ഒരു മഹത്തായ സംസ്കൃതിയില്‍ ഊറ്റംകൊള്ളൂന്നവരയിരുന്നു നാം. കുടുംബ ബന്ധങ്ങളുടെയും ധാര്‍മ്മിക സദാചാര ബോധങ്ങളുടെയും മലയാളിത്തനിമക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളി അടിമുടി ഉടച്ചു വാര്‍ക്കപ്പെടനം. ഒന്നാമതായി വഴിവിട്ട ദൃശ്യ മാധ്യമങ്ങളുടെയും മാപ്പിളപ്പാട്ട് ആല്‍ബങ്ങള്‍ എന്ന പേരില്‍ ഇറങ്ങുന്ന നീല പ്രദര്‍ശനങ്ങളുടെയും സംസ്കാര ശൂന്യമായ ഈ പോക്ക് തടയണം. റിയാലിറ്റി പേക്കൂത്തുകള്‍ക്ക് കാതലായ മാറ്റം വരുത്തണം. .. അതിനു ആര്‍ജ്ജവമുള്ള മനുഷ്യ സ്നേഹികള്‍ എക്കാലവുമുണ്ട് എവിടെയും. ഗ്രാമങ്ങളില്‍ അത്തരം കൂട്ടായ്മകള്‍ക്ക് ശക്തമായ ശ്രമങ്ങള്‍ രൂപപ്പെടട്ടെ.. --

ചൊവ്വാഴ്ച, ജനുവരി 3

മതപരിഷ്കരണ വാദത്തിന്റെ ചിന്താപശ്ചാത്തലം


ഇസ്ലാമിക ആത്മീയ ചിന്താപദ്ധതികളെല്ലാം യുക്തികൊണ്ട് അളന്നു നോക്കിയാണ് മതപരിഷ്കരണ വാദികള്‍ ചരിത്രത്തില്‍ രൂപപ്പെട്ടു വന്നത്. നിരീശ്വരവാദത്തിലും ഭൌതികവാദത്തിലും മൂടുറച്ചു പോയ ഗ്രീക്ക് തത്വചിന്തയുടെയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ചരിത്ര പശ്ചാത്തലം അന്വേഷിക്കുമ്പോള്‍ നിരീശ്വരവാദികള്‍ക്കും മതപരിഷ്കരണ വാദികള്‍ക്കുമിടയിലെ സാമ്യത നമുക്ക് ബോധ്യപ്പെടും. ആദം നബി(അ)ക്ക് സുജൂദ് ചെയ്യണമെന്ന കല്‍പനയെ അനുസരിക്കുന്നതിന് പകരം അതിലെ യുക്തി ചര്‍ച്ചക്കിട്ട പിശാചിന്റെ ചരിത്രപരമായ തുടര്‍ച്ച യുക്തിവാദികളിലും മതവിരുദ്ധ യുക്തിവാദികളിലും കാണും. ലോകത്ത് വ്യാപകമായി നിലനിന്നിരുന്ന പ്രബലമായ ദൈവിക ജ്ഞാന വ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ട് മനുഷ്യയുക്തി കേന്ദ്രമാക്കി രൂപപ്പെട്ടു വന്ന യൂറോപ്യന്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇസ്ലാമിലെ അപാരമായ ആധ്യാത്മിക ജ്ഞാനപദ്ധതികളെ നിരാകരിച്ച മതയുക്തിവാദികള്‍ എന്നനിരീക്ഷണത്തിന് പ്രസക്തിയേറി വരുന്നുണ്ട്.
ചരിത്രത്തിലെയും പ്രപഞ്ചത്തിലെയും ദൈവിക ഇടപെടലിനെ നിഷേധിച്ചു കൊണ്ട് വികസിച്ചു വന്ന ഭൌതിക ദര്‍ശനങ്ങളെ തങ്ങളുടെ ധൈഷണികാന്വേഷണങ്ങള്‍ക്കുള്ള സ്രോതസ്സായി സ്വീകരിച്ചു കൊണ്ടാണ് ചരിത്രത്തില്‍ മതപരിഷ്കരണ വാദികള്‍ കടന്നു വന്നത്. ജമാലുദ്ദീന്‍ അഫ്ഘാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബിന്റെയും മതനിലപാടുകള്‍ പ്രതിലോമകരവും അപകടരവുമായി പരിണമിച്ചത് ഇതു കൊണ്ടാണ്. യൂറോപ്പിലെ ജ്ഞാനോദയത്തിന്റെ പൊതുഫലമായ യുക്തികേന്ദ്രിതവും ഭൌതികവുമായ വിശകലനരീതി സകല മതപരിഷ്കരണ വാദികളിലും തെളിഞ്ഞ് കാണാന്‍ സാധിക്കും.
മതത്തിന്റെ ആദര്‍ശാടിത്തറയായ തൌഹീദ് മുതല്‍ അതിന്റെ സാംസ്കാരിക ആവിഷ്കാരങ്ങളില്‍ വരെ ബഹുദൈവത്വത്തിന്റെ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന ഗുരുതരമായ 'കണ്ടെത്തലുകള്‍' നടത്തിയാണ് മതപരിഷ്കരണ വാദികള്‍ ഭൌതിക വാദികള്‍ക്ക് കൂട്ടിക്കൊടുപ്പ് നടത്തിയത്.

ഇസ്ലാമിക നവോത്ഥാനവും രാഷ്ട്രീയ ഇസ്ലാമുംദൈവിക ജ്ഞാനവ്യവസ്ഥകളെ അട്ടിമറിക്കുകയും പകരം യൂറോപ്യന്‍ നവോത്ഥാനത്തിലെ വിപണന സാധ്യതയുള്ള വരട്ടു തത്വചിന്തകളെയും ഭൌതിക ദര്‍ശനങ്ങളെയും ജ്ഞാന സ്രോതസ്സായി സ്വീകരിക്കുന്ന മതപരിഷ്കരണ വാദികളെ  സൃഷ്ടിക്കുന്നതില്‍ സാമ്രാജ്യത്വ യുക്തി വിജയിച്ചു. തല്‍ഫലമായി ഇസ്ലാമി നവോത്ഥാനമെന്ന പുണ്യനാമം നല്‍കി യുക്തികേന്ദ്രിതവും ഭൌതികതയിലൂന്നിയതുമായ മതവിശകലനങ്ങള്‍ വികസിച്ചു വരാന്‍ തുടങ്ങി. 'രാഷ്ട്രീയ ഇസ്ലാം' എന്ന പേരില്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും സംഹാരാത്മക രൂപങ്ങള്‍ വളര്‍ന്നു വന്നതും ഇത്തരം വെജിറ്റേറിയന്‍ യുക്തിവാദികളില്‍ നിന്നായിരുന്നു. ജമാലുദ്ദീന്‍ അഫ്ഘാനിയുടെ നേതൃത്വത്തില്‍ വികസിച്ചുവന്ന 'ഇസ്ലാമിക നവോത്ഥാനവും''രാഷട്രീയ ഇസ്ലാമും' തീര്‍ത്തും പ്രതിലോമകരവും അധിനിവേശ സാമന്ത•ാരുടെ വിജയവുമായിരുന്നു എന്ന് മഹ്മൂദ് മംദാനി തന്റെ 'ഏീീറ ാൌഹെശാ മിറ ആമറ ങൌഹെശാ'ല്‍ രേഖപ്പെടുത്തിയതായി കാണാം. ഇസ്ലാമിന്റെ മൌലികമായ വിശ്വാസ ദര്‍ശനങ്ങളില്‍ ബഹുദൈവത്വത്തിന്റെ അംശങ്ങളുണ്ടെന്നും അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ അക്രമണോത്സുകവും സംഹാരാത്മകവുമായ 'തീവ്രനിലപാടുമുണ്ടെന്നുമുള്ള' അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ആഗോള വ്യാപകമായി പ്രചരിപ്പിക്കപ്പെടാന്‍ കാരണം ഇത്തരം മതപരിഷ്കരണവാദികള്‍ കാരണമായിട്ടാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. അതോടൊപ്പം ഇസ്ലാമിക ആധ്യാത്മിക ധാരകളെ മുറിച്ചു കളഞ്ഞാല്‍ മതത്തിന്റെ ജൈവികത നഷ്ടപ്പെടുമെന്നും ഇസ്ലാമിന്റെ പക്ഷത്തു നിന്നുള്ള സര്‍വ പ്രതിരോധങ്ങളും അവസാനിക്കുമെന്നുമുള്ള 'സാമ്രാജ്യത്വ' യുക്തി വിജയം കാണുകയും ചെയ്തു. ഇസ്ലാമിക നവോത്ഥാനത്തിന്റെ വ്യാജലേബലില്‍ മതപരിഷ്കരണ വാദികള്‍ നടത്തിയ കുടിലമായ സാമ്രാജ്യത്വ ദാസ്യത്തിന്റെ ഗുരുതരമായ ദുരന്തഫലത്തെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ ഇവിടെ നിന്നും ആരംഭിക്കേണ്ടതുണ്ട്. ഇസ്ലാമിനെ ഭീകരമതവും വിദ്വേഷത്തിന്റെ തത്വചിന്തയുമാക്കിയത് മതപരിഷ്കരണ പ്രസ്ഥാനങ്ങളും ഭൌതിക വാദികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് നിരീക്ഷണങ്ങല്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.  ആധുനിക ഇസ്ലാമിസ്റുകളുടെ ചിന്താപരിസരം വിശകലനവിധേയമാക്കിയാല്‍ അവയുടെ യുക്ത്യാധിഷ്ഠിത ഭൌതികവാദവും കുടിലമായ സാമ്രാജ്യത്വ സേവയും നമുക്ക് ബോധ്യപ്പെടും.

മതയുക്തിവാദവും പ്രമാണങ്ങളുടെ അക്ഷര വായനയുംആധുനികതയുടെയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ജ്ഞാനരൂപങ്ങളെയും ഭൌതിക കാഴ്ചപ്പാടുകളെയും ആശ്ളേഷിച്ചു കൊണ്ട് വികസിച്ചു വന്ന മതയുക്തിവാദം പ്രമാണങ്ങളില്‍ നടത്തിയ അക്ഷരവായനയും കേവയുക്തിയുപയോഗിച്ചുള്ള മതനിലപാടുകളും പാരമ്പര്യ ഇസ്ലാമിനേല്‍പ്പിച്ച ആഘാതങ്ങള്‍  ചെറുതൊന്നുമല്ല. ഇസ്ലാമിക ചിന്തയില്‍ അപാരമായ സര്‍ഗസാധ്യതകളുള്ള ഫിഖ്ഹിനെ (കര്‍മശാസ്ത്രം)യും മതത്തിലെ ആധ്യാത്മക ജ്ഞാന ശാസ്ത്രമായ തസ്വവ്വുഫിനെ (അധ്യാത്മിക ശാസ്ത്രം)യും നിഷേധിച്ച് പകരം ആധുനകിതയുടെ യുക്തികേന്ദ്രിത, ഭൌതിക ജ്ഞാന സിദ്ധാന്തങ്ങളെ സ്വീകരിച്ച് കൊണ്ടാണ് മതയുക്തിവാദികള്‍ വിശ്വാസത്തെയും മതാനുഷ്ഠാനങ്ങളെയും വിശകലനം ചെയ്തത്. മതപ്രമാണങ്ങള്‍ ഊന്നിയൂന്നിപ്പറഞ്ഞ പലതും മതപരിഷ്കരണ വാദികള്‍ക്ക് ദഹിക്കാത്തത് അവരുടെ വിശകലനാടിത്തറ യുക്തിയും ഭൌതികതയുമായത് കൊണ്ടാണ്. അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തി മുഅ്ജിസത്ത്, കറാമത്ത്, ജിന്ന്, പിശാച്, സിഹ്റ് തുടങ്ങി പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട പലതും അവര്‍ നിഷേധിക്കുന്നതിന്റെ കാരണമിതാണ്. പ്രവാചക•ാര്‍ അല്ലാഹുവിന്റെ ദൂത•ാര്‍ എന്നതിനപ്പുറം അവര്‍ അസാധാരണത്വമുള്ളവരോ അവരുടെ തിരുശേഷിപ്പുകള്‍ക്ക് പ്രത്യേകതയുണ്ടെന്നോ വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസമാണെന്നും പാരമ്പര്യത്തിന്റെ ജീര്‍ണമായ വിശ്വാസ വൈകല്യമാണെന്നും ഇവര്‍ വാദിക്കുന്നതിന്റെ പൊരുള്‍ ഇതാണ്.  ദൈവ നിര്‍മിത ദര്‍ശനങ്ങളെയും മതവിശ്വാസ അനുഷ്ഠാന തത്വങ്ങളെയും മനുഷ്യന്റെ കേവല യുക്തികൊണ്ട് വിശകലനം ചെയ്യുന്നത് തന്നെ എന്ത് മാത്രം വിഡ്ഢിത്തമാണ്. സല്‍മാന് റുഷ്ദി ഠവല ഋിരവമില ീള എഹീൃലിരല എഴുതിയതും ഡോ. ഖദീജാ മുംതാസ് 'ബര്‍സ' എഴുതിയതും ഭൌതികതയുടെ യുക്തിചിന്തയില്‍ ഉറച്ചുനിന്ന് കൊണ്ടാണ്. ഇതുകൊണ്ടാണ് ഭൌതികവാദികളെയും മതയുക്തിവാദികളെയും ഒരേ തൊഴുത്തില്‍ കെട്ടാമെന്ന് പറയുന്നത്.

മതജ്ഞാന പദ്ധതികളുടെ തിരസ്കരണവും ആധുനിക വാദികളുടെ ഇജ്തിഹാദുംപ്രപഞ്ചത്തെയും അതിലുള്ള സകല യാഥാര്‍ത്ഥ്യങ്ങളെയും വിശകലനം ചെയ്ത് അവയിലൂടെ സ്രഷ്ടാവിലേക്ക് ചെന്നു ചേരുക എന്ന ഇസ്ലാമിക വിജ്ഞാനത്തിന്റെ മൌലികാശയത്തെ തള്ളിക്കളഞ്ഞ് പകരം യൂറോ കേന്ദ്രിത വരട്ടു തത്വചിന്തയും ഭൌതികവാദവുമാണ് മതപരിഷ്കരണ വാദികള്‍ സ്വീകരിച്ചത്. പദാര്‍ത്ഥത്തിന്റെ ബാഹ്യഘടനക്കപ്പുറം പോകാത്ത ഭൌതിക വിജ്ഞാനത്തെ ആശ്ളേഷിപ്പിച്ചതു കൊണ്ടാണ് മതപരിഷ്കരണ വാദികള്‍ക്ക് വിശ്വാസത്തിലും മതനിലപാടുകളിലും മാരകമായ പിഴവുകള്‍ സംഭവിച്ചത് എന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ ബോധ്യപ്പടും.
ഇസ്ലാമിന്റെ വിജ്ഞാനത്തിന്റെ ജൈവഭൂമിയില്‍ വേരാഴ്ത്തികൊണ്ട് മദ്ഹബിന്റെ ഇമാമുകളിലൂടെ തുടര്‍ന്ന മതജ്ഞാന വഴികളെ നിഷേധിച്ച്, മതപ്രമാണങ്ങളില്‍ സ്വന്തം യുക്തി ഉപയോഗിച്ച് തോന്നിയതു പോലെ ഗവേഷണം ചെയ്തത് കൊണ്ടാണ് മതപരിഷ്കരമ വാദികളുടെ മതനിലപാടുകള്‍ ഇത്രമേല്‍ അപകരമായത്. മതത്തിന്റെ അന്തസത്തയായ ആത്മീയ ജ്ഞാനത്തെപ്പോലും അവര്‍ക്ക് നിഷേധിക്കേണ്ടി വന്നത് മതവിജ്ഞാനത്തിന്റെ പാരമ്പര്യ രീതികളെ അവഗണിച്ചത് കൊണ്ടാണ്.

മതപരിഷ്കരണ വാദത്തിന്റെ ചിന്താപശ്ചാത്തലം


ഇസ്ലാമിക ആത്മീയ ചിന്താപദ്ധതികളെല്ലാം യുക്തികൊണ്ട് അളന്നു നോക്കിയാണ് മതപരിഷ്കരണ വാദികള്‍ ചരിത്രത്തില്‍ രൂപപ്പെട്ടു വന്നത്. നിരീശ്വരവാദത്തിലും ഭൌതികവാദത്തിലും മൂടുറച്ചു പോയ ഗ്രീക്ക് തത്വചിന്തയുടെയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ചരിത്ര പശ്ചാത്തലം അന്വേഷിക്കുമ്പോള്‍ നിരീശ്വരവാദികള്‍ക്കും മതപരിഷ്കരണ വാദികള്‍ക്കുമിടയിലെ സാമ്യത നമുക്ക് ബോധ്യപ്പെടും. ആദം നബി(അ)ക്ക് സുജൂദ് ചെയ്യണമെന്ന കല്‍പനയെ അനുസരിക്കുന്നതിന് പകരം അതിലെ യുക്തി ചര്‍ച്ചക്കിട്ട പിശാചിന്റെ ചരിത്രപരമായ തുടര്‍ച്ച യുക്തിവാദികളിലും മതവിരുദ്ധ യുക്തിവാദികളിലും കാണും. ലോകത്ത് വ്യാപകമായി നിലനിന്നിരുന്ന പ്രബലമായ ദൈവിക ജ്ഞാന വ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ട് മനുഷ്യയുക്തി കേന്ദ്രമാക്കി രൂപപ്പെട്ടു വന്ന യൂറോപ്യന്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇസ്ലാമിലെ അപാരമായ ആധ്യാത്മിക ജ്ഞാനപദ്ധതികളെ നിരാകരിച്ച മതയുക്തിവാദികള്‍ എന്നനിരീക്ഷണത്തിന് പ്രസക്തിയേറി വരുന്നുണ്ട്.
ചരിത്രത്തിലെയും പ്രപഞ്ചത്തിലെയും ദൈവിക ഇടപെടലിനെ നിഷേധിച്ചു കൊണ്ട് വികസിച്ചു വന്ന ഭൌതിക ദര്‍ശനങ്ങളെ തങ്ങളുടെ ധൈഷണികാന്വേഷണങ്ങള്‍ക്കുള്ള സ്രോതസ്സായി സ്വീകരിച്ചു കൊണ്ടാണ് ചരിത്രത്തില്‍ മതപരിഷ്കരണ വാദികള്‍ കടന്നു വന്നത്. ജമാലുദ്ദീന്‍ അഫ്ഘാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബിന്റെയും മതനിലപാടുകള്‍ പ്രതിലോമകരവും അപകടരവുമായി പരിണമിച്ചത് ഇതു കൊണ്ടാണ്. യൂറോപ്പിലെ ജ്ഞാനോദയത്തിന്റെ പൊതുഫലമായ യുക്തികേന്ദ്രിതവും ഭൌതികവുമായ വിശകലനരീതി സകല മതപരിഷ്കരണ വാദികളിലും തെളിഞ്ഞ് കാണാന്‍ സാധിക്കും.
മതത്തിന്റെ ആദര്‍ശാടിത്തറയായ തൌഹീദ് മുതല്‍ അതിന്റെ സാംസ്കാരിക ആവിഷ്കാരങ്ങളില്‍ വരെ ബഹുദൈവത്വത്തിന്റെ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന ഗുരുതരമായ 'കണ്ടെത്തലുകള്‍' നടത്തിയാണ് മതപരിഷ്കരണ വാദികള്‍ ഭൌതിക വാദികള്‍ക്ക് കൂട്ടിക്കൊടുപ്പ് നടത്തിയത്.

ഇസ്ലാമിക നവോത്ഥാനവും രാഷ്ട്രീയ ഇസ്ലാമുംദൈവിക ജ്ഞാനവ്യവസ്ഥകളെ അട്ടിമറിക്കുകയും പകരം യൂറോപ്യന്‍ നവോത്ഥാനത്തിലെ വിപണന സാധ്യതയുള്ള വരട്ടു തത്വചിന്തകളെയും ഭൌതിക ദര്‍ശനങ്ങളെയും ജ്ഞാന സ്രോതസ്സായി സ്വീകരിക്കുന്ന മതപരിഷ്കരണ വാദികളെ  സൃഷ്ടിക്കുന്നതില്‍ സാമ്രാജ്യത്വ യുക്തി വിജയിച്ചു. തല്‍ഫലമായി ഇസ്ലാമി നവോത്ഥാനമെന്ന പുണ്യനാമം നല്‍കി യുക്തികേന്ദ്രിതവും ഭൌതികതയിലൂന്നിയതുമായ മതവിശകലനങ്ങള്‍ വികസിച്ചു വരാന്‍ തുടങ്ങി. 'രാഷ്ട്രീയ ഇസ്ലാം' എന്ന പേരില്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും സംഹാരാത്മക രൂപങ്ങള്‍ വളര്‍ന്നു വന്നതും ഇത്തരം വെജിറ്റേറിയന്‍ യുക്തിവാദികളില്‍ നിന്നായിരുന്നു. ജമാലുദ്ദീന്‍ അഫ്ഘാനിയുടെ നേതൃത്വത്തില്‍ വികസിച്ചുവന്ന 'ഇസ്ലാമിക നവോത്ഥാനവും''രാഷട്രീയ ഇസ്ലാമും' തീര്‍ത്തും പ്രതിലോമകരവും അധിനിവേശ സാമന്ത•ാരുടെ വിജയവുമായിരുന്നു എന്ന് മഹ്മൂദ് മംദാനി തന്റെ 'ഏീീറ ാൌഹെശാ മിറ ആമറ ങൌഹെശാ'ല്‍ രേഖപ്പെടുത്തിയതായി കാണാം. ഇസ്ലാമിന്റെ മൌലികമായ വിശ്വാസ ദര്‍ശനങ്ങളില്‍ ബഹുദൈവത്വത്തിന്റെ അംശങ്ങളുണ്ടെന്നും അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ അക്രമണോത്സുകവും സംഹാരാത്മകവുമായ 'തീവ്രനിലപാടുമുണ്ടെന്നുമുള്ള' അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ആഗോള വ്യാപകമായി പ്രചരിപ്പിക്കപ്പെടാന്‍ കാരണം ഇത്തരം മതപരിഷ്കരണവാദികള്‍ കാരണമായിട്ടാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. അതോടൊപ്പം ഇസ്ലാമിക ആധ്യാത്മിക ധാരകളെ മുറിച്ചു കളഞ്ഞാല്‍ മതത്തിന്റെ ജൈവികത നഷ്ടപ്പെടുമെന്നും ഇസ്ലാമിന്റെ പക്ഷത്തു നിന്നുള്ള സര്‍വ പ്രതിരോധങ്ങളും അവസാനിക്കുമെന്നുമുള്ള 'സാമ്രാജ്യത്വ' യുക്തി വിജയം കാണുകയും ചെയ്തു. ഇസ്ലാമിക നവോത്ഥാനത്തിന്റെ വ്യാജലേബലില്‍ മതപരിഷ്കരണ വാദികള്‍ നടത്തിയ കുടിലമായ സാമ്രാജ്യത്വ ദാസ്യത്തിന്റെ ഗുരുതരമായ ദുരന്തഫലത്തെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ ഇവിടെ നിന്നും ആരംഭിക്കേണ്ടതുണ്ട്. ഇസ്ലാമിനെ ഭീകരമതവും വിദ്വേഷത്തിന്റെ തത്വചിന്തയുമാക്കിയത് മതപരിഷ്കരണ പ്രസ്ഥാനങ്ങളും ഭൌതിക വാദികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് നിരീക്ഷണങ്ങല്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.  ആധുനിക ഇസ്ലാമിസ്റുകളുടെ ചിന്താപരിസരം വിശകലനവിധേയമാക്കിയാല്‍ അവയുടെ യുക്ത്യാധിഷ്ഠിത ഭൌതികവാദവും കുടിലമായ സാമ്രാജ്യത്വ സേവയും നമുക്ക് ബോധ്യപ്പെടും.

മതയുക്തിവാദവും പ്രമാണങ്ങളുടെ അക്ഷര വായനയുംആധുനികതയുടെയും യൂറോപ്യന്‍ നവോത്ഥാനത്തിന്റെയും ജ്ഞാനരൂപങ്ങളെയും ഭൌതിക കാഴ്ചപ്പാടുകളെയും ആശ്ളേഷിച്ചു കൊണ്ട് വികസിച്ചു വന്ന മതയുക്തിവാദം പ്രമാണങ്ങളില്‍ നടത്തിയ അക്ഷരവായനയും കേവയുക്തിയുപയോഗിച്ചുള്ള മതനിലപാടുകളും പാരമ്പര്യ ഇസ്ലാമിനേല്‍പ്പിച്ച ആഘാതങ്ങള്‍  ചെറുതൊന്നുമല്ല. ഇസ്ലാമിക ചിന്തയില്‍ അപാരമായ സര്‍ഗസാധ്യതകളുള്ള ഫിഖ്ഹിനെ (കര്‍മശാസ്ത്രം)യും മതത്തിലെ ആധ്യാത്മക ജ്ഞാന ശാസ്ത്രമായ തസ്വവ്വുഫിനെ (അധ്യാത്മിക ശാസ്ത്രം)യും നിഷേധിച്ച് പകരം ആധുനകിതയുടെ യുക്തികേന്ദ്രിത, ഭൌതിക ജ്ഞാന സിദ്ധാന്തങ്ങളെ സ്വീകരിച്ച് കൊണ്ടാണ് മതയുക്തിവാദികള്‍ വിശ്വാസത്തെയും മതാനുഷ്ഠാനങ്ങളെയും വിശകലനം ചെയ്തത്. മതപ്രമാണങ്ങള്‍ ഊന്നിയൂന്നിപ്പറഞ്ഞ പലതും മതപരിഷ്കരണ വാദികള്‍ക്ക് ദഹിക്കാത്തത് അവരുടെ വിശകലനാടിത്തറ യുക്തിയും ഭൌതികതയുമായത് കൊണ്ടാണ്. അല്ലാഹുവിനെ സൃഷ്ടികളോട് സാമ്യപ്പെടുത്തി മുഅ്ജിസത്ത്, കറാമത്ത്, ജിന്ന്, പിശാച്, സിഹ്റ് തുടങ്ങി പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട പലതും അവര്‍ നിഷേധിക്കുന്നതിന്റെ കാരണമിതാണ്. പ്രവാചക•ാര്‍ അല്ലാഹുവിന്റെ ദൂത•ാര്‍ എന്നതിനപ്പുറം അവര്‍ അസാധാരണത്വമുള്ളവരോ അവരുടെ തിരുശേഷിപ്പുകള്‍ക്ക് പ്രത്യേകതയുണ്ടെന്നോ വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസമാണെന്നും പാരമ്പര്യത്തിന്റെ ജീര്‍ണമായ വിശ്വാസ വൈകല്യമാണെന്നും ഇവര്‍ വാദിക്കുന്നതിന്റെ പൊരുള്‍ ഇതാണ്.  ദൈവ നിര്‍മിത ദര്‍ശനങ്ങളെയും മതവിശ്വാസ അനുഷ്ഠാന തത്വങ്ങളെയും മനുഷ്യന്റെ കേവല യുക്തികൊണ്ട് വിശകലനം ചെയ്യുന്നത് തന്നെ എന്ത് മാത്രം വിഡ്ഢിത്തമാണ്. സല്‍മാന് റുഷ്ദി ഠവല ഋിരവമില ീള എഹീൃലിരല എഴുതിയതും ഡോ. ഖദീജാ മുംതാസ് 'ബര്‍സ' എഴുതിയതും ഭൌതികതയുടെ യുക്തിചിന്തയില്‍ ഉറച്ചുനിന്ന് കൊണ്ടാണ്. ഇതുകൊണ്ടാണ് ഭൌതികവാദികളെയും മതയുക്തിവാദികളെയും ഒരേ തൊഴുത്തില്‍ കെട്ടാമെന്ന് പറയുന്നത്.

മതജ്ഞാന പദ്ധതികളുടെ തിരസ്കരണവും ആധുനിക വാദികളുടെ ഇജ്തിഹാദുംപ്രപഞ്ചത്തെയും അതിലുള്ള സകല യാഥാര്‍ത്ഥ്യങ്ങളെയും വിശകലനം ചെയ്ത് അവയിലൂടെ സ്രഷ്ടാവിലേക്ക് ചെന്നു ചേരുക എന്ന ഇസ്ലാമിക വിജ്ഞാനത്തിന്റെ മൌലികാശയത്തെ തള്ളിക്കളഞ്ഞ് പകരം യൂറോ കേന്ദ്രിത വരട്ടു തത്വചിന്തയും ഭൌതികവാദവുമാണ് മതപരിഷ്കരണ വാദികള്‍ സ്വീകരിച്ചത്. പദാര്‍ത്ഥത്തിന്റെ ബാഹ്യഘടനക്കപ്പുറം പോകാത്ത ഭൌതിക വിജ്ഞാനത്തെ ആശ്ളേഷിപ്പിച്ചതു കൊണ്ടാണ് മതപരിഷ്കരണ വാദികള്‍ക്ക് വിശ്വാസത്തിലും മതനിലപാടുകളിലും മാരകമായ പിഴവുകള്‍ സംഭവിച്ചത് എന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ ബോധ്യപ്പടും.
ഇസ്ലാമിന്റെ വിജ്ഞാനത്തിന്റെ ജൈവഭൂമിയില്‍ വേരാഴ്ത്തികൊണ്ട് മദ്ഹബിന്റെ ഇമാമുകളിലൂടെ തുടര്‍ന്ന മതജ്ഞാന വഴികളെ നിഷേധിച്ച്, മതപ്രമാണങ്ങളില്‍ സ്വന്തം യുക്തി ഉപയോഗിച്ച് തോന്നിയതു പോലെ ഗവേഷണം ചെയ്തത് കൊണ്ടാണ് മതപരിഷ്കരമ വാദികളുടെ മതനിലപാടുകള്‍ ഇത്രമേല്‍ അപകരമായത്. മതത്തിന്റെ അന്തസത്തയായ ആത്മീയ ജ്ഞാനത്തെപ്പോലും അവര്‍ക്ക് നിഷേധിക്കേണ്ടി വന്നത് മതവിജ്ഞാനത്തിന്റെ പാരമ്പര്യ രീതികളെ അവഗണിച്ചത് കൊണ്ടാണ്.

എളുപ്പത്തില്‍ ഡല്‍ഹി പിടിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകള്‍

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരകനായി തുടങ്ങിയതാണ് നരേന്ദ്രമോഡി. പിന്നെ ബി.ജെ.പിയില്‍ സ്വാധീനമുറപ്പിച്ച സഞ്ജയ് ജോഷിയോടേറ്റ് പരാജിതനായി ഡല്‍ഹിയിലേക്ക് നിഷ്‌കാസനം ചെയ്യപ്പെട്ടു. അതുകഴിഞ്ഞ് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിനു നേര്‍ക്ക് ഒളിയുദ്ധം നടത്തി ഗുജറാത്തിന്റെ മണ്ണില്‍ തിരിച്ചെത്തി ചെങ്കോലേറ്റുവാങ്ങി. അവിടെ സ്വന്തം കാലുറപ്പിച്ചുനിര്‍ത്താന്‍ മോഡി സ്വീകരിച്ച മുഖ്യമാര്‍ഗം അക്രമാസക്ത ഹിന്ദുത്വ വര്‍ഗീയതയുടെ അസുരതാണ്ഡവമായിരുന്നു.

അങ്ങനെയാണ് 2002ലെ വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കപ്പെട്ടത്. നേരത്തെ തന്നെ വര്‍ഗീയമായി വിഭജിക്കപ്പെട്ടിരുന്ന ഗുജറാത്ത് ജനതയെ കൂടുതല്‍ അകറ്റുകയും ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണംഉറപ്പാക്കുകയും ചെയ്തപ്പോള്‍ അവിടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ മോഡിക്കൊപ്പം നിന്നു. തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പിന്‍ബലത്തില്‍ വംശഹത്യയെ മോഡി ന്യായീകരിച്ചു. ആസൂത്രിതമായ കലാപങ്ങളും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ചേരിതിരിവും അധികാരത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്ന സംഘപരിവാറും ന്യായീകരണത്തില്‍ പിന്നിലായില്ല.

ഗുജറാത്തില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മരണത്തിന്റെ വ്യാപാരി എന്ന പ്രതിച്ഛായ മോഡിയെ വേട്ടയാടിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ തന്റെ സാധ്യതകളെ ഇത് ബാധിക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞതും ഈ വിരാട് പുരുഷന്‍ തന്നെയായിരുന്നു.

പ്രതിച്ഛായാ പ്രതിസന്ധി മറികടക്കാന്‍ ഏറ്റവുമൊടുവില്‍ മോഡി പുറത്തെടുത്ത വിദ്യയാണ് സദ്്ഭാവനാ ദൗത്യവും ഉപവാസ പരമ്പരയും. ഏതെങ്കിലും അവയവത്തിന് രോഗാവസ്ഥയുണ്ടെങ്കില്‍ ആ ശരീരം ആരോഗ്യമുള്ളതാണെന്ന് പറയില്ലെന്ന സിദ്ധാന്തം അവതരിപ്പിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ തന്റെ ഭരണകൂടം നിശ്ചയമായും പരിഗണിക്കുമെന്ന സൂചന നല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ഗുജറാത്തിലെ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടല്ല, മറിച്ച് രാജ്യത്താകെയുള്ള ന്യൂനപക്ഷങ്ങളെയും ബി ജെ പിക്കൊപ്പം നില്‍ക്കുമ്പോള്‍തന്നെ വര്‍ഗീയവാദത്തെ തള്ളിപ്പറയുന്ന പാര്‍ട്ടികളെയും ഉദ്ദേശിച്ചാണ്.

സദ്ഭാവനക്കും ഉപവാസ പരമ്പരക്കും മുമ്പ് പ്രതിച്ഛായാ പ്രതിസന്ധി മറികടക്കാന്‍ ഏതെങ്കിലും മാര്‍ഗം അവലംബിക്കപ്പെട്ടോ എന്ന ആലോചന കൂടി നടത്തേണ്ടതുണ്ട്. മലയാളിയായ ജാവീദ് ഗുലാം ശൈഖും (പ്രാണേഷ്‌കുമാര്‍ പിള്ള), ഇശ്‌റത്ത് ജഹാനിും അടക്കം നാലുപേര്‍ വെടിയേറ്റുമരിച്ച ഏറ്റുമുട്ടല്‍ ഗുജറാത്തിലെ പോലീസ് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പ്രത്യേക അന്വേഷണസംഘം സംസ്ഥാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ പശ്ചാത്തലത്തില്‍ കൂടി വേണം ഈ ആലോചന.

2004 ജൂണ്‍ 15ന് പുലര്‍ച്ചെ അഹമ്മദാബാദ് നഗരത്തിനു സമീപത്തുവെച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഈ നാലുപേരെ വധിച്ചുവെന്നാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആദ്യം അറിയിച്ചിരുന്നത്. നരേന്ദ്രമോഡിയെ വധിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരായിരുന്നു ഇവരെന്നും വിശദീകരിച്ചു. പൂനെയില്‍ കോജേള് വിദ്യാര്‍ഥിനിയും ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിയുമായിരുന്ന ഇശ്‌റത്തിന് ലഷ്‌കറുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ അന്നും ഇന്നും ഹാജരാക്കപ്പെട്ടിട്ടില്ല. കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്തശേഷം പൂനെയില്‍ സ്ഥിരതാമസമാക്കിയ ജാവീദ് ശൈഖിന് ലഷ്‌കരെ ത്വയ്യിബയുമായി എന്താണ് ബന്ധമെന്നും വ്യക്തമാക്കിയിട്ടില്ല.

അന്നുതന്നെ ഇത്തരം ചോദ്യങ്ങളുയര്‍ന്നിരുന്നുവെങ്കിലും നരേന്ദ്ര മോഡിയെന്ന മുഖ്യമന്ത്രിയെ വധിക്കാനെത്തിയ ലഷ്‌കര്‍ പ്രവര്‍ത്തകരെ പോലീസ് കൊലപ്പെടുത്തിയെന്ന വലിയ വാര്‍ത്തയുടെ മുന്നില്‍ ഈ സംശയങ്ങള്‍ അവഗണിക്കപ്പെട്ടു. സുഹ്‌റാബുദ്ദീന്‍ ശൈഖിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയായിരുന്നു കാര്യങ്ങള്‍. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ യുവാവിനെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് ആദ്യത്തെ വാര്‍ത്ത. ഇയാളില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ കൂടി നിരത്തി പോലീസ് കഥ വിശദീകരിച്ചപ്പോള്‍ ഒറ്റനോട്ടത്തില്‍ പഴുതുകളില്ലായിരുന്നു.

സുഹ്്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിക്ക് എന്തു സംഭവിച്ചുവെന്ന് ആരും ചോദിച്ചില്ല. ഇയാള്‍ക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്നതിന് എന്തൊക്കെ തെളിവുകള്‍ പോലീസിന്റെ കൈവശമുണ്ടെന്ന് ആരും അന്വേഷിച്ചതുമില്ല. മോഡിയെ വധിക്കാനെത്തിയ ഭീകരനെ പോലീസ് കൊലപ്പെടുത്തിയത് ന്യായീകരിക്കപ്പെടുകയായിരുന്നു. സഹോദരന്‍ റുജാബുദ്ദീന്‍ ശൈഖ് നടത്തിയ നിയമയുദ്ധവും രാജസ്ഥാനിലെ ജയിലില്‍ കഴിയുന്ന തന്റെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ തുള്‍സി റാം പ്രജാപതി കോടതിയിലേക്ക് എഴുതിയ കത്തുമില്ലായിരുന്നുവെങ്കില്‍ സുഹ്്‌റാബുദ്ദീന്‍ ശൈഖ് ലഷ്‌കരെ ത്വയ്യിബയുടെ ഏജന്റായി തുടരുകയും മോഡിയെ വധിക്കാന്‍ നടന്ന ശ്രമമായി അത് അംഗീകരിക്കപ്പെടുകയും ചെയ്യുമായിരുന്നു.

തുള്‍സി റാം പ്രജാപതിയെ ഇല്ലാതാക്കിയത് ഗുജറാത്ത് -രാജസ്ഥാന്‍പോലീസിലെ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ച മറ്റൊരു ഏറ്റുമുട്ടലിലൂടെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് മൂന്നുമുള്‍പ്പെടെ 2003 മുതല്‍ 2006 വരെയുള്ള കാലത്ത് ഗുജറാത്തില്‍ നടന്ന 21 ഏറ്റുമുട്ടലുകള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. ഇവയിലെല്ലാം കൊല്ലപ്പെട്ടത് ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗത്തിന്റെയും ലക്ഷ്യം നരേന്ദ്ര മോഡിയെ വധിക്കുക എന്നതായിരുന്നുവെന്നാണ് പോലീസിന്റെ വാദം. ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമായാണ് ഇവര്‍ മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടതെന്നും വിശദീകരിക്കപ്പെട്ടു. 2002ലെ വംശഹത്യ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രതികാരത്തിന്റെ ജ്വാല ഉയര്‍ത്തിയിട്ടുമ്ടാകും.

അന്വേഷണം നിഷ്പക്ഷമായി നടക്കാതിരിക്കുകയോ കേസുകള്‍ അട്ടിമറിക്കപ്പെടുകയോ ചെയ്തപ്പോള്‍ അത് ആളിക്കത്തിയിട്ടുണ്ടാകും. അങ്ങനെ ആളിക്കത്തിയവരില്‍ ചിലര്‍ ഉന്‍മൂലനത്തിലൂടെ പ്രതികാരം തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടാകും. ഹിന്ദുത്വന വര്‍ഗീയ വാദത്തോട് യോജിക്കാത്ത ഒരാളുടെ മനസില്‍ പോലും യുക്തിസഹമായി ഉരുവമെടുക്കാനിടയുള്ളതാണ് ഈ ചിന്ത. എന്നാല്‍ ഇതൊന്നുമല്ല സംഭവിച്ചത് എന്നാണ് ഇശ്‌റത്ത് ജഹാന്‍, സുഹ്്‌റാബുദ്ദീന്‍ ശൈഖ് കേസുകള്‍ പറഞ്ഞുതരുന്നത്.

ഇശ്‌റത്ത് ജഹാനെയും ജാവീദ് ശൈഖിനെയും പൂനെയില്‍നിന്ന് തട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റായിരുന്ന എസ് പി. തമാംഗിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കൊപ്പം കൊല്ലപ്പെട്ട അംജദ് അലി റാണയും സീഷന്‍ ജോഹറും നേരത്തെ തന്നെ ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. നാലുപേരെയും കൊലപ്പെടുത്തിയശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കപ്പെട്ടു. പൂനെയില്‍നിന്ന് ഇശ്‌റത്തിനെയും ജാവീദിനെയും പിടികൂടണമെങ്കില്‍ ഗുജറാത്ത് പോലീസിന് സ്വാഭാവികമായും മഹാരാഷ്ട്ര പോലീസിന്റെ സഹായം വേണം.

സുഹ്്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും അറസ്റ്റുചെയ്യുന്നത് ആന്ധ്രാപ്രദേശില്‍നിന്നാണ്. കൊലപ്പെടുത്താന്‍ സഹായിച്ചവരില്‍ രാജസ്ഥാന്‍ പോലീസിലെ ഉദ്യോഗസ്ഥരുണ്ട്. ഇവിടെ മൂന്ന് സംസ്ഥാനങ്ങളിലെ പോലീസുകാര്‍ ഉള്‍പെട്ടിരിക്കുന്നു. ഇന്ത്യയിലെ പോലീസ് സംവിധാനത്തില്‍ നേരത്തെ തന്നെ നിലനില്‍ക്കുന്ന ഭൂരിപക്ഷ വര്‍ഗീയതക്കൊപ്പം (വര്‍ഗീയ സംഘര്‍ഷങ്ങള്‍ അന്വേഷിച്ച വിവിധ കമ്മീഷനുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്). ധന, അധികാര ആര്‍ത്തിയും കുറ്റവാസനയും ചേര്‍ന്നതാണ് ഈ ഐക്യപ്പെടലിന് ഒരു കാരണം.

രാഷ്ട്രീയ നേതൃത്വത്തിന്റെ സഹകരണത്തോടെ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന പിടിച്ചുപറി സംഘത്തില്‍ അംഗമായിരുന്നു സുഹ്്‌റാബുദ്ദീനെന്നും തങ്ങള്‍ക്കെതിരായ തെളിവായി പിന്നീട് മാറുമെന്ന ഭയത്തില്‍ ഇയാളെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഒരു വാദം. നരേന്ദ്ര മോഡിയുടെ എതിര്‍ചേരിയില്‍ നിന്ന ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതിനു പിറകില്‍ നടന്ന ഗൂഡാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നതുകൊണ്ടാണ് സുഹ്്‌റാബുദ്ദീനെ ഇല്ലാതാക്കിയത് എന്ന് മറ്റൊരു വാദം.

രണ്ടാണെങ്കിലും കൊലപ്പെടുത്തിയ ശേഷം നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ടെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകനായി സുഹ്്‌റാബുദ്ദീനെ ചിത്രീകരിച്ചത് എന്തിനെന്ന സംശയം ഉയരുന്നു. വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ സുഹ്്‌റാബുദ്ദീനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലുണ്ടായെന്നും പോലീസ് ആത്മരക്ഷാര്‍ത്ഥം പ്രത്യാക്രമണം നടത്തിയപ്പോള്‍ അയാള്‍ കൊല്ലപ്പെട്ടുവെന്നും കഥ ചമച്ചാല്‍ വിശ്വാസ്യതക്ക് വലിയ കുറവുണ്ടാകില്ല. സുഹ്്‌റാബുദ്ദീന്‍ ഉള്‍പ്പെട്ട കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്താല്‍ സംശയസാധ്യത കുറയുകയും ചെയ്യും.

എന്നിട്ടും മോഡിയെ ലക്ഷ്യമിട്ടുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പൊരുളെന്ത്? ഇതര ഏറ്റുമുട്ടല്‍ കൊലകളിലെ കാരണങ്ങളും ഇതുതന്നെയായിരുന്നു. നരേന്ദ്ര മോഡിയുടെ പ്രീതി നേടിയെടുത്ത് സര്‍വീസില്‍ സ്ഥാനക്കയറ്റവും വിശിഷ്ടാ സേവാമെഡലുകളും ഉറപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ നാടകമാണിതെന്നാണ് മുന്നോട്ടുവെക്കുന്ന വിശദീകരണം.

ഇതര സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം അനുവദിക്കാന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നിരിക്കെ അവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്തിന് ഈ ഉന്മൂലന പ്രക്രിയയുടെ ഭാഗമാകണം? ഉന്മൂലനം പൂര്‍ത്തിയാുക്കുന്നത് ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥരാണെന്നിരിക്കെ ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മെഡലുകളൊന്നും ലഭിക്കില്ല.

പോലീസുദ്യോഗസ്ഥരുടെ സ്വാര്‍ത്ഥ താത്പര്യം മാത്രമല്ല ഈ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പിറകിലെന്ന് കരുതേണ്ടിവരും. ലഷ്‌കറെ ത്വയ്യിബ തുടര്‍ച്ചയായി ലക്ഷ്യമിടുന്ന ഒരു നേതാവെന്ന പരിവേഷം മോഡിക്ക് എന്തു പ്രയോജനം ചെയ്യുന്നുുവെന്ന് ഇവിടെ പരിശോധിക്കേണ്ടിവരും. ഗുജറാത്ത് വംശഹത്യയോടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ മുന്നില്‍ മാത്രമല്ല മോഡിയുടെ പ്രതിച്ഛായ മോശമായത്. അന്താരാഷ്ട്ര തലത്തിലും വംശവെറിയുടെ പര്യായപദമെന്ന നിലക്ക് മോഡി വ്യവഹരിക്കപ്പെട്ടു. ആഗോള ഭീകരവാദ ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ലഷ്‌കറെ ത്വയ്യിബ പലകുറി വധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടാല്‍ ഈ പ്രതിച്ഛായാ നഷ്ടം ഏറെക്കുറെ പരിഹരിക്കാനാകുമെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടാകുമോ?

ഭരണമികവും വികസനരംഗത്തെ നേട്ടവും മുന്‍നിര്‍ത്തി മോഡിയെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്താന്‍ മിനക്കെടുമ്പോള്‍ സംഘ് പരിവാര്‍ നേരിടുന്ന പ്രതിബന്ധം 2002 ആണ്. ലഷ്‌കറെ ത്വയ്യിബ നിരന്തരം ലക്ഷ്യമിടുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നത് പ്രശ്‌ന പരിഹാര സൂത്രമായി അവരും കണ്ടിട്ടുണ്ടാകുമോ? വംശഹത്യാ കേസുകളും വ്യാജ ഏറ്റുമുട്ടല്‍ കേസുകളും അട്ടിമറിക്കാന്‍ മോഡി സര്‍ക്കാറും സംഘ്പരിവാറും ഇതിനകം നടത്തിയ ശ്രമങ്ങള്‍ മുന്‍നിര്‍ത്തുമ്പോള്‍ ഈ ചോദ്യങ്ങള്‍ അപ്രസക്തമല്ല തന്നെ. സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപിടിച്ച് 58 പേര്‍ മരിച്ച 2002 ഫെബ്രുവരി 27ന് വൈകിട്ട് വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയതായി പറയുന്ന ചില പരാമര്‍ശങ്ങളെക്കുറിച്ചുള്ള തര്‍ക്കം ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരം നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാകത്തില്‍ മുസ്ലിംകളെ പാഠം പഠിപ്പിക്കണമെന്നും മോഡി പറഞ്ഞുവെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് പറയുന്നത്.

മോഡി ഇങ്ങനെ അഭിപ്രായപ്പെട്ടാലും ഇല്ലെങ്കിലും അക്രമം പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അധികാരിയുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നതാണ് ചരിത്രം. അക്രമികളെ തടയാന്‍ അവര്‍ ശ്രമിച്ചില്ല. അക്രമത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നവരും പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരുള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും പരസ്പരം ഫോണില്‍ സംസാരിച്ചാണ് കൂട്ടക്കുരുതി വേണ്ടുംവിധത്തില്‍ നടപ്പാക്കിയതെന്ന് ആരോപണമുണ്ട്. വംശഹത്യയില്‍ നരേന്ദ്ര മോഡിയുള്‍പ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് സാകിയ ജഫ് രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചില പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ കുറവല്ലാത്ത വസ്തുതകളുണ്ടെന്നതിന് ഈ ശിപാര്‍ശ തന്നെ തെളിവ്. മോഡിക്ക് വേരുറപ്പിക്കാന്‍ വേണ്ട വിധത്തില്‍ ചോര കൊണ്ട് നിലമൊരുക്കാന്‍ കൂട്ടുനിന്ന പോലീസുദ്യോഗസ്ഥര്‍ പിന്നീട് അദ്ദേഹത്തെ ദേശീയ നേതാവാക്കി ഉയര്‍ത്താന്‍ യത്‌നിച്ചുവോ? അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണോ ഏറ്റുമുട്ടല്‍ കൊലകള്‍? ലഷ്‌കറെ ത്വയ്യിബ നിരന്തരം ലക്ഷ്യമിടുന്ന ഒരു നേതാവ് എളുപ്പത്തില്‍ ദേശീയ നേതാവായി മാറുമല്ലോ!

ഇത്തരമൊരു ഗൂഢപദ്ധതിയുടെ ഇരയാവുകയായിരുന്നോ ഇശ്‌റത്ത് ജഹാനും ജാവീദ് ശൈഖും പാക്കിസ്ഥാന്‍കാരെന്ന് ആരോപിക്കപ്പെടുന്ന മറ്റു രണ്ടുപേരും? ഇശ്‌റത്തിനും ജാവീദിനും വേണ്ടി പോരാടാന്‍ മാതാവും പിതാവുമുണ്ടായിരുന്നു. തങ്ങളുടെ മക്കള്‍ ഭീകരവാദികളെല്ലെന്ന് സ്ഥാപിക്കാന്‍ അവര്‍ ജീവിതം മാറ്റിവെച്ചു. അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരോ? പേര് ഇതുതന്നെയോ എന്ന് ഉറപ്പില്ല. പാക്കിസ്ഥാന്‍കാരാണെന്ന ഗുജറാത്ത് പോലീസിന്റെ വാദം സ്വീകരിച്ച് മൃതദേഹം ആ രാജ്യത്തിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഗുജറാത്തില്‍നിന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരു വിവരവും പോലീസിന്റെ പക്കലുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇവര്‍ ഭീകരവാദികളാണെന്ന് ഗുജറാത്ത് പോലീസ് തീരുമാനിച്ചത്? അടിയന്തിരാവസ്ഥക്കാലത്ത് കാണാതായ മകനെ അന്വേഷിച്ച് അലഞ്ഞ്, വേദനയില്‍ നീറിമരിച്ച ഈച്ചരവാര്യരെപ്പോലെ ചിലര്‍ ഇവര്‍ക്കായി കാത്തിരിക്കുന്നുണ്ടാവില്ലേ? അവര്‍ക്ക് നമ്മുടെ ഭരണകൂടങ്ങള്‍ എന്ത് മറുപടി കൊടുക്കും?

(രിസാലയില്‍നിന്ന്)

എളുപ്പത്തില്‍ ഡല്‍ഹി പിടിക്കാന്‍ വ്യാജ ഏറ്റുമുട്ടലുകള്‍

രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരകനായി തുടങ്ങിയതാണ് നരേന്ദ്രമോഡി. പിന്നെ ബി.ജെ.പിയില്‍ സ്വാധീനമുറപ്പിച്ച സഞ്ജയ് ജോഷിയോടേറ്റ് പരാജിതനായി ഡല്‍ഹിയിലേക്ക് നിഷ്‌കാസനം ചെയ്യപ്പെട്ടു. അതുകഴിഞ്ഞ് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിനു നേര്‍ക്ക് ഒളിയുദ്ധം നടത്തി ഗുജറാത്തിന്റെ മണ്ണില്‍ തിരിച്ചെത്തി ചെങ്കോലേറ്റുവാങ്ങി. അവിടെ സ്വന്തം കാലുറപ്പിച്ചുനിര്‍ത്താന്‍ മോഡി സ്വീകരിച്ച മുഖ്യമാര്‍ഗം അക്രമാസക്ത ഹിന്ദുത്വ വര്‍ഗീയതയുടെ അസുരതാണ്ഡവമായിരുന്നു.

അങ്ങനെയാണ് 2002ലെ വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കപ്പെട്ടത്. നേരത്തെ തന്നെ വര്‍ഗീയമായി വിഭജിക്കപ്പെട്ടിരുന്ന ഗുജറാത്ത് ജനതയെ കൂടുതല്‍ അകറ്റുകയും ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണംഉറപ്പാക്കുകയും ചെയ്തപ്പോള്‍ അവിടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ മോഡിക്കൊപ്പം നിന്നു. തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പിന്‍ബലത്തില്‍ വംശഹത്യയെ മോഡി ന്യായീകരിച്ചു. ആസൂത്രിതമായ കലാപങ്ങളും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ചേരിതിരിവും അധികാരത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്ന സംഘപരിവാറും ന്യായീകരണത്തില്‍ പിന്നിലായില്ല.

ഗുജറാത്തില്‍ വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മരണത്തിന്റെ വ്യാപാരി എന്ന പ്രതിച്ഛായ മോഡിയെ വേട്ടയാടിയിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ തന്റെ സാധ്യതകളെ ഇത് ബാധിക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞതും ഈ വിരാട് പുരുഷന്‍ തന്നെയായിരുന്നു.

പ്രതിച്ഛായാ പ്രതിസന്ധി മറികടക്കാന്‍ ഏറ്റവുമൊടുവില്‍ മോഡി പുറത്തെടുത്ത വിദ്യയാണ് സദ്്ഭാവനാ ദൗത്യവും ഉപവാസ പരമ്പരയും. ഏതെങ്കിലും അവയവത്തിന് രോഗാവസ്ഥയുണ്ടെങ്കില്‍ ആ ശരീരം ആരോഗ്യമുള്ളതാണെന്ന് പറയില്ലെന്ന സിദ്ധാന്തം അവതരിപ്പിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളെ തന്റെ ഭരണകൂടം നിശ്ചയമായും പരിഗണിക്കുമെന്ന സൂചന നല്‍കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ഗുജറാത്തിലെ ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമിട്ടല്ല, മറിച്ച് രാജ്യത്താകെയുള്ള ന്യൂനപക്ഷങ്ങളെയും ബി ജെ പിക്കൊപ്പം നില്‍ക്കുമ്പോള്‍തന്നെ വര്‍ഗീയവാദത്തെ തള്ളിപ്പറയുന്ന പാര്‍ട്ടികളെയും ഉദ്ദേശിച്ചാണ്.

സദ്ഭാവനക്കും ഉപവാസ പരമ്പരക്കും മുമ്പ് പ്രതിച്ഛായാ പ്രതിസന്ധി മറികടക്കാന്‍ ഏതെങ്കിലും മാര്‍ഗം അവലംബിക്കപ്പെട്ടോ എന്ന ആലോചന കൂടി നടത്തേണ്ടതുണ്ട്. മലയാളിയായ ജാവീദ് ഗുലാം ശൈഖും (പ്രാണേഷ്‌കുമാര്‍ പിള്ള), ഇശ്‌റത്ത് ജഹാനിും അടക്കം നാലുപേര്‍ വെടിയേറ്റുമരിച്ച ഏറ്റുമുട്ടല്‍ ഗുജറാത്തിലെ പോലീസ് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പ്രത്യേക അന്വേഷണസംഘം സംസ്ഥാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ പശ്ചാത്തലത്തില്‍ കൂടി വേണം ഈ ആലോചന.

2004 ജൂണ്‍ 15ന് പുലര്‍ച്ചെ അഹമ്മദാബാദ് നഗരത്തിനു സമീപത്തുവെച്ചുണ്ടായ ഏറ്റുമുട്ടലില്‍ ഈ നാലുപേരെ വധിച്ചുവെന്നാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആദ്യം അറിയിച്ചിരുന്നത്. നരേന്ദ്രമോഡിയെ വധിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകരായിരുന്നു ഇവരെന്നും വിശദീകരിച്ചു. പൂനെയില്‍ കോജേള് വിദ്യാര്‍ഥിനിയും ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിയുമായിരുന്ന ഇശ്‌റത്തിന് ലഷ്‌കറുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവുകള്‍ അന്നും ഇന്നും ഹാജരാക്കപ്പെട്ടിട്ടില്ല. കുറച്ചുകാലം ഗള്‍ഫില്‍ ജോലി ചെയ്തശേഷം പൂനെയില്‍ സ്ഥിരതാമസമാക്കിയ ജാവീദ് ശൈഖിന് ലഷ്‌കരെ ത്വയ്യിബയുമായി എന്താണ് ബന്ധമെന്നും വ്യക്തമാക്കിയിട്ടില്ല.

അന്നുതന്നെ ഇത്തരം ചോദ്യങ്ങളുയര്‍ന്നിരുന്നുവെങ്കിലും നരേന്ദ്ര മോഡിയെന്ന മുഖ്യമന്ത്രിയെ വധിക്കാനെത്തിയ ലഷ്‌കര്‍ പ്രവര്‍ത്തകരെ പോലീസ് കൊലപ്പെടുത്തിയെന്ന വലിയ വാര്‍ത്തയുടെ മുന്നില്‍ ഈ സംശയങ്ങള്‍ അവഗണിക്കപ്പെട്ടു. സുഹ്‌റാബുദ്ദീന്‍ ശൈഖിന്റെ കാര്യത്തിലും ഇങ്ങനെ തന്നെയായിരുന്നു കാര്യങ്ങള്‍. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ യുവാവിനെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് ആദ്യത്തെ വാര്‍ത്ത. ഇയാളില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങള്‍ കൂടി നിരത്തി പോലീസ് കഥ വിശദീകരിച്ചപ്പോള്‍ ഒറ്റനോട്ടത്തില്‍ പഴുതുകളില്ലായിരുന്നു.

സുഹ്്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിക്ക് എന്തു സംഭവിച്ചുവെന്ന് ആരും ചോദിച്ചില്ല. ഇയാള്‍ക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്നതിന് എന്തൊക്കെ തെളിവുകള്‍ പോലീസിന്റെ കൈവശമുണ്ടെന്ന് ആരും അന്വേഷിച്ചതുമില്ല. മോഡിയെ വധിക്കാനെത്തിയ ഭീകരനെ പോലീസ് കൊലപ്പെടുത്തിയത് ന്യായീകരിക്കപ്പെടുകയായിരുന്നു. സഹോദരന്‍ റുജാബുദ്ദീന്‍ ശൈഖ് നടത്തിയ നിയമയുദ്ധവും രാജസ്ഥാനിലെ ജയിലില്‍ കഴിയുന്ന തന്റെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ തുള്‍സി റാം പ്രജാപതി കോടതിയിലേക്ക് എഴുതിയ കത്തുമില്ലായിരുന്നുവെങ്കില്‍ സുഹ്്‌റാബുദ്ദീന്‍ ശൈഖ് ലഷ്‌കരെ ത്വയ്യിബയുടെ ഏജന്റായി തുടരുകയും മോഡിയെ വധിക്കാന്‍ നടന്ന ശ്രമമായി അത് അംഗീകരിക്കപ്പെടുകയും ചെയ്യുമായിരുന്നു.

തുള്‍സി റാം പ്രജാപതിയെ ഇല്ലാതാക്കിയത് ഗുജറാത്ത് -രാജസ്ഥാന്‍പോലീസിലെ ഉദ്യോഗസ്ഥര്‍ സൃഷ്ടിച്ച മറ്റൊരു ഏറ്റുമുട്ടലിലൂടെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് മൂന്നുമുള്‍പ്പെടെ 2003 മുതല്‍ 2006 വരെയുള്ള കാലത്ത് ഗുജറാത്തില്‍ നടന്ന 21 ഏറ്റുമുട്ടലുകള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു. ഇവയിലെല്ലാം കൊല്ലപ്പെട്ടത് ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗത്തിന്റെയും ലക്ഷ്യം നരേന്ദ്ര മോഡിയെ വധിക്കുക എന്നതായിരുന്നുവെന്നാണ് പോലീസിന്റെ വാദം. ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമായാണ് ഇവര്‍ മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടതെന്നും വിശദീകരിക്കപ്പെട്ടു. 2002ലെ വംശഹത്യ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കിടയില്‍ പ്രതികാരത്തിന്റെ ജ്വാല ഉയര്‍ത്തിയിട്ടുമ്ടാകും.

അന്വേഷണം നിഷ്പക്ഷമായി നടക്കാതിരിക്കുകയോ കേസുകള്‍ അട്ടിമറിക്കപ്പെടുകയോ ചെയ്തപ്പോള്‍ അത് ആളിക്കത്തിയിട്ടുണ്ടാകും. അങ്ങനെ ആളിക്കത്തിയവരില്‍ ചിലര്‍ ഉന്‍മൂലനത്തിലൂടെ പ്രതികാരം തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടാകും. ഹിന്ദുത്വന വര്‍ഗീയ വാദത്തോട് യോജിക്കാത്ത ഒരാളുടെ മനസില്‍ പോലും യുക്തിസഹമായി ഉരുവമെടുക്കാനിടയുള്ളതാണ് ഈ ചിന്ത. എന്നാല്‍ ഇതൊന്നുമല്ല സംഭവിച്ചത് എന്നാണ് ഇശ്‌റത്ത് ജഹാന്‍, സുഹ്്‌റാബുദ്ദീന്‍ ശൈഖ് കേസുകള്‍ പറഞ്ഞുതരുന്നത്.

ഇശ്‌റത്ത് ജഹാനെയും ജാവീദ് ശൈഖിനെയും പൂനെയില്‍നിന്ന് തട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റായിരുന്ന എസ് പി. തമാംഗിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കൊപ്പം കൊല്ലപ്പെട്ട അംജദ് അലി റാണയും സീഷന്‍ ജോഹറും നേരത്തെ തന്നെ ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. നാലുപേരെയും കൊലപ്പെടുത്തിയശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കപ്പെട്ടു. പൂനെയില്‍നിന്ന് ഇശ്‌റത്തിനെയും ജാവീദിനെയും പിടികൂടണമെങ്കില്‍ ഗുജറാത്ത് പോലീസിന് സ്വാഭാവികമായും മഹാരാഷ്ട്ര പോലീസിന്റെ സഹായം വേണം.

സുഹ്്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും അറസ്റ്റുചെയ്യുന്നത് ആന്ധ്രാപ്രദേശില്‍നിന്നാണ്. കൊലപ്പെടുത്താന്‍ സഹായിച്ചവരില്‍ രാജസ്ഥാന്‍ പോലീസിലെ ഉദ്യോഗസ്ഥരുണ്ട്. ഇവിടെ മൂന്ന് സംസ്ഥാനങ്ങളിലെ പോലീസുകാര്‍ ഉള്‍പെട്ടിരിക്കുന്നു. ഇന്ത്യയിലെ പോലീസ് സംവിധാനത്തില്‍ നേരത്തെ തന്നെ നിലനില്‍ക്കുന്ന ഭൂരിപക്ഷ വര്‍ഗീയതക്കൊപ്പം (വര്‍ഗീയ സംഘര്‍ഷങ്ങള്‍ അന്വേഷിച്ച വിവിധ കമ്മീഷനുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്). ധന, അധികാര ആര്‍ത്തിയും കുറ്റവാസനയും ചേര്‍ന്നതാണ് ഈ ഐക്യപ്പെടലിന് ഒരു കാരണം.

രാഷ്ട്രീയ നേതൃത്വത്തിന്റെ സഹകരണത്തോടെ പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന പിടിച്ചുപറി സംഘത്തില്‍ അംഗമായിരുന്നു സുഹ്്‌റാബുദ്ദീനെന്നും തങ്ങള്‍ക്കെതിരായ തെളിവായി പിന്നീട് മാറുമെന്ന ഭയത്തില്‍ ഇയാളെ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് ഒരു വാദം. നരേന്ദ്ര മോഡിയുടെ എതിര്‍ചേരിയില്‍ നിന്ന ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയതിനു പിറകില്‍ നടന്ന ഗൂഡാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നതുകൊണ്ടാണ് സുഹ്്‌റാബുദ്ദീനെ ഇല്ലാതാക്കിയത് എന്ന് മറ്റൊരു വാദം.

രണ്ടാണെങ്കിലും കൊലപ്പെടുത്തിയ ശേഷം നരേന്ദ്ര മോഡിയെ ലക്ഷ്യമിട്ടെത്തിയ ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകനായി സുഹ്്‌റാബുദ്ദീനെ ചിത്രീകരിച്ചത് എന്തിനെന്ന സംശയം ഉയരുന്നു. വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ സുഹ്്‌റാബുദ്ദീനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലുണ്ടായെന്നും പോലീസ് ആത്മരക്ഷാര്‍ത്ഥം പ്രത്യാക്രമണം നടത്തിയപ്പോള്‍ അയാള്‍ കൊല്ലപ്പെട്ടുവെന്നും കഥ ചമച്ചാല്‍ വിശ്വാസ്യതക്ക് വലിയ കുറവുണ്ടാകില്ല. സുഹ്്‌റാബുദ്ദീന്‍ ഉള്‍പ്പെട്ട കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടി ചേര്‍ത്താല്‍ സംശയസാധ്യത കുറയുകയും ചെയ്യും.

എന്നിട്ടും മോഡിയെ ലക്ഷ്യമിട്ടുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പൊരുളെന്ത്? ഇതര ഏറ്റുമുട്ടല്‍ കൊലകളിലെ കാരണങ്ങളും ഇതുതന്നെയായിരുന്നു. നരേന്ദ്ര മോഡിയുടെ പ്രീതി നേടിയെടുത്ത് സര്‍വീസില്‍ സ്ഥാനക്കയറ്റവും വിശിഷ്ടാ സേവാമെഡലുകളും ഉറപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ നാടകമാണിതെന്നാണ് മുന്നോട്ടുവെക്കുന്ന വിശദീകരണം.

ഇതര സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം അനുവദിക്കാന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നിരിക്കെ അവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്തിന് ഈ ഉന്മൂലന പ്രക്രിയയുടെ ഭാഗമാകണം? ഉന്മൂലനം പൂര്‍ത്തിയാുക്കുന്നത് ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥരാണെന്നിരിക്കെ ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മെഡലുകളൊന്നും ലഭിക്കില്ല.

പോലീസുദ്യോഗസ്ഥരുടെ സ്വാര്‍ത്ഥ താത്പര്യം മാത്രമല്ല ഈ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പിറകിലെന്ന് കരുതേണ്ടിവരും. ലഷ്‌കറെ ത്വയ്യിബ തുടര്‍ച്ചയായി ലക്ഷ്യമിടുന്ന ഒരു നേതാവെന്ന പരിവേഷം മോഡിക്ക് എന്തു പ്രയോജനം ചെയ്യുന്നുുവെന്ന് ഇവിടെ പരിശോധിക്കേണ്ടിവരും. ഗുജറാത്ത് വംശഹത്യയോടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ മുന്നില്‍ മാത്രമല്ല മോഡിയുടെ പ്രതിച്ഛായ മോശമായത്. അന്താരാഷ്ട്ര തലത്തിലും വംശവെറിയുടെ പര്യായപദമെന്ന നിലക്ക് മോഡി വ്യവഹരിക്കപ്പെട്ടു. ആഗോള ഭീകരവാദ ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ലഷ്‌കറെ ത്വയ്യിബ പലകുറി വധിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടാല്‍ ഈ പ്രതിച്ഛായാ നഷ്ടം ഏറെക്കുറെ പരിഹരിക്കാനാകുമെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടാകുമോ?

ഭരണമികവും വികസനരംഗത്തെ നേട്ടവും മുന്‍നിര്‍ത്തി മോഡിയെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്താന്‍ മിനക്കെടുമ്പോള്‍ സംഘ് പരിവാര്‍ നേരിടുന്ന പ്രതിബന്ധം 2002 ആണ്. ലഷ്‌കറെ ത്വയ്യിബ നിരന്തരം ലക്ഷ്യമിടുന്നുവെന്ന പ്രതീതി ജനിപ്പിക്കുന്നത് പ്രശ്‌ന പരിഹാര സൂത്രമായി അവരും കണ്ടിട്ടുണ്ടാകുമോ? വംശഹത്യാ കേസുകളും വ്യാജ ഏറ്റുമുട്ടല്‍ കേസുകളും അട്ടിമറിക്കാന്‍ മോഡി സര്‍ക്കാറും സംഘ്പരിവാറും ഇതിനകം നടത്തിയ ശ്രമങ്ങള്‍ മുന്‍നിര്‍ത്തുമ്പോള്‍ ഈ ചോദ്യങ്ങള്‍ അപ്രസക്തമല്ല തന്നെ. സബര്‍മതി എക്‌സ്പ്രസിന്റെ ആറാം നമ്പര്‍ ബോഗിക്ക് തീപിടിച്ച് 58 പേര്‍ മരിച്ച 2002 ഫെബ്രുവരി 27ന് വൈകിട്ട് വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയതായി പറയുന്ന ചില പരാമര്‍ശങ്ങളെക്കുറിച്ചുള്ള തര്‍ക്കം ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ വികാരം ഒഴുകിപ്പോകാന്‍ അവസരം നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാകത്തില്‍ മുസ്ലിംകളെ പാഠം പഠിപ്പിക്കണമെന്നും മോഡി പറഞ്ഞുവെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട് പറയുന്നത്.

മോഡി ഇങ്ങനെ അഭിപ്രായപ്പെട്ടാലും ഇല്ലെങ്കിലും അക്രമം പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം അധികാരിയുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നതാണ് ചരിത്രം. അക്രമികളെ തടയാന്‍ അവര്‍ ശ്രമിച്ചില്ല. അക്രമത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നവരും പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരുള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും പരസ്പരം ഫോണില്‍ സംസാരിച്ചാണ് കൂട്ടക്കുരുതി വേണ്ടുംവിധത്തില്‍ നടപ്പാക്കിയതെന്ന് ആരോപണമുണ്ട്. വംശഹത്യയില്‍ നരേന്ദ്ര മോഡിയുള്‍പ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ച് സാകിയ ജഫ് രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചില പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ കുറവല്ലാത്ത വസ്തുതകളുണ്ടെന്നതിന് ഈ ശിപാര്‍ശ തന്നെ തെളിവ്. മോഡിക്ക് വേരുറപ്പിക്കാന്‍ വേണ്ട വിധത്തില്‍ ചോര കൊണ്ട് നിലമൊരുക്കാന്‍ കൂട്ടുനിന്ന പോലീസുദ്യോഗസ്ഥര്‍ പിന്നീട് അദ്ദേഹത്തെ ദേശീയ നേതാവാക്കി ഉയര്‍ത്താന്‍ യത്‌നിച്ചുവോ? അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണോ ഏറ്റുമുട്ടല്‍ കൊലകള്‍? ലഷ്‌കറെ ത്വയ്യിബ നിരന്തരം ലക്ഷ്യമിടുന്ന ഒരു നേതാവ് എളുപ്പത്തില്‍ ദേശീയ നേതാവായി മാറുമല്ലോ!

ഇത്തരമൊരു ഗൂഢപദ്ധതിയുടെ ഇരയാവുകയായിരുന്നോ ഇശ്‌റത്ത് ജഹാനും ജാവീദ് ശൈഖും പാക്കിസ്ഥാന്‍കാരെന്ന് ആരോപിക്കപ്പെടുന്ന മറ്റു രണ്ടുപേരും? ഇശ്‌റത്തിനും ജാവീദിനും വേണ്ടി പോരാടാന്‍ മാതാവും പിതാവുമുണ്ടായിരുന്നു. തങ്ങളുടെ മക്കള്‍ ഭീകരവാദികളെല്ലെന്ന് സ്ഥാപിക്കാന്‍ അവര്‍ ജീവിതം മാറ്റിവെച്ചു. അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരോ? പേര് ഇതുതന്നെയോ എന്ന് ഉറപ്പില്ല. പാക്കിസ്ഥാന്‍കാരാണെന്ന ഗുജറാത്ത് പോലീസിന്റെ വാദം സ്വീകരിച്ച് മൃതദേഹം ആ രാജ്യത്തിന് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഗുജറാത്തില്‍നിന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒരു വിവരവും പോലീസിന്റെ പക്കലുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇവര്‍ ഭീകരവാദികളാണെന്ന് ഗുജറാത്ത് പോലീസ് തീരുമാനിച്ചത്? അടിയന്തിരാവസ്ഥക്കാലത്ത് കാണാതായ മകനെ അന്വേഷിച്ച് അലഞ്ഞ്, വേദനയില്‍ നീറിമരിച്ച ഈച്ചരവാര്യരെപ്പോലെ ചിലര്‍ ഇവര്‍ക്കായി കാത്തിരിക്കുന്നുണ്ടാവില്ലേ? അവര്‍ക്ക് നമ്മുടെ ഭരണകൂടങ്ങള്‍ എന്ത് മറുപടി കൊടുക്കും?

(രിസാലയില്‍നിന്ന്)

ATM ല്‍ കയറും മുമ്പ്‌...!!!!!


പണം എടുക്കാന്‍ എടിഎമ്മില്‍ കയറുന്നര്‍ സൂക്ഷിക്കുക. സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെയാണ്‌ ഇപ്പോള്‍ കള്ളന്മാര്‍ രംഗത്തുള്ളത്‌ . ഡിജിറ്റല്‍ ഇന്‍ഫ്രാറെഡ്‌ കാമറകളാണ്‌ ഇവരുടെ പുതിയ ആയുധം. University of California at San Diego യിലെ ഗവേഷകരാണ്‌ പുതിയ തട്ടിപ്പ്‌ രീതി പുറത്തുവിട്ടിട്ടുളളത്‌ . എടിഎമ്മിലെ കീപാര്‍ഡില്‍ പതിയുന്ന വിരലുകളില്‍ നിന്നാണ്‌ കാമറ വിവരങ്ങള്‍ ചോര്‍ത്തുന്നത്‌ . വിരലുകള്‍ പതിക്കുന്നതുമൂലമുള്ള ചൂടാകും ഏത്‌ നമ്പരിലാണ്‌ ഉപഭോക്‌താവ്‌ പ്രസ്‌ ചെയ്യുന്നതെന്ന്‌ കണ്ടെത്തുക.
ഗവേഷകര്‍ ഈ മാതൃക 80% കൃത്യതയോടെ നടപ്പാക്കുകയും ചെയ്‌തു. ഒരു മിനിറ്റിന്‌ ശേഷം 50% കൃത്യതയോടെ പിന്‍നമ്പര്‍ കണ്ടെത്താനായി. പ്ലാസ്‌റ്റിക്‌ , റബര്‍ കീപാഡുകള്‍ കൂടുതല്‍ സമയം ചൂട്‌ നിലനിര്‍ത്തുന്നതായും വ്യക്‌തമായിട്ടുണ്ട്‌ . കമ്പ്യൂട്ടര്‍ സയന്‍സ്‌ ഡോക്‌ടറല്‍ വിദ്യാര്‍ത്ഥി കീറ്റണ്‍ മോവേ, സാറാ മെയ്‌ക്ലജോണ്‍ എന്നിവരാണ്‌ കണ്ടെത്തലിന്‌ പിന്നില്‍.