ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ജനുവരി 21

ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് കാരണമായേക്കാവുന്ന കണ്ടുപിടുത്തവുമായി അമേരിക്കയിലെ ഇന്ത്യന്‍ വംശജന്‍.

Chet Kanojia, chief executive of Aereo,
എയിറിയോ കമ്പനി പുറത്തിറക്കിയ കുഞ്ഞു ആന്റിനയുമായി 
കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ചേട്ട് കനോജ
ന്യൂയോര്‍ക്ക്: ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് കാരണമായേക്കാവുന്ന കണ്ടുപിടുത്തവുമായി അമേരിക്കയിലെ ഇന്ത്യന്‍ വംശജന്‍. അന്തരീക്ഷത്തിലൂടെ പ്രസരണം ചെയ്യുന്ന ടെലിവിഷന്‍ സിഗ്നലുകള്‍ സ്വീകരിച്ച് ഇന്റര്‍നെറ്റ് സ്ട്രീമിംഗും റെക്കോര്‍ഡിംഗും സാധ്യമാക്കുന്ന ഒരു കുഞ്ഞു ആന്റിനയാണ് ഭോപ്പാല്‍ സ്വദേശിയായ അമേരിക്കക്കാരന്‍ ചേട്ട് കനോജ കണ്ടുപിടിച്ചിരിക്കുന്നത്. കനോജ രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ എയ്‌റിയോ എന്ന കമ്പനിയാണ് കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
network_antenna_NYT_360_1അന്തരീക്ഷത്തിലൂടെ പ്രസരണം ചെയ്യുന്ന ഏതുതരം ടെലിവിഷന്‍ സിഗ്നലിനെയും സ്വീകരിച്ച് ഒരു ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് വഴി സംപ്രേഷണം സാധ്യമാക്കുകയാണ് കുഞ്ഞു റിമോര്‍ട്ട് ആന്റിന ചെയ്യുന്നത്. വയറും കേബിളും സെറ്റ് ടോപ്പ് ബോക്‌സും ഒന്നും ഇതിന് ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓണ്‍ലൈന്‍ സ്ട്രീമിംഗ് രംഗത്തും ഇന്റര്‍നെറ്റ് എനേബിള്‍ഡ് ടെലിവിഷന്‍ രംഗത്തും വലിയ വിപ്ലവത്തിനായിരിക്കും ഈ കണ്ടുപിടുത്തം വഴിയൊരുക്കുക.
അതേസമയം, കണ്ടുപിടുത്തം പുറത്തുവന്നതിന് പിന്നാലെ പകര്‍പ്പവകാശ നിയമത്തിന് കേസ് നേരിടുകയാണ് കനോജ. അമേരിക്കന്‍ കമ്പനിയായ ടൈറ്റാന്‍സ് ആണ് എയിറിയോക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ വിവരങ്ങള്‍ മോഷ്ടിച്ചാണ് എയിറിയോ ഈ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയതെന്നാണ് ടൈറ്റാന്‍സിന്റെ വാദം. ടൈറ്റാന്‍സിന്റെ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. മറ്റു ചില വിനോദ കമ്പനികളും കനോജക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കനോജയുടെ ആന്റിന വന്നാല്‍ ആര്‍ക്കും ഏത് ചാനല്‍ പരിപാടിയും കാണാനും പകര്‍ത്താനും സാധിക്കുമെന്നതാണ് വിനോദ രംഗത്തെ കമ്പനികളെ ചൊടിപ്പിക്കുന്നത്.


ഞായറാഴ്‌ച, ഡിസംബർ 1

വിശുദ്ധ റൗള കണ്ട ഹജ്ജുമ്മക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു

 FATHIMA HAJJUMMAമദീന: സുഡാനില്‍ നിന്നെത്തിയ കാാഴ്ച ശക്തിയില്ലാത്ത ഹജ്ജുമ്മക്ക് വിശുദ്ധ റൗളാ ശരീഫ് കണ്ടതോടെ കാഴ്ച ശക്തി തിരികെ ലഭിച്ചു. എമിറേറ്റ്‌സ് ന്യൂസ് എന്ന വെബ്‌സൈറ്റാണ് അത്ഭുതകരമായ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കാഴ്ചശക്തിയാണ് ഫാത്തിമ അല്‍ മല്‍ഹി എന്ന വയോധികക്ക് തിരിച്ചുകിട്ടിയത്.

കാഴ്ച ശക്തി തിരികെ ലഭിക്കുന്നതിനായി നിരവധി തവണ ശസ്ത്രക്രിയ ഉള്‍പ്പെടെ പല ചികിത്സകളും നടത്തിനോക്കിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ലെന്ന് ഫാത്തിമ പറയുന്നു. തന്നോടൊപ്പമുള്ളവരെയും കൂട്ടി റൗളാ ശരീഫ് സന്ദര്‍ശിക്കാനെത്തിയ ഫാത്തിമ മസ്ജിദുന്നബവിയില്‍ വെച്ച് കാഴ്ച ശക്തി തിരികെ ലഭിക്കാന്‍ കരളുരുകി പ്രാര്‍ഥിക്കുകയായിരുന്നു. കുറേ നേരം പ്രാര്‍ഥനയില്‍ മുഴുകിയ ഫാത്തിമക്ക് പെട്ടെന്ന് കണ്ണ് തുറന്നപ്പോള്‍ വിശ്വസിക്കാനായില്ല. അതുവരെയുള്ള കൂരിരുള്‍ മാറി മസ്ജിദുന്നബവിയുടെ ഉള്‍വശം കണ്ട തനിക്ക്് ആദ്യം വിശ്വസിക്കാനായില്ലെന്ന് അവര്‍ പറയുന്നു. കാഴ്ച തിരികെ തന്ന അല്ലാഹുവിനോട് നന്ദിയുണ്ടെന്നും ഫാത്തിമ പറഞ്ഞു.

ഹജ്ജ് കര്‍മത്തിനിടെ ടുണീഷ്യന്‍ തീര്‍ഥാടകക്ക് കാഴ്ച ശക്തി തിരികെ ലഭിച്ചു

nafeesa-hajjumma18 മാസത്തോളം കാഴ്ച ശക്തിയില്ലാതെ കഷ്ടപ്പെട്ട ഹജ്ജുമ്മക്ക്  ഹജ്ജ് കര്‍മത്തിനിടെ കാഴ്ച ശക്തി തിരികെ ലഭിച്ചു. ടുണീഷ്യയില്‍ നിന്നും ഹജ്ജിനെത്തിയ നഫീസ അല്‍ ഖുര്‍മസി എന്ന തീര്‍ഥാടകക്കാണ് ജീവിതത്തിലെ അസുലഭ സൗഭാഗ്യമായ കഅ്ബ ദര്‍ശിക്കുന്നതിന് അവസരമൊരുങ്ങിയത്. ഹജ്ജിന് വരുമ്പോള്‍ തന്നെ കാഴ്ച ശക്തി തിരികെ ലഭിക്കാനുളള തന്റെ പ്രാര്‍ഥനക്ക് സാഫല്യം ലഭിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നതായി അവര്‍ പറഞ്ഞു. അല്‍ മദീന പത്രമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
70 വയസുളള മൂന്ന് കുട്ടികളുടെ മാതാവ് കൂടിയായ നഫീസക്ക് ഒന്നര വര്‍ഷം മുമ്പ് തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു. ജന ലക്ഷങ്ങളോടൊപ്പം അറഫ സംഗമം  തന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവാകുമെന്ന് അവര്‍ കരുതിയിരുന്നില്ല. ടുണീഷ്യന്‍ തീര്‍ഥാടകര്‍ക്ക് അധികൃതര്‍ നിര്‍ണയിച്ചു നല്‍കിയ സ്ഥലത്ത് സ്ഥലത്ത് നില്‍ക്കവേയാണ് അന്ധകാരം കണ്ണുകളില്‍ നിന്നകന്നത്. കണ്‍മുമ്പില്‍ ടെന്റുകളുടെ നിറവും സഹ തീര്‍ഥാടകരുടെയും മുഖങ്ങളും കണ്ട അവര്‍ അല്ലാഹുവിനെ സ്തുതിച്ചു. 18 മാസത്തെ അന്ധകാരത്തില്‍ നിന്നും മോചിതയായി മക്കയുടെ വെളിച്ചം കണ്ണുകളിലേറ്റു വാങ്ങാനായ നിര്‍വൃതിയിലാണ് നഫീസ. 
അല്ലാഹു എന്റെ പ്രാര്‍ഥനക്കുത്തരം തന്നു. ലോകത്തെ പവിത്രമായ സ്ഥലങ്ങളും വിശുദ്ധ കഅബയും കാണാന്‍ സാധിച്ചുവെന്നും ഹജ്ജ് യാത്രയില്‍ കഅ്ബ ദര്‍ശിക്കുകയെന്നത് ഏറ്റവും വലിയ അഭിലാഷമായിരുന്നുവെന്നും  നഫീസ അല്‍ ഖുര്‍മസി പറഞ്ഞു.
നേരത്തെ  മദീനയിലെ മസ്ജിദുന്നബവിയില്‍ വെച്ച് വിശുദ്ധ റൗളക്കരികെ പ്രാര്‍ഥിച്ച സുഡാനി തീര്‍ഥാടക ഫാത്തിമ അല്‍ മഹിക്കും കാഴ്ച ശക്തി തിരികെ ലഭിച്ചിരുന്നു.

മഅ്ദിന്‍ അക്കാദമിയും ദാറുല്‍ മുസ്തഫ യൂണിവേഴ്സിറ്റിയും പരസ്പര സഹകരണത്തിന് ധാരണയായി


മലപ്പുറം: മഅ്ദിന്‍ അക്കാദമിയും യമന്‍ ഹളര്‍മൗത്തിലെ തരീം അസ്ഥാനമായ ദാറുല്‍ മുസ്തഫ യൂണിവേഴ്സിറ്റിയും തമ്മില്‍ പരസ്പര സഹകരണത്തിന് ധാരണയിലെത്തി. ദാറുല്‍ മുസ്തഫയുടെ പതിനേഴാം വാര്‍ഷിക സമ്മേളനത്തിനായി ഹളര്‍മൗത്തിലെത്തിയ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ലോക പ്രശസ്ത പണ്ഡിതനും ദാറുല്‍ മുസ്തഫ സ്ഥാപകനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളും തമ്മില്‍ ഇതു സംബന്ധിച്ച രേഖയില്‍ ഒപ്പുവെച്ചു.
പഠന  പരിശീലന പരിപാടികളില്‍ യോജിച്ച പദ്ധതികള്‍ ആവിഷ്കരിക്കാനും കേരളവും യമനും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്കാരിക ബന്ധത്തെപ്പറ്റി സംയുക്ത ഗവേഷണ സംരംഭങ്ങള്‍ ആരംഭിക്കാനും തീരുമാനമായി.
മതസാംസ്കാരിക ജീവിതത്തിലെ ഒരുമ കൊണ്ട് ശ്രേഷ്ഠ പാരന്പര്യം കാത്തു സൂക്ഷിക്കുന്ന കേരളവുമായി വൈജ്ഞാനിക രംഗത്ത് പുതിയ ബന്ധം സൃഷ്ടിക്കാനാവുന്നുവെന്നത് ഹളര്‍മൗത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന് ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പറഞ്ഞു.
മാനവികതയിലൂന്നിയ യഥാര്‍ത്ഥ ഇസ്ലാമിക മാര്‍ഗത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഹളര്‍മൗത്ത് എന്നും അവിടെ നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്പ് ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് എത്തിയ പ്രവാചക കുടുംബങ്ങളും പണ്ഡിതരും ആ പാരന്പര്യമാണ് കാത്തു  സൂക്ഷിക്കുന്നതെന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഒപ്പുവെക്കല്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു. മുപ്പതോളം നബി കുടുംബങ്ങള്‍ ഹളര്‍മൗത്തില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. മത സൗഹാര്‍ദ്ദത്തിനും പാരസ്പര്യത്തിനുമായുള്ള അവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ രാജ്യ പുരോഗതിയില്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യമനിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര നഗരങ്ങളിലൊന്നും ഇസ്ലാമിക സംസ്കാരത്തിന്‍റെ പാരന്പര്യ കേന്ദ്രവുമായ തരീമിലെ ദാറുല്‍ മുസ്തഫയില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിവിധ പഠന പരിപാടികള്‍ക്കായി എല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഗവേഷകരും ഇവിടെയെത്തുന്നുണ്ട്.
==========================