദിവസമായി വീക്ഷണത്തിലെ വാര്‍ത്തകളും വര്‍ത്തമാനത്തിലെ വാര്‍ത്തകളും ഒന്നാണ്. ഇതെന്ത് മാജിക്കാണ്? എന്നാലോചിച്ച് തലപുണ്ണാക്കേണ്ട? വീക്ഷണം പത്രത്തിന്റെ വാര്‍ത്തകള്‍ തന്നെയാണ് വര്‍ത്തമാനത്തില്‍ നിറഞ്ഞുവരുന്നത്. സാധാരണഗതിക്ക് ഇങ്ങനെ വരാന്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്. വീക്ഷണം പത്രം മുജാഹിദ് പത്രമായ വര്‍ത്തമാനത്തെ ഏറ്റെടുക്കണം. അല്ലെങ്കില്‍ ഉള്ളടക്കം കൈമാറുന്നതില്‍ രണ്ടു കമ്പനികളും പരസ്യമായ കരാറില്‍ ഏര്‍പ്പെടണം. ഇതു രണ്ടും നടന്നിട്ടുണ്ടോ എന്നറിയില്ല? ഒരേ പേജുകള്‍ വീക്ഷണത്തിലും വര്‍ത്തമാനത്തിലും വരുന്നത് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ അറിവോടു കൂടിയാണോ എന്നതാണ് ചോദ്യം? അങ്ങനെയാണെങ്കില്‍ നല്ല കാര്യം. ചെലവ് ചുരുക്കുന്നതിനുള്ള പുതിയ പത്രപ്രവര്‍ത്തന മാതൃക എന്നു നമുക്കതിന് വിശേഷിപ്പിക്കാം. varthamanam veekshanam content sharing പക്ഷേ, സംഗതി അതൊന്നുമല്ല. തൊഴില്‍ പ്രശ്‌നമൂലം ജീവനക്കാര്‍ ഇടംതിരിഞ്ഞുനിന്നപ്പോള്‍ മണിയടി വീരനായ ഒരു വിരുതന്‍ കണ്ടെത്തിയ സൂത്രപ്പണിയാണിത്. നേരത്തെ വീക്ഷണത്തിലുണ്ടായിരുന്ന ഇയാള്‍ അവിടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനുശേഷമാണ് വര്‍ത്തമാനത്തിലേക്ക് കുടിയേറിയത്. പുതിയ താവളത്തിലും പഴയ ചുമതലയാണെങ്കിലും അതൊഴികെയുള്ള എല്ലാ 'കുത്തിതിരിപ്പ്' ജോലികളും ഇയാള്‍ ഭംഗിയായി ചെയ്യുന്നുണ്ടെന്ന് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജോലിക്ക് ജീവനക്കാര്‍ ഹാജരാകില്ലെന്ന് ഉറപ്പായതോടെ വീക്ഷണത്തിലെ പേജുകളെടുത്ത് അതിനുമുകളിലുള്ള പേര് മാത്രം മാറ്റി പേജുകള്‍ പുറത്തിറക്കാനുള്ള തൊലിക്കട്ടി കാട്ടിയ മാന്യന്മാരെ തുറന്നു കാണിക്കേണ്ടതുണ്ട്. വീക്ഷണത്തിന്റെ അതേ ഫോണ്ടില്‍ പേജുകള്‍ കണ്ടതോടെ സംഗതി പുറത്തായി. ഇപ്പോള്‍ പേജുകള്‍ മുഴുവനായും എടുക്കാതെ വാര്‍ത്തകളെടുത്ത് ഫോണ്ട് മാറ്റി നല്‍കാനുള്ള സാമാന്യബുദ്ധി കാണിക്കുന്നുണ്ട്. ഈ എളുപ്പപണി പുതിയ മാനേജ്‌മെന്റിനെ 'ക്ഷ' സന്തോഷിപ്പിക്കുകയും ചെയ്തു. ഈ കൂട്ടികൊടുപ്പിനെ വീക്ഷണത്തിന്റെ മാനേജ്‌മെന്റ് അംഗീകരിക്കുന്നുണ്ടോ? അതോ ഒന്നോ രണ്ടോ യൂനിറ്റിലെ ചിലര്‍ മാത്രം അറിഞ്ഞുള്ള കള്ളകളിയാണോ ഇത്. ഈ നെറികേട് കാണിക്കുന്ന വര്‍ത്തമാനം പത്രത്തിനെതിരേ കേരളപത്രപ്രവര്‍ത്തക യൂനിയനും പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും എന്ത് നടപടിയാണെടുക്കുന്നത്? തന്ത തള്ളികളഞ്ഞ ഒരു പത്രത്തിന്റെ നെറികേടായി ഇതിനെ തള്ളികളയരുത്. മാനേജ്‌മെന്റിനെതിരേ അസ്വസ്ഥത പുകയുന്ന മാതൃഭൂമിയില്‍ ഈ വാര്‍ത്ത ഒരു ഷോക്കായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ മരുന്ന് തന്നെ പല കമ്പനികളും പല പേരിലിറക്കും. അതുപോലെ ഒരു പത്രം തന്നെ പല പേരിലുകളിലാക്കി ഇറക്കി ആളെ പറ്റിയ്ക്കുന്ന കാലമാണ് വര്‍ത്തമാനം സ്വപ്‌നം കാണുന്നത്. എന്തായാലും സംഗതി ഓണ്‍ലൈന്‍ ലോകത്തെ ചൂടന്‍ വിഷയമായി കഴിഞ്ഞു.

courtesy & source:
http://malayalam.oneindia.in/feature/2013/varthamanam-veekshanam-content-sharing-107259.html

വ്യാഴാഴ്‌ച, ജനുവരി 24

മുസ്‌ലിം പോലീസിന് താടിവെക്കാമോയെന്ന് സുപ്രിം കോടതി

ന്യൂദല്‍ഹി: മുസ്‌ലിം പോലീസ് താടി വടിക്കേണ്ടതുണ്ടോയെന്ന് സുപ്രിംകോടതി. മഹാരാഷ്ട്രയിലെ പോലീസ് കോണ്‍സ്റ്റബിള്‍ സഹീറുദ്ധീന്‍ ഷംസുദ്ധീന്റെ പരാതിയെ തുടര്‍ന്നാണ് സുപ്രിം കോടതി  കേന്ദ്രത്തിന്റെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. താടിവടിക്കാനുള്ള നിര്‍ദേശം നിരസിച്ച സഹീറുദ്ധീന്‍ ഷംസുദ്ധീനെതിരെ പോലീസില്‍ അച്ചടക്കനടപടി ആറുമാസം മുമ്പ് ആരംഭിച്ചിരുന്നു.
ഇത് ചോദ്യം ചെയ്താണ് സുപ്രിംകോടതിയില്‍ കേസെത്തിയത്. 2008 ലാണ് സഹീറുദ്ധീന്‍ മഹാരാഷ്ട്ര സ്റ്റേറ്റ് പോലീസ് ഫോഴ്‌സില്‍ ചേര്‍ന്നത്. 2012 മെയ് വരെ അദ്ദേഹത്തിന് താടി വെക്കാന്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍  അനുമതി നല്‍കിയിരുന്നു.
പക്ഷെ സംസ്ഥാനസര്‍ക്കാര്‍ സര്‍വ്വീസ് നിയമം പരിഷ്‌കരിച്ചതിനെ തുടര്‍ന്ന് ഓക്ടോബറില്‍ ഈ അനുമതി റദ്ദാക്കുകയായിരുന്നു. പിന്നീട് ഇത് ചോദ്യം ചെയ്ത് മുംബൈ ഹൈക്കോടതിയില്‍ ഇദ്ദേഹം കേസ് നല്‍കിയെങ്കിലും പരാജയപ്പെട്ടു.
കോണ്‍സ്റ്റബിള്‍ സംസ്ഥാനസര്‍ക്കാരിന്റെ  ജീവനക്കാരനായാണ് ചേര്‍ന്നതെന്നും മഹാരാഷ്ട്രയുടെ ഗൈഡ്‌ലൈന്‍സ് അദ്ദേഹം അനുസരിക്കേണ്ടതാണ്. ഇതില്‍ ഓവര്‍റൂളിങ് എന്തെങ്കിലും കൊണ്ടുവരണമെങ്കിലും കേന്ദ്രത്തിന്റെ അനുമതി വേണമെന്നും മുംബൈ കോടതി പറഞ്ഞു. തുടര്‍ന്നാണ് കേസ് സുപ്രിംകോടതിയിലെത്തുന്നത്.
മുസ്‌ലിം പോലിസിന് താടിവടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും  തങ്ങള്‍ ഇതില്‍ പഠനം നടത്തിയിരുന്നുവെന്നും മുസ്‌ലീങ്ങള്‍ താടിവെക്കുന്നതിനെതിരാണ് ചില ഹൈക്കോടതികളെന്നാണ് തങ്ങള്‍ക്ക് മനസിലായിട്ടുള്ളതെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായവും സുപ്രീം കോടതി ആരാഞ്ഞിട്ടുണ്ട്.
ഈ വിഷയത്തില്‍ മുമ്പുള്ള കേസുകളില്‍ കേന്ദ്രം വൃത്തിയായി താടി വെട്ടിയൊതുക്കുവാന്‍ കേന്ദ്രം അനുവദിച്ചിരുന്നതായും. ഇതൊരു മതപരമായ ആചാരമായതിനാല്‍ സ്വീകാര്യത നല്‍കിയിരുന്നുവെന്നും സഹീറുദ്ധീന്‍ ഷംസുദ്ധീന്റെ വക്കീല്‍ അഭിപ്രായപ്പെട്ടു.